<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-30656142</id><updated>2012-02-16T02:03:46.222-08:00</updated><title type='text'>ബാക്കിവെച്ചത്</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://justinpathalil.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default?max-results=100'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>28</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-30656142.post-7005756657265967927</id><published>2009-11-16T03:46:00.001-08:00</published><updated>2009-11-16T17:34:38.528-08:00</updated><title type='text'>ആന്‍ഡേഴ്സണ്‍ റോഡില്‍ പ്രാര്‍ത്ഥന തുടരുന്നു</title><content type='html'>&lt;div align="right"&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;കഥ&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``വീട്‌ ചങ്ങനാശേരീല്‌ എവിടാന്നാ പറഞ്ഞേ?''&lt;br /&gt;``തുരുത്തീല്‌''&lt;br /&gt;``ങ്‌ഹാ അതു പറ, അവിടെ ആഞ്ഞിലിക്കളത്തിലെ ഔതച്ചന്റെ വീട്‌ അറിയുവോ?''&lt;br /&gt;``ങ്‌ഹാ''&lt;br /&gt;``എന്റെ പെങ്ങളെ അവിടാ കെട്ടിച്ചേക്കുന്നെ''&lt;br /&gt;``ഉം''&lt;br /&gt;``നിങ്ങടെ വീട്ടുപേരെന്നാ?''&lt;br /&gt;``പുതുമറ്റം' '&lt;br /&gt;മരങ്ങാട്ടുപിള്ളിക്കാരന്‍ തോമസു ചേട്ടന്‍ വലതു വശത്തിരിക്കുന്ന എന്നെ ചോദ്യം ചെയ്യുന്നത്‌ അവസാനിപ്പിച്ച്‌ തൊട്ടപ്പുറത്ത്‌ സജിയെ പിടികൂടിരിക്കുകയാണ്‌. സജി എല്ലാത്തിനും മറുപടി പറയുന്നൊണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നേയുള്ളൂ. എങ്കിലും പുള്ളി വിടുന്ന മട്ടില്ല.&lt;br /&gt;``ഡിപ്പന്റ്‌ വീസയാണല്ലേ?''&lt;br /&gt;``ങ്ഹാ''&lt;br /&gt;``അതിന്‌ ഇന്റര്‍വ്യൂ വേണ്ടെന്നാണല്ലോ പറയുന്നേ. എന്റെ മൂത്ത മരുമോന്‍ ആറു മാസം മുമ്പ്‌ പോയപ്പം കടലാസെല്ലാം കൊച്ചീന്നു തന്നെ ശരിയായാരുന്നു. ഞങ്ങടെ ഒരു ഐലോക്കക്കാരന്‍ പയ്യനും കഴിഞ്ഞയാഴ്‌ച്ച അവിടുന്ന്‌ വീസാ കിട്ടി. ഇതിപ്പം എന്നാ പറ്റി?. ങ്‌ഹാ, ആര്‍ക്കറിയാം ഇവര്‍ക്ക്‌ തോന്നുമ്പം തോന്നുന്ന പോലാ''.&lt;br /&gt;ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഭാര്യമാരുടെ കെയറോഫില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ ലഭിക്കുന്ന ഡിപ്പന്‍ഡന്റ്‌ വിസയാണ്‌ തോമസു ചേട്ടന്‍ `ഡിപ്പന്റ്‌ വീസാ'ക്കിയിരിക്കുന്നത്‌. റബര്‍ കര്‍ഷകനാണെങ്കിലും കൃഷിയെക്കാള്‍ ആധികാരികമായാണ്‌ യു.കെ. വിസയെക്കുറിച്ചൊള്ള വിവരങ്ങള്‌ പുള്ളി വെച്ചുകാച്ചുന്നത്‌. രണ്ടാമത്തെ മോളേംകൊണ്ട്‌ ഇന്റര്‍വ്യൂന്‌ വന്നതാണിപ്പോള്‍.&lt;br /&gt;മദ്രാസിലെ നുങ്കംപാക്കം ആന്‍ഡേഴ്‌സണ്‍ റോഡില്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കാത്തുനില്‍പ്പുകാരുടെ എണ്ണം കൂടിവരുവാണ്‌. പലതും തിരുവനന്തപുരം-ചെന്നൈ മെയിലില്‍ ഇന്നലെ ഞാന്‍ കണ്ട മുഖങ്ങള്‍. സജിയേം ഭാര്യേം പരിചയപ്പെട്ടതും ട്രെയിനീവെച്ചാണ്‌. സജി ചങ്ങനാശേരി എസ്‌.ബി കോളേജില്‍ എന്റെ സീനിയറാരുന്നെന്ന്‌ പറഞ്ഞുവന്നപ്പാഴാ മനസിലായെ. ഭാര്യ റാണിക്ക്‌ അയര്‍ലന്റിലാ ജോലി.ഓട്ടോറിക്ഷകളില്‍ ഇപ്പോഴും ആളുകള്‍ വന്നോണ്ടിരിക്കുന്നു.&lt;br /&gt;തൊട്ടപ്പുറത്ത്‌ ഉന്തുവണ്ടീല്‌ ചായ വില്‍ക്കുന്നയാള്‍ക്ക്‌ തിരക്ക്‌ ഏറിത്തുടങ്ങി. വര്‍ഷങ്ങളായി ഇവിടെ കച്ചോടം നടത്തുന്ന ഈ തമിഴന്റെ ചായക്കും പലാരങ്ങള്‍ക്കും കോട്ടയം ടേസ്റ്റായിപ്പോയെന്നാ പറയുന്നെ.ഇരിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട്‌ അപേക്ഷകര്‍ക്കും അകമ്പടിക്കാര്‍ക്കും നിപ്പു തന്നെ ശരണം. ഈ മരച്ചോട്ടിലെ ചുറ്റുമതിലിലും ഇരിക്കാമ്പാടില്ലെന്നാ ഇവിടുത്തെ ചട്ടം. കാത്തു നിക്കുന്നോരില്‍ ആശ്രിതവിസക്കാരും സ്‌കോളര്‍ഷിപ്പോടെയും അല്ലാതെയും പഠിക്കാന്‍ പോന്നോരുമൊക്കെയുണ്ടെങ്കിലും ബ്രിട്ടനിലേക്ക്‌ ആദ്യമായി പറക്കാനൊരുങ്ങുന്ന നേഴ്‌സുമാരാണ്‌ അധികവും.&lt;br /&gt;ഇപ്പത്തന്നെ ഞാറാഴ്‌ച്ച മനോരമേലും ദീപികേലും കല്യാണപ്പരസ്യങ്ങളില്‍ യു.കെ നേഴ്‌സുമാരുടെ പെരുന്നാളാ. അതു കണ്ടാ പാലായിലും ചങ്ങനാശേരീലും മൂവാറ്റുപുഴേലുമൊക്കെ യു.കെ. നേഴ്‌സുമാരില്ലാത്ത പുരാതന റോമന്‍ കത്തോലിക്കാ കുടുംബങ്ങളില്ലെന്നു തോന്നും. എന്നിട്ടും യൂക്കേലോട്ടൊള്ള ഒഴുക്കിന്‌ വല്ല കൊറവുമൊണ്ടോ? നേരത്തെ അക്കര പറ്റിയ ബന്ധക്കാരും കൂട്ടുകാരുമൊക്കെ പറയുന്ന വിശേഷങ്ങളു കേക്കുമ്പോള്‍ നാട്ടിലെ നേഴ്‌സുമാര്‍ക്ക്‌ അങ്ങോട്ടു പോകാന്‍ പൂതി തൊടങ്ങും. പിന്നെ അതിനുള്ള പെടാപ്പാടാ. ഒരുപാട്‌ കഷ്‌ടപ്പെട്ടശേഷം ഇന്റര്‍വ്യൂ എന്ന അവസാന കടമ്പക്കു മുന്നിലെത്തുന്നതിന്റെ പേടി ദേ, ഇപ്പോള്‍ എന്റെ ചുറ്റിലുമുള്ള മിക്കവാറും പേരുടെയും മുഖത്തു കാണാം.&lt;br /&gt;`` അപേക്ഷ കൊടുത്ത്‌ ഏജന്‍സി വഴിയാന്നോ?''തോമസു ചേട്ടന്‍ സജിയെ മോചിപ്പിച്ചിട്ടില്ല.&lt;br /&gt;``അതെ''&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``എങ്കിപ്പിന്നെ കൊഴപ്പവൊണ്ടാകത്തില്ലല്ലോ?. ങ്‌ഹാ, എന്തായാലും രണ്ടിലൊന്നറിയാന്‍ ഇനി അധിക നേരവില്ലല്ലോ''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പുള്ളിക്ക്‌ സ്വന്തം മകളുടെ ഭാവിയേക്കാള്‍ ആശങ്ക സജീടെ കാര്യത്തിലാണെന്ന്‌ തോന്നി. സജിയാണെങ്കില്‍ എങ്ങനേലും ഒന്നു തലയൂരിയാ മതിയെന്ന നെലേലാണ്‌. മരങ്ങാട്ടുപിള്ളി അച്ചായന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞേക്കുമെന്ന പേടിയാണ്‌ എന്റെ മനസില്‍. ഇവിടെനിന്ന്‌ എഴുന്നേക്കാവെന്നു കരുതിയാ വെട്ടിക്കുത്തിയ മരംപോലെ നിക്കേണ്ടിവരികയും ചെയ്യും.യു.കെയിലേക്കുള്ള വിസക്ക്‌ &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എറണാകുളത്തെ വി.എഫ്‌.എസ്‌ ഓഫീസിലാണ്‌ സാധാരണ അപേക്ഷ കൊടുക്കുന്നെ. കടലാസുകളെല്ലാം പക്കയാണെങ്കില്‍ ഇന്റര്‍വ്യൂ ഇല്ലാതെതന്നെ വിസ അനുവദിക്കും. ആശ്രിത വിസക്ക്‌ അപേക്ഷിക്കുന്നോരില്‍ അധികം പേര്‍ക്കും മദ്രാസിലോട്ട്‌ പോരേണ്ടി വരില്ല. ഇവിടെ വന്നാല്‍ അവര്‍ക്ക്‌ നഴ്‌സുമാരെപ്പോലെ കാര്യമായ ഇന്റര്‍വ്യൂ ഉണ്ടാകാറുമില്ല.ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങള്‍ ഇടിപീടീന്ന്‌ ശെരിയാകണമെന്നാണല്ലോ എല്ലാരും ആഗ്രഹിക്കുന്നത്‌. എറണാകുളത്ത്‌ അപേക്ഷ കൊടുക്കുമ്പോത്തന്നെ എന്റെ കര്‍ത്താവേ, മദ്രാസീപ്പോകാന്‍ എടവരുത്തല്ലേന്ന്‌ പ്രാര്‍ത്ഥിക്കാത്തോരില്ല. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പക്ഷെ, അവിടെവെച്ച്‌ എന്റെ പാറേ മാതാവേ! മദ്രാസീപ്പോകാന്‍ കനിയണേന്ന്‌ പ്രാര്‍ത്ഥിച്ച ഒരേയൊരാള്‌ ഈ ഞാന്‍ മാത്രമാരിക്കും. എല്ലാരും ഇവിടെ വരേണ്ടിവന്നതിനെ പഴിക്കുകേം അകത്ത്‌ കേറിക്കഴിഞ്ഞ്‌ നടക്കാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകേം ചെയ്യുമ്പോ എന്റെ ഉള്ളില്‌ ഒരു പകലുകൂടി ഈ റോഡില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവാണ്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എംബസി(ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെങ്കിലും സൗകര്യത്തിന്‌ എല്ലാരും എംബസീന്നാ പറയുന്നെ) ഓഫീസിന്റെ ഗേറ്റ്‌ തുറന്നു. രണ്ടുമുന്നു ജീവനക്കാര്‍ പുറത്തു വന്നു. അപേക്ഷകര്‍ അവിടേക്ക്‌ അടുക്കുന്നു. തോമസു ചേട്ടന്‍ റോക്കറ്റുപോലെ മുന്നോട്ടു കുതിച്ച്‌ മറ്റൊരു പെണ്‍കുട്ടിയുമായി വര്‍ത്താനം പറഞ്ഞോണ്ടിരുന്ന മകളെയും കൂട്ടി ഗേറ്റിലെത്തി. സജീം ഞാനും എഴുന്നേറ്റു. അപേക്ഷകരെ അകത്തേക്ക്‌ കേറ്റിത്തുടങ്ങി.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഇന്റവ്യുവിന്‌ ഹാജരാകേണ്ടവര്‍ അകത്തു കേറിയാപ്പിന്നെ അപ്പന്‍, ആങ്ങള, ഭര്‍ത്താവ്‌ തുടങ്ങിയ പരിവാരങ്ങള്‍ എംബസി ഓഫീസിനു മുന്നില്‍ നിന്നുകൂടാ. അവര്‍ക്ക്‌ കാത്തിരിക്കാന്‍ ഒരു സ്ഥലമുണ്ട്‌. ഈ റോഡിന്റെ വലതുവശത്ത്‌ പത്തുമുന്നൂറടി അപ്രത്ത്‌ പോലീസ്‌ ചെക്‌പോസ്റ്റും കഴിഞ്ഞുള്ള പൊക്കിക്കെട്ടിയ ഫുട്‌പാത്ത്‌. ഒള്ളതു പറഞ്ഞാ എംബസിക്കുള്ളിലേക്കാള്‍ വലിയ സംഭവങ്ങള്‍ അരങ്ങേറുന്നത്‌ അവിടെയാണ്‌.എംബസി വളപ്പിലേക്ക്‌ ചുവടു വെക്കും മുമ്പ്‌ ഞാന്‍ ആ കാത്തിരിപ്പു സ്ഥലത്തേക്ക്‌ ഒന്നൂടെ നോക്കി. നാലു വര്‍ഷം മുമ്പ്‌ ഇതുപോലൊരു ദിവസമാണ്‌ ജോയിയെ അവിടെ കണ്ടു മുട്ടിയത്‌; ജീവിതത്തിന്റെ ഗതിമാറ്റിയ ദിവസം.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;നാട്ടില്‌ പല പരിപാടിം നോക്കീട്ട്‌ ക്ലെച്ചു പിടിക്കാതെ വന്നപ്പഴാ ഞാന്‍ മദ്രാസിലോട്ട്‌ പോന്നത്‌. ഒരു കിലോമറ്റര്‍ അകലെ അണ്ണാ സ്‌ട്രീറ്റില്‍ കൂട്ടുകാരന്‍ എബീടെ കൂടെ താമസിച്ച്‌ തൊഴില്‍ അന്വേഷണം തൊങ്ങീട്ട്‌ രണ്ടു മാസത്തോളം കഴിഞ്ഞിട്ടുണ്ടാകണം. ആന്‍ഡേഴ്‌സണ്‍ റോഡിലെ എസ്‌.കെ എന്റര്‍പ്രൈസസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക്‌ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന്‌ പത്രത്തില്‍ കണ്ടാണ്‌ അന്ന്‌ ഈ വഴി വന്നത്‌. ഇന്റര്‍വ്യൂന്റെ തലേന്നു തന്നെ ഓഫീസ്‌ എവിടാന്ന്‌ കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അതിനെടേലാണ്‌ അവിശ്വസനീയമായ ആ കാഴ്‌ച്ച കണ്ട്‌ ഞെട്ടിയത്‌. ആ ഫുട്‌പത്തില്‌ ഇരു കൈകളും നെറ്റിയില്‍ ഊന്നി കണ്ണടച്ചിരുന്ന്‌ ജോയി കൊന്തചൊല്ലുന്നു!. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഞായറാഴ്‌ച്ചകളില്‍ പാതിക്കുര്‍ബാന കഴിയുമ്പോ മാത്രം പള്ളീ വരുകേം പുറത്തുനിന്ന്‌ ബാക്കി കണ്ടെന്നു വരുത്തി മടങ്ങുകേം ചെയ്യുന്ന ജോയി. ഒരു ക്രിസ്‌മസിനു പോലും പാതിരാ കുര്‍ബാന മുടക്കുന്ന പതിവില്ലാതിരുന്ന ഞാന്‍ ആ സമയത്ത്‌ പള്ളിമുറ്റത്തിരുന്ന്‌ പരദൂഷണം പറയാന്‍ തൊടങ്ങിയത്‌ അവന്റെ നിര്‍ബന്ധത്തിലാ. ഈസ്റ്ററിന്‌ പുലര്‍ച്ചെ പള്ളീല്‌ ഉയിര്‍പ്പിന്റെ പ്രാര്‍ത്ഥന നടക്കുമ്പോ അധികം ദൂരത്തല്ലാത്ത രഹസ്യ താവളത്തില്‌ നോമ്പുവീടല്‍ ആഘോഷിക്കാറുണ്ടായിരുന്ന ഞങ്ങടെ സംഘത്തിന്റെ തലവനും അവനായിരുന്നു. അന്നൊക്കെ കുര്‍ബാന കൈക്കൊണ്ടിട്ട്‌ മൂന്നാലു വര്‍ഷമായെന്നും താന്‍ കുമ്പസാരിച്ചാല്‍ അച്ചന്‍ ബോധംകെട്ടു വീഴുമെന്നുമൊക്കെ പറയുമ്പോള്‍ ജോയീടെ മുഖത്ത്‌ അഭിമാനത്തിന്റെ തിളക്കമായിരുന്നു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;കല്യാണത്തിന്‌ വേദപാഠം കേപ്പിക്കാന്‍ പോയപ്പം നാലു തവണ റിപ്പീറ്റ്‌ അടിച്ചിട്ടും ഒരു വരിപോലും പറയാന്‍ കഴിയാതിരുന്ന ജോയിക്ക്‌ വികാരിയച്ചന്‍ അനുകമ്പ തോന്നി കുറി നല്‍കിയതും നാട്ടില്‍ പാട്ടാരുന്നു. അവന്റെ മദ്യപാനവും രാത്രി സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ വേറെയും. അതേ ജോയി ഇതാ നുങ്കംപാക്കത്തെ തെരുവോരത്തിരുന്ന്‌ കണ്ണടച്ച്‌ കൊന്തചൊല്ലുന്നു!. എന്റെ പാറേ മാതാവേ, ഇതെന്തോന്ന്‌ മറിമായം?. ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുന്നതൊന്നും അവന്‍ അറിയുന്നില്ല. കൊന്തയുടെ മണികള്‍ അതിവേഗത്തില്‍ ഉരുട്ടിവിടുകയാണ്‌.ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടെ വേറെ കുറെ ആളുകളും നടപ്പാതയില്‍ ഇരിപ്പുണ്ട്‌. അവരില്‍ ചെലരും പ്രാര്‍ത്ഥനേലാണെന്ന്‌ എനിക്കു മനസിലായി. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഏതാനും പേര്‍ നിന്നോണ്ട്‌ സംസാരിക്കുന്നു.ഇത്രേം കാലം ചെയ്‌ത പാപങ്ങളില്‍ മനസ്‌തപിച്ച്‌ ജോയി വല്ല വഴിയോര പ്രാര്‍ത്ഥാനാ സംഘത്തിലും ചേര്‍ന്നോ?ഏതായാലും അവന്റെ പ്രാര്‍ത്ഥന തടസപ്പെടുത്തേണ്ട. വെറുതെ ഇരുന്ന ഒരച്ചായനോട്‌ വിവരം തിരക്കി.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ഇവിടെ എന്നാ പരിപാടി?''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;തൊട്ടപ്പുറത്ത്‌ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെന്നും അവിടെ ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നോരുടെ കൂടെ വന്നോരാണ്‌ വഴിയോരത്ത്‌ പ്രാര്‍ത്ഥിക്കുന്നതെന്നും അപ്പഴാ മനസിലായെ. ജോയി കൊന്ത ചൊല്ലുന്നത്‌ ഭാര്യക്കു വേണ്ടിയാണെന്ന്‌ ഒറപ്പ്‌.ഇടക്ക്‌ തല ഉയര്‍ത്തിയപ്പോള്‍ അവന്‍ എന്നെ കണ്ടു. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ആശ്ചര്യമൊന്നും ആ മുഖത്ത്‌ തെളിഞ്ഞില്ല.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``പെമ്പ്രന്നോത്തി ഇന്റര്‍വ്യൂന്‌ കേറിരിക്കുവാ. ഇത്‌ രണ്ടാം തവണയാ. ഇപ്പത്തന്നെ കാശെത്ര പോയെന്ന്‌ അറിയാവോ?. ഇത്തവണയെങ്കിലും കരകേറിയില്ലെങ്കി...'' &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ങ്‌ഹാ, നീയെന്നാ ഇവിടെ? ഇവിടെ അടുത്താണോ ജോലി?''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എന്റെ ജോലീടെ വിശേഷം അവനോട്‌ മറച്ചുവെച്ചില്ല. ഞാന്‍ പോന്നുകഴിഞ്ഞശേഷമുള്ള ചില നാട്ടുവിശേഷങ്ങള്‍ അവന്‍ ധൃതിയില്‍ പറഞ്ഞൊപ്പിച്ചു''``നേഴ്‌സുമാര്‍ക്കു മാത്രവാ ഇന്റര്‍വ്യൂ?''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``കൂടുതലും നേഴ്‌സുമാരാ. അല്ലാത്തോരുവൊണ്ട്‌. അധികംപേരും കോട്ടയംകാരാ. നമ്മടെ തയ്യക്കാരന്‍ ചാക്കോച്ചേട്ടന്‍ ദേ അപ്രത്തുണ്ട്‌. മോളേംകൊണ്ടു വന്നതാ.''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ജോയി പറയും മുമ്പേ അവിടെ കോട്ടയം ജില്ലക്കാരുടെ ഭൂരിപക്ഷം എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അവന്‌ പ്രാര്‍ത്ഥന മുഴുമിപ്പിക്കാന്‍ അവസരം കൊടുത്ത്‌ ഞാന്‍ ചാക്കോച്ചേട്ടന്റെ അരിക്കലേക്ക്‌ ചെന്നു. പുള്ളീം ടെന്‍ഷനിലാണ്‌. ചേര്‍പ്പുങ്കപ്പള്ളീലെ നൊവേനപ്പുസ്‌തകമൊണ്ട്‌ കയ്യില്‍. എന്നോട്‌ വര്‍ത്താനം പറേന്നേനെടേലും ഇടതുവശത്തേക്ക്‌ പാളി നോക്കുന്നുണ്ട്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മകള്‍ എറങ്ങി വരുന്നുണ്ടോന്ന്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഇന്നിപ്പം നാട്ടുകാരെ രണ്ടു പേരെ കണ്ടു. ഇക്കണക്കിന്‌ മണിമലേന്നും കറിക്കാട്ടൂരീന്നുമൊക്കെ എത്രപേര്‌ ഇവിടെ വന്ന്‌ പോകുന്നൊണ്ടാരിക്കും?.ജോലി ശരിയായാലും ഇല്ലേലും എടക്ക്‌ ഇതുവഴി വന്നുപോയാല്‍ കുറെ നാട്ടുകാരെ കാണാമെന്നു തോന്നി. വെറുതേ മുറീക്കെടന്ന്‌ ഒറങ്ങുന്ന നേരത്ത്‌ പത്ത്‌ പുരാതന റോമന്‍ കത്തോലിക്കാ പെങ്കൊച്ചുങ്ങളെ കാണാല്ലോ.അന്ന്‌ ജോയീടെ ഭാര്യക്ക്‌ വിസ കിട്ടി. ചാക്കോച്ചേട്ടന്റെ മകള്‍ കടന്നുകൂടിയില്ല. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ആദ്യത്തെ പ്രാവശ്യവല്ലേ, കൊഴപ്പമില്ല. അടുത്ത തവണ ശരിയാകും'' അത്രേം നേരം ഭാര്യേടെ കാര്യമോര്‍ത്ത്‌ വേവലാതിപ്പെട്ടിരുന്ന ജോയിയാണ്‌ ചാക്കോച്ചേട്ടനെയും മകളെയും ആശ്വസിപ്പിച്ചത്‌. അവരോട്‌ യാത്രപറഞ്ഞ്‌ ഞാന്‍ മടങ്ങി.പിറ്റേന്ന്‌ എസ്‌.കെ എന്റര്‍പ്രൈസസില്‍ ഇന്റര്‍വ്യൂവിന്‌ ചെന്നപ്പോള്‍ രണ്ട്‌ ഒഴിവുകളിലേക്ക്‌ അപേക്ഷകര്‍ നൂറിലേറെ. സാഹസത്തിന്‌ തുനിയാതെ മടങ്ങി. നേരെ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അവിടെ നാട്ടുകാരാരും ഉണ്ടാരുന്നില്ലെങ്കിലും അതിരമ്പുഴേന്നും പാലായീന്നുമൊക്കെ വന്ന ചെലരെ പരിചയപ്പെട്ടു. വൈകാതെ ഞാന്‍ അവിടുത്തെ പതിവ്‌ സന്ദര്‍ശകനായി. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ ആരും വരാനില്ലാതെ കാത്തിരിക്കുന്ന ഒരേയൊരാള്‍. എങ്കിലും ചുറ്റുപാട്‌ മോശമില്ലാരുന്നു. ആളുകള്‍ മാറിവരുമെങ്കിലും അടിസ്ഥാനപരമായി ഒരു അച്ചായന്‍ കൂട്ടായ്‌മ. നഴ്‌സുമാര്‍ പൊതുവേ സുന്ദരികളും പെട്ടെന്ന്‌ അടുത്ത്‌ ഇടപഴകുന്നവരുമാണെന്ന്‌ മനസിലാക്കാന്‍ അധികദിവസം വേണ്ടിവന്നില്ല. ഇന്റര്‍വ്യൂനൊള്ളോരെ എംബസീലേക്ക്‌ കേറ്റിവിട്ടിട്ട്‌ ആ കാത്തിരിപ്പു സ്ഥലത്ത്‌ എത്തുമ്പോള്‍ ആദ്യം എല്ലാരും ഭയങ്കര വാചകമടിയാരിക്കും. പരിചയപ്പെടടലിലാണ്‌ തൊടക്കം. പിന്നെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട്‌ ഓരോരുത്തര്‍ക്കും അറിയാവുന്ന വിവരങ്ങളും ഊഹോപോഹങ്ങളും വെളമ്പും.?&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``അകത്ത്‌ നാലു കൗണ്ടറാ. രണ്ടെടത്ത്‌ സായ്‌പന്‍മാരാ. ഒന്നിലൊരു മദാമ്മ. നാലാമത്തെ കൗണ്ടറില്‍ ഒരു നീഗ്രോയാ. അവിടെ കിട്ടിയാ രക്ഷപ്പെട്ടു. പുള്ളി പാവാ. ചോദിച്ച്‌ കൊഴപ്പിക്കുകേല. ഇന്നലെ പുള്ളീടരിക്കല്‍ ചെന്ന എല്ലാര്‍ക്കും വിസ കിട്ടിയെന്നാ കേട്ടെ''- കണ്ണൂര്‍ ചെമ്പന്‍തൊട്ടിക്കാരി റിന്‍സിക്കൊപ്പം വന്ന ചേച്ചി റാണിയില്‍നിന്നാണ്‌ എംബസിക്കുള്ളിലെ സംവിധാനത്തെക്കുറിച്ച്‌ ഞാന്‍ ആദ്യം അറിഞ്ഞത്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ഇന്നലെ ആ തള്ള നല്ല മൂഡിലാരുന്നെന്നു തോന്നുന്നു. എല്ലാരെയും കടത്തിവിട്ടു. ഇന്ന്‌ എങ്ങനാണോവോ''- നഴ്‌സുമാര്‍ വില്ലത്തി പരിവേഷം നല്‍കിയ മദാമ്മയെക്കുറിച്ച്‌ പിറവംകാരി സോണിയക്കൊപ്പം വന്ന കൂട്ടുകാരി ജാന്‍സിയാണ്‌ അതു പറഞ്ഞത്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``സൗദി ആരാംകോയില്‌ ജോലി ചെയ്‌തിട്ടുള്ളോര്‍ക്ക്‌ പെട്ടെന്ന്‌ കിട്ടുവെന്നാ കേട്ടെ''.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``കോട്ടൊക്കെ ഇട്ടു വന്നില്ലേ, കൊറെ പിള്ളാര്‌. അവര്‌ കോട്ടയത്തെ ഒരു ഏജന്‍സീല്‌ പഠിച്ചതാ. ഏജന്‍സിക്ക്‌ ഇവിടെ പിടിപാടൊണ്ടെന്നൊക്കെയാ പറയുന്നെ. അവരെ തിരിച്ചറിയാന്‍ വേണ്ടീട്ടാ കോട്ടിടുന്നേ. അവിടുന്നു വരുന്നേര്‍ക്കെല്ലാം വീസ കിട്ടുന്നൊണ്ടെന്നാ പറച്ചില്‌''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``കൊച്ചീന്ന്‌ ശരിയാകുവെന്നോര്‍ത്തിരിക്കുവാരുന്നു. ഇത്‌ മൂന്നാം തവണയാ ഇവിടെ വരുന്നേ. കാശു പിന്നേം പോട്ടെന്നു കരുതാം. ഈ മെനക്കേടോ''ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;സമയം പിന്നിടുംതോറും കാത്തിരുപ്പുകാരുടെ മട്ടു മാറും. അപ്രത്തെ മതില്‍ക്കെട്ടിനുള്ളില്‍ കുടുംബത്തിന്റെ ഭാവിയാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌. തിച്ചറിവായശേഷം ഒരിക്കലും വൈകിട്ട്‌ കുരിശുവരേടെ നേരത്ത്‌ വീട്ടില്‍ ഇരുന്നിട്ടില്ലാത്തോരൊക്കെ മകള്‍ക്കു വേണ്ടി, അല്ലെങ്കില്‍ ഭാര്യക്കു വേണ്ടി കൊന്തയുരുട്ടി, നെഞ്ചുരികി പ്രാര്‍ത്ഥിച്ചു തൊടങ്ങും. ടെലിവിഷന്‍ സീരിയലിന്റെ ഇടവേളേല്‌ ഗുളികപ്പരുവത്തില്‍ കുരിശുവര നടത്തുന്ന പതിവുകാര്‌ 153മണി ജപം ചൊല്ലും. അങ്ങനെ ആ റോഡുവക്ക്‌ മൊത്തത്തില്‍ ഒരു പ്രാര്‍ത്ഥാനാ കേന്ദ്രമായി മാറും. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അറിയാവുന്ന ദൈവങ്ങളെയും വിശുദ്ധരെയും മുറുകെപ്പിടിച്ചിരിക്കുവാണേലും ആ സമയത്ത്‌ നെഞ്ചു പെരുമ്പറ കൊട്ടുമെന്നും ഉള്ളംകൈ വിയര്‍ക്കുമെന്നും ശരീരത്തിന്‌ കനം കൊറയുന്ന പോലെ തോന്നുമെന്നും പലരും പറഞ്ഞറിഞ്ഞു.അങ്ങനെയിരിക്കുമ്പം എംബസി ഓഫീസീന്ന്‌ ഇന്റര്‍വ്യൂ കഴിഞ്ഞോര്‌ ഓരോരുത്തരായി എറങ്ങിവരും. കടന്നുകൂടിയോര്‌ ദൂരേന്നുതന്നെ അകമ്പടിക്കാരെ വിജയചിഹ്നം കാണിക്കും. അപ്പോ അവിടെ ആഹ്ലാദാരവം മുഴങ്ങും. തട്ടിപ്പോയോര്‌ ശിരസു കുനിച്ചു വരുന്നതു കാണുമ്പോള്‍ ഉറ്റവരുടെ മനസു വിങ്ങും. പിന്നെ വിസ കിട്ടിയവരുടെ വീരവാദങ്ങളും പരാജയപ്പെട്ടവരുടെ ന്യായീകരണവുമൊക്കെയാണവിടെ. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഈസിയാരുന്നു. വീട്ടു കാര്യോം നാട്ടുകാര്യോമൊക്കേ ചോയിച്ചൊള്ളൂ'' പതിവായി കേള്‍ക്കുന്ന ഒരു കഥ ഇതാണ്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ചോയിച്ചേനെല്ലാം കൃത്യമായി മറുപടി പറഞ്ഞതാ. എന്നാ പറ്റീന്ന്‌ അറിയത്തില്ല'' ഇംഗ്ലീഷ്‌ പരിജ്ഞാനം പോര എന്ന കാരണം എംബസി രേഖാമൂലം നല്‍കിയത്‌ കയ്യില്‍ വെച്ചോണ്ട്‌ ചെലര്‌ ഇങ്ങനേം പറയും.അങ്ങനെ എംബസീല്‌ ഇന്റര്‍വ്യൂ ഒള്ള ദിവസങ്ങളിലെല്ലാം ആ റോഡുവക്ക്‌ സജീവമാണ്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വഴിയോര കാത്തിരിപ്പ്‌ കൂട്ടായ്‌മയില്‍ പതിവുകാരനായതോടെ എംബസി കാര്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവു കൂടി. എംബസിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലും പരിചയമില്ലേലും ഇവിടെ വന്നുപോകുന്നവര്‍ പറഞ്ഞ വിവരങ്ങളുടെ ബലത്തില്‍ ഇന്റര്‍വ്യൂനെക്കുറിച്ച്‌ ഞാന്‍ ആധികാരികമായി സംസാരിച്ചു തൊടങ്ങി.ഇന്റര്‍വ്യൂന്റെ തലേന്ന്‌ ചുറ്റുപാട്‌ പഠിക്കാനെത്തുന്നോര്‍ക്കും മറ്റും അകത്തു നടക്കാവുന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തു. വിസ നേടിയവരില്‍ ചെലര്‌ എന്റെ പ്രവചനം പോലെ കാര്യങ്ങള്‍ നടന്നെന്നു പറഞ്ഞ്‌ അഭിനന്ദിക്കുവാരുന്നു. മറ്റു ചെലര്‌ ഇനി ഇന്റര്‍വ്യൂന്‌ വരാനിരിക്കുന്ന ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനായി മൊബൈല്‍ നമ്പര്‍ വാങ്ങും.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അതിനിടെ നുങ്കംപാക്കത്തുതന്നെ ഒരു കോള്‍ സെന്ററില്‍ എനിക്ക്‌ ജോലി കിട്ടി. എന്നു കരുതി ആന്‍ഡേഴ്‌സണ്‍ റോഡിലെ നസ്രാണിപ്പെങ്ങമ്മാരെ മറക്കാന്‍ പറ്റുവോ? രാത്രിയിലെ ജോലിക്കുശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ ഒറങ്ങും. എന്നിട്ട്‌ നേരെ ഇങ്ങുപോരും. എന്റെ പതിവ്‌ സന്ദര്‍ശനത്തില്‍ ചെക്‌ പോസ്റ്റിലെ പോലീസുകാര്‍ക്ക്‌ സംശയം തോന്നി. ഒരു ദിവസം പിടിക്കുകേം ചെയ്‌തു. അത്യാവശ്യം ആളെപ്പറ്റിക്കാനുള്ള തമിഴ്‌ വശമുണ്ടായിരുന്നതുകൊണ്ട്‌ തടിയൂരി. വൈകാതെ ആ പോലീസുകാരുമായും സൗഹൃദത്തിലായി.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പറമ്പത്തെ ഷൈനി, തെക്കേക്കടവിലെ സെലിന്‍, കൊന്നമൂട്ടിലെ ആന്‍സി, പള്ളിക്കുന്നേലെ ബേബിച്ചായന്റെ മകള്‍, കടവിലെ ജിമ്മീടെ പെങ്ങള്‌....അങ്ങനെ നാട്ടുകാരും ബന്ധുക്കളുമൊക്കെയായി ഒരുപാടു പേരെ ഏഴെട്ടു മാസത്തിനിടെ ഇവിടെവെച്ചു കണ്ടു. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;നാട്ടീവെച്ച്‌ എന്റെ കയ്യിലിരുപ്പ്‌ വളരെ കേമമായിരുന്നതുകൊണ്ട്‌ അവരില്‍ പലരും തുടക്കത്തില്‍ അടുപ്പോം പരിചയോം കാട്ടാന്‍ മടിച്ചു. പക്ഷെ, രണ്ടാമത്തെയും മൂന്നാമത്തെയും അറ്റംപ്‌റ്റിനായി വന്നോരു പലരും എന്നോട്‌ പരിചയം പുതുക്കുന്നതു കാണുമ്പോ നാട്ടുകാരും പയ്യെ അടുത്തുകൂടും. കുശലാന്വേഷണം നടത്തും, പിന്നെ ഉപദേശം തേടും. ഞാന്‍ എന്തിനാ ഇവിടെ ചുറ്റിത്തിരിയുന്നതെന്ന്‌ അവരില്‍ പലരും നേരിട്ടും വളഞ്ഞവഴിക്കും ചോദിച്ചു. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നിങ്ങളെപ്പോലെ നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും. അത്രേയുള്ളൂ''-റെക്കോര്‍ഡ്‌ ചെയ്‌തു വെച്ചപോലെയാണ്‌ എന്റെ മറുപടി.ഈ കൂട്ടായ്‌മയുടെ ഭാഗമാകുന്നതും പത്തു കോട്ടയം നേഴ്‌സുമാരുമായി വര്‍ത്താനം പറയുന്നതുമൊക്കെ നമ്മക്കൊരു ചെറിയ സന്തോഷവാണെന്ന്‌ അവരോട്‌ പറയാമ്പറ്റുവോ?. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഒരു ദിവസം അപ്പന്‍ ഫോണീ വളിച്ചു. ``മദ്രാസില്‌ ഇന്റര്‍വ്യൂന്‌ വരുന്നോരെല്ലാം നിന്നെ കണ്ടെന്നാണല്ലോ പറയുന്നേ. സൊഭാവത്തിന്‌ ഇപ്പഴും ഒരു മാറ്റോമില്ലല്ലേ?'' &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എംബസീടെ തൊട്ടടുത്ത കെട്ടിടത്തിലാ താമസമെന്നും റൂമീന്ന്‌ പൊറത്തെറങ്ങുമ്പഴാ നാട്ടുകാരെ കാണുന്നതെന്നും പറഞ്ഞെങ്കിലും അപ്പന്‌ വിശ്വാമായിട്ടില്ലെന്ന്‌ ഒറപ്പാരുന്നു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം നാട്ടുകാരി ബിന്‍സിയെ ആ വഴിവക്കില്‍ വെച്ചു കണ്ടത്‌. വടക്കേപ്പറമ്പിലെ ചാണ്ടിസാറിന്റെ ഒരേയൊരു മകള്‍. സുന്ദരി, നല്ലൊരു പാട്ടുകാരി തുടങ്ങി പല സവിശേഷതകളുമുള്ളതുകൊണ്ട്‌ നാട്ടില്‍ ഞാന്‍ ഉള്‍പ്പെടെ ഒരുപാടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളില്‍ കൂട്ടുകാരിയുടെയും കാമുകിയുടെയും ഭാര്യയുടെയും റോളില്‍ അവള്‍ പ്രത്യക്ഷപ്പെട്ടതിന്‌ കണക്കില്ല. വളയാത്ത പിള്ളാരെക്കുറിച്ച്‌ ചെറുപ്പക്കാര്‌ പരദൂഷണം പരത്തുന്നത്‌ സര്‍വസാധാരണമാണല്ലോ. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഇവളെക്കുറിച്ച്‌ ഒരു കഥ കെട്ടിച്ചമച്ചോണ്ടുവന്നതിനാ ഒരു കള്ളുകുടിക്കിടെ പാലച്ചോട്ടിലെ സിബിക്കിട്ട്‌ ഞാനൊന്നു പൊട്ടിച്ചത്‌.അതുകൊണ്ടെന്നാ? ഞാനും അവനും തെറ്റിയത്‌ മിച്ചം. ഞാങ്കൊടുത്ത കത്ത്‌ അവള്‌ കീറി എറിഞ്ഞു. കൊല്ലം മൂന്നാലു കഴിഞ്ഞിരിക്കുന്നു. എങ്കിലും ബിന്‍സി ഒന്നും മറന്നിട്ടൊണ്ടാകില്ല.എന്നെ കണ്ടപ്പഴേ മുഖം തിരിച്ചു. അപ്പന്‍ പറഞ്ഞപോലെ എന്റെ സൊഭാവം മാറീട്ടില്ലെന്ന്‌ അവളും കരുതുന്നുണ്ടാകും. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;റോഡുവക്കില്‍ കാത്തിരിക്കുന്നവര്‍ക്കിയില്‍ ഞാന്‍ പതിവുപോലെ കുശലാന്വേഷണങ്ങളും അറിവു വിളമ്പലും തുടര്‍ന്നു. ചെക്‌പോസ്റ്റില്‍നിന്നും അധികം ദൂരത്തല്ലാതെ ഇരുപ്പുറപ്പിച്ച അവള്‍ അടുത്തുള്ള ചെലരോടും ഇന്റര്‍വ്യൂ കഴിഞ്ഞ്‌ വരുന്നോരോടും സംസാരിക്കുന്നുണ്ട്‌. എന്റെ ചുറ്റിനും നാലഞ്ചാളുകള്‍ കൂടി. എന്റെ പഴയ പരിചയക്കാര്‍. &lt;span class=""&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;മണിക്കൂര്‍ കഴിഞ്ഞുകാണും. അവള്‍ ചിരിച്ചുകൊണ്ട്‌ എന്റരിക്കല്‍ വന്നു.ഒള്ളതു പറഞ്ഞാ എന്റെ കയ്യും കാലും വെറക്കാന്തൊടങ്ങി. ഒരുപാട്‌ പെമ്പിള്ളേരുമായി ഇടപെട്ടിട്ടുണ്ടെങ്കിലും ധൈര്യം മുഴുവന്‍ ചോര്‍ന്നു പോകുന്നപോലെ.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``സണ്ണിയല്ലേ?''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ങ്‌ഹേ...''ഒരു ഞെട്ടലായിരുന്നു എന്റെ പ്രതികരണം.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``കുരിശുങ്കലെ സണ്ണിയല്ലേ''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``അതെ''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``എനിക്ക്‌ ആദ്യം മനസിലായില്ല കേട്ടോ. എന്താ ഇവിടെ?'' അവള്‍ വളരെ കൂളാ. ഈ ചുറ്റുവട്ടത്തെ എന്റെ സ്വാധീനം അറിഞ്ഞിട്ട്‌ എന്തോ കാര്യം കാണാനാ വരവ്‌. എന്നിട്ട്‌ ഒന്നുമറിയാത്ത പോലെ വര്‍ത്താനം പറയുന്നു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും അത്രേയുള്ളൂ''-ഞാന്‍ പതിവു മറുപടി ആവര്‍ത്തിച്ചു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ജോലി എവിടാ''``ഇവിടെ അടുത്ത്‌ ഒരു കോള്‍ സെന്ററിലാ...''ധൈര്യം വീണ്ടുകിട്ടിത്തുടങ്ങിയിരിക്കുന്നു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ബിന്‍സി ഇപ്പോ എവിടാ വര്‍ക്കു ചെയ്യുന്നേ? അപ്രത്ത്‌ ആരാ ഇന്റര്‍വ്യൂന്‌?.''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ഞാന്‍ ഇവിടെ അപ്പോളോ ഹോസ്‌പിറ്റലിലാരുന്നു. ഇപ്പോ നിര്‍ത്തി. ഇവിടെ മമ്മീടെ അനിയത്തീടെ വീട്ടിലാ താമസം. എനിക്ക്‌ നാളെ ഇന്റര്‍വ്യൂ ഉണ്ട്‌. ചുറ്റുപാടൊക്കെ ഒന്ന്‌ അറിയാവല്ലോന്നുകരുതി വന്നതാ.''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``അതിന്റെ ആവശ്യമില്ല. കൂടുതല്‌ പേടിയൊള്ളോരാ തലേന്നൊക്കെ വരുന്നേ. നേരെ അങ്ങോട്ടു ചെല്ലുക. ധൈര്യമായി ഇന്റര്‍വ്യൂ അറ്റന്റ്‌ ചെയ്യുക''-ഞാന്‍ ഉഷാറായിക്കഴിഞ്ഞു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``സണ്ണി ഇവിടെ വരുന്ന എല്ലാര്‍ക്കും വല്യ സഹായവാണല്ലേ?. നാട്ടിപ്പോയപ്പം പലരും പറഞ്ഞു. ഇപ്പം ഇവിടേം.''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പാറേമാതാവേ! ചാണ്ടിസാറിന്റെ മോള്‌ ഇത്രക്ക്‌ മണ്ടിയാണോ?. പ്രീ ഡിഗ്രീം കംപ്യൂട്ടര്‍ ഡിപ്ലോമയും പിന്നെ കുറെ തരികിടകളും മാത്രം കൈമുതലായുള്ള ഞാന്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ വരുന്നോരെ സഹായിക്കുന്നെന്ന്‌ ഇവളും വിശ്വസിക്കുന്നോ?. അതോ എന്നെ അളക്കാനൊള്ള നീക്കവാന്നോ?&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``സഹായിക്കലൊന്നുമില്ല. പരിചയക്കാരെ വല്ലോം കണ്ടാല്‍ വെറുതെ ടെന്‍ഷനടിക്കണ്ടെന്ന്‌ ഉപദേശിക്കും. പിന്നെ ഇവിടെ വന്നുപോകുന്നോര്‌ പറഞ്ഞ്‌ അറിവുള്ള വിവരങ്ങളും ധരിപ്പിക്കും, അത്രയൊള്ളു''-അന്നാദ്യമായിട്ടാ അവിടെവെച്ച്‌ ഞാന്‍ ഒരു പെങ്കൊച്ചിന്റെ മുന്‍പില്‍ എളിമ കാട്ടുന്നെ.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``പഴേ വൈരാഗ്യമൊന്നുമില്ലല്ലോ അല്ലേ. അന്ന്‌ ഒരാവേശത്തിന്‌ ചെയ്‌തു പോയതാ'' അവസരം മുതലാക്കി ഞാന്‍ പറഞ്ഞു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``എയ്‌, അതൊക്കെ പണ്ടല്ലേ. പഴയ കൂട്ടുകാരൊക്കെ നാട്ടിലൊണ്ടോ. അവരെ കോണ്‍ടാക്‌ട്‌ ചെയ്യാറൊണ്ടോ''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ഓ, എവിടെ?. ഒരു കാലം കഴിഞ്ഞാ എല്ലാര്‍ക്കും അവരോരെടെ കാര്യവല്ലേ. വടക്കേപ്ലാമൂട്ടിലെ ജോണീം പുതുച്ചേരീലെ സന്തോഷും മുറിഞ്ഞപുരക്കലെ ഫിലിപ്പും നഴ്‌സുമാരെ കല്യാണം കഴിച്ച്‌്‌ ലണ്ടനീപ്പോയി. തെക്കുമ്മുറീ ജോര്‍ജും കവലക്കലെ ജോബീം ഗള്‍ഫിലാ. ബാക്കിയൊള്ളോര്‌ നാട്ടീത്തന്നെയൊണ്ട്‌. ഇന്റര്‍വ്യൂവിന്റെ കടലാസെവിടെ?''&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``നീഗ്രോയുടെ കൗണ്ടറാരിക്കുവെന്നാ പറയുന്നേ''-കടലാസു കൈമാറുന്നതിടെ അവള്‍ പറഞ്ഞു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഇവളോട്‌ എന്റെ ഇല്ലാത്ത പാണ്ഡിത്യം വെളമ്പീട്ട്‌ കാര്യമില്ല. ഇനി ഒരിക്കല്‍കൂടി ഇവടെ മുന്‍പില്‍ നാണംകെടാന്‍ വയ്യ. വീണ്ടും എളിമ തന്നെ ശരണം.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``അതൊന്നും പറയാമ്പറ്റുകേല. ആള്‌ മാറി വരും. കുറുക്കു വഴിയൊന്നും നോക്കണ്ട. ധൈര്യമായിട്ടിരുന്നാ മതി''.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പിറ്റേന്ന്‌ അവള്‍ ഒറ്റക്കാണ്‌ ഇന്റര്‍വ്യൂന്‌ വന്നത്‌. ആന്‍ഡേഴ്‌സണ്‍ റോഡില്‍ ഇരിക്കുമ്പോള്‍ ഞാനോര്‍ത്തു; അങ്ങനെ ഒടുവില്‍ എനിക്കും കാത്തിരിക്കാന്‍ ഒരാളായി. എയ്‌, അവളെ ഞാനെന്തിന്‌ കാത്തിരിക്കണം?. വിസ കിട്ടിയാലും ഇല്ലെങ്കിലും എനിക്കെന്ത്‌?-മനസ്‌ പെട്ടെന്ന്‌ തിരുത്തി. എന്തായാലും പഴയ പരുക്ക്‌ തീര്‍ത്തതില്‍ ആശ്വാസം തോന്നി.അന്നത്തെ ഇന്റര്‍വ്യൂവില്‍ അവള്‌ രക്ഷപ്പെട്ടില്ല. ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടാ കാത്തിരിപ്പു സ്ഥലത്തേക്ക്‌ വന്നത്‌. എന്നെ കണ്ടപ്പം കണ്ണുനിറഞ്ഞൊഴുകി. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``സാരമില്ലെടോ. ഇവിടെ മൂന്നാം തവണയാ പലര്‍ക്കും കിട്ടുന്നേ. അവിടെ ചെന്നപ്പോ താന്‍ പേടിച്ചുപോയിക്കാണും. ധൈര്യമായിട്ടിരിക്ക്‌. അടുത്ത തവണ ഒറപ്പായിട്ടും കിട്ടും''-ഞാന്‍ പറഞ്ഞു&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``താങ്ക്‌സ്‌''-കണ്ണീരു തൊടക്കുന്നതിനിടെ തൂവാലക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും അവളുടെ ശബ്‌ദം ഞാങ്കേട്ടു.എന്റെ പാറേ മാതാവേ! ഇതെന്നാ ഒക്കെയാ നടക്കുന്നേ?. ഇന്ന്‌ ഇവള്‌ ഇന്റര്‍വ്യൂവില്‌ രക്ഷപ്പെട്ടിരുന്നേല്‌ ഒന്നു വെളുക്കെ ചിരിച്ചുകാണിച്ചിട്ട്‌ പോയേനെ. പണ്ട്‌ എന്റെ കത്ത്‌ വലിച്ചുകീറി എറിഞ്ഞ പെണ്ണ്‌ ദേ ഇപ്പോ ഒരു മദ്രാസിലെ പെരുവഴീല്‌ എന്റെ ആശ്വാസവാക്കിന്‌ നന്ദി പറയുന്നു. ദുഃഖം കൊണ്ട്‌ ചുവന്നപ്പോള്‍ അവളുടെ മുഖത്തിന്‌ സൗന്ദര്യം കൂടിയപോലെ.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പിരിയുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങിയ അവള്‍ കുശലാന്വേഷണവുമായി പിറ്റേന്നു തന്നെ വിളിച്ചു.അടുത്ത അറ്റംപ്‌റ്റിന്‌ തയാറായിത്തുടങ്ങാന്‍ ഞാന്‍ ഉപദേശിച്ചു. ഫോണ്‍കോളുകള്‍ പതിവായി. ഇടക്ക്‌ രണ്ടു സായാഹ്നങ്ങളില്‍ കണ്ടുമുട്ടി. സ്‌പെന്‍സര്‍ പ്ലാസയിലെ കഫേയിലും മറീനാ ബീച്ചിലും ഇരിക്കുമ്പോള്‍ അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റം. എനിക്ക്‌ അപ്പോഴും ഒന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു മാസം കഴിഞ്ഞു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അവളുടെ രണ്ടാമത്തെ ഇന്റര്‍വ്യൂ ദിനം. എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥസമ്പൂര്‍ണമായ ഒരു കാത്തിരിപ്പിന്റെ വേള. റോഡുവക്കില്‍ അന്ന്‌ കൂടുതല്‍ ആളുകളെ പരിചയപ്പെടാന്‍ മനസു തോന്നിയില്ല. പരിചയം പുതുക്കാന്‍ എത്തിയോരെ പെട്ടെന്ന്‌ ഒഴിവാക്കി.ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നത്‌ പെങ്ങളും ഭാര്യേമൊന്നുമല്ലെങ്കിലും നെഞ്ചു പെരുമ്പറ കൊട്ടുന്നതും ഉള്ളംകൈ വിയര്‍ക്കുന്നതും ശരീരത്തിന്‌ കനം കൊറയുന്നതും ഞാനറിഞ്ഞു. ആദ്യമായി ഞാനും റോഡുവക്കില്‍ കൊന്തയുരുട്ടി. ജോയിയെപ്പോലെ, അതിനു മുന്‍പും ശേഷവും വന്ന വന്ന മറ്റു പലരെയുംപോലെ.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എംബസി ഗേറ്റു കടന്നെത്തിയ അവള്‍ വലതു കൈയ്യുടെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്റെ സന്തോഷം പറഞ്ഞറീക്കാന്‍ മേലാരുന്നു.രണ്ടാഴ്‌ച്ച കഴിഞ്ഞാല്‍ ബിന്‍സി ബര്‍മിംഗ്‌ഹാമിലേക്ക്‌ പറക്കും. വീട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ യാത്രക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ ഒന്നിച്ചാണ്‌ പോയത്‌.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``ഇനി എന്നെങ്കിലും കാണാം''-സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ ചെന്നൈ-തിരുവനന്തപുരം മെയില്‍ പുറുപ്പെടുമ്പോള്‍ പുറത്ത്‌ അവളുടെ സീറ്റിനരികിലെ ജനാലക്കമ്പിയില്‍ പിടിച്ചു നില്‍ക്കുയായിരുന്ന ഞാന്‍ പറഞ്ഞു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``വിളിക്കാം''-എന്റെ വിരലുകള്‍ക്കു മേല്‍ വലതു കൈപ്പടം അമര്‍ത്തിക്കൊണ്ടായിരുന്നു മറുപടി. നാട്ടില്‍ ചെന്നശേഷവും വിളി തുടര്‍ന്നു. നെടുമ്പാശേരി വിമാനത്താവളത്തീന്ന്‌ പുറപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അക്കരെ കടന്നാല്‍ അവള്‍ ഈ ഇസ്‌പേഡ്‌ ഏഴാംകൂലിയെ ഓര്‍ക്കുവോ?-എന്റെ മനസു സംശയിച്ചു.പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പം എന്റെ മൊബൈലിലേക്ക്‌ 0044ല്‍ തുടങ്ങുന്ന നമ്പരീന്ന്‌ ഇന്‍കമിംഗ്‌ കോള്‍ വന്നു. പിന്നെ ബര്‍മിംഗ്‌ഹാം-ചെന്നൈ റൂട്ടില്‍ വണ്‍വേ കോളുകളും ടൂവേ ഈ-മെയിലുകളും ഒഴുകി. അതിനിടെ എനിക്ക്‌ കൊച്ചീല്‌ ഒരു ഭേദപ്പെട്ട ജോലി കിട്ടി.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ആദ്യ അവധിക്കു വന്നപ്പോള്‍തന്നെ ബിന്‍സിക്ക്‌ കല്യാണാലോചനകള്‍ സജീവമായി. അവള്‍ ചാണ്ടിസാറിനോട്‌ നിലപാട്‌ വ്യക്തമാക്കി. മകളെ കുരിശുങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോനെക്കൊണ്ടു കെട്ടിക്കുന്നതിലും ഭേദം പള്ളീല്‌ ശവക്കുഴിയെടുക്കുന്ന കൂഞ്ഞൂഞ്ഞിന്‌ കൊടുക്കുന്നതാണെന്നായിരുന്നു ചാണ്ടിസാറിന്റെ നിലപാട്‌. പക്ഷെ അവളുടെ കടുംപിടുത്തത്തിനു മുന്നില്‍ ഒടുവില്‍ സാറിന്‌ വഴങ്ങേണ്ടിവന്നു. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``സണ്ണി ആന്റണി...'' &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;കൗണ്ടറില്‍ പേരു വിളിച്ചപ്പഴാ ഞാന്‍ ഓര്‍മകളില്‍നിന്ന്‌ തിരിച്ചെത്തിയത്‌.അകത്ത്‌ സുന്ദരിയായ ഒരു ബ്രിട്ടീഷ്‌ വനിത. കാത്തിരിപ്പു സ്ഥലത്തെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദുഷ്‌ടയായ മദാമ്മ ഇവരായിരിക്കണം. മൂന്നു മിനിറ്റുകൊണ്ട്‌ എടപാടു കഴിഞ്ഞു.കുരിശിങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോന്റെ കയ്യില്‍ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്റെ സീല്‌ പതിഞ്ഞ പാസ്‌പോര്‍ട്ട്‌!. ആശ്രിത വിസക്കാരനായി യു.കെയിലേക്ക്‌ പറക്കുന്ന നസ്രാണി യുവാക്കളുടെ ഗണത്തിലേക്ക്‌ ഒരാള്‍കൂടി.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എംബസിയുടെ ഗേറ്റുകടന്ന്‌ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി ഞാന്‍ ഇടത്തേക്ക്‌ നോക്കി. പഴയ കാത്തിരിപ്പുകാരന്‍ ഇതാ വിജയശ്രീലാളിതനായി അവിടേക്ക്‌ എത്തുന്നു. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഫോണടിച്ചു. സജിയാണ്‌. വിസകിട്ടയ വിവരം പറയാനും എന്റെ കാര്യം അറിയാനും വിളിച്ചതാണ്‌. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഏതോ ബന്ധുവിട്ടില്‍ പോകാനായി അവര്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പഴേ സ്ഥലം വിട്ടു. ഞങ്ങള്‍ പരസ്‌പരം അഭിനന്ദിച്ചു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;``തോമസു ചേട്ടന്റെ മോളു തട്ടിപ്പോയി. അങ്ങേരടെ ഒരുമാതിരി വര്‍ത്താനം കേട്ടപ്പഴേ എനിക്കു തോന്നിയതാ''. സജി പറഞ്ഞു. &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;പതിവുപോലെ കാത്തിരിപ്പുകാരുടെ പ്രാര്‍ത്ഥനയും വിസ കിട്ടിയോരുടെ ആഹ്ലാദവും വീരവാദങ്ങളും കിട്ടാത്തവരുടെ പരിദേവനങ്ങളും ആന്‍ഡേഴ്‌സണ്‍ റോഡില്‍ നിറഞ്ഞു. ഞാന്‍ ആ റോഡുവക്കത്ത്‌ തെല്ലിട ഇരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന്‌ കൊന്തയെടുത്ത്‌ ചുംബിച്ചു.&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-7005756657265967927?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/7005756657265967927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=7005756657265967927' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/7005756657265967927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/7005756657265967927'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2009/11/blog-post.html' title='ആന്‍ഡേഴ്സണ്‍ റോഡില്‍ പ്രാര്‍ത്ഥന തുടരുന്നു'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-3603749273935116787</id><published>2008-08-14T10:53:00.000-07:00</published><updated>2008-08-14T11:01:09.656-07:00</updated><title type='text'>ജ്വലിക്കുന്ന ഓര്‍മകള്‍(പരമ്പര അവസാനിക്കുന്നു)</title><content type='html'>``പിടിക്കപ്പെട്ടപ്പോള്‍മുതല്‍ കുന്നുകളിലൂടെയും ചുരങ്ങളിലൂടെയും നടന്ന്‌ ഞാന്‍ തളര്‍ന്നിരിക്കുന്നു. ഏതു സമയത്തും ഞങ്ങള്‍ കൊല്ലപ്പെടാം. മോചനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയിലെയും നോര്‍വേയിലെയും ഗവര്‍ണ്‍മെന്‍റുകളോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സ്ഥലം സുരക്ഷിതമാണെന്നാണ്‌ ടൂറിസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ പറഞ്ഞത്‌. എനിക്ക്‌ കാര്‍ഡ്‌ തന്ന ഒരു ഓഫീസര്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനും പറഞ്ഞിരുന്നു. അതെ, ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തെ വിളിക്കുകയാണ്‌''&lt;br /&gt;&lt;br /&gt;ഒരു നിശ്വാസത്തിന്‍റെ ദൂരത്തിനപ്പുറം മരണം കാത്തിരിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞ നാളുകളില്‍ ഭീകരരുടെ താവളത്തിലിരുന്ന്‌ ഹാന്‍സ്‌ നോര്‍വീജിയന്‍ ഭാഷയില്‍ എഴുതിയ കുറിപ്പുകളിലൊന്നിന്‍റെ പരിഭാഷയാണ്‌ മുകളില്‍. &lt;br /&gt;കണ്ണരീന്‍റെ നനവും മരണത്തിന്‍റെ ഗന്ധവുമുള്ള കവിതകളും ഇനിയൊരിക്കലും കാണാനാവാത്ത വാത്സല്യ മാതാവിനും, കുഞ്ഞുപെങ്ങള്‍ക്കുമുള്ള കത്തുകളുമൊക്കെയായിരുന്നു ഹാന്‍സിന്‍റെ വസ്‌ത്രത്തില്‍നിന്ന്‌ ലഭിച്ച കുറിപ്പുകള്‍. &lt;br /&gt;&lt;br /&gt;ഇന്ത്യയുടെ മണ്ണില്‍ മരിച്ചു വീണാല്‍ അത്‌ ഭാഗ്യമായി കരുതുമെന്ന്‌ പറഞ്ഞ ഹാന്‍സ്‌ ഇത്രപെട്ടെന്ന്‌ താന്‍ മരണക്കെണിയില്‍ കുടുങ്ങുമെന്ന്‌ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷെ ഭീകരരുടെ പിടിയിലായതുമുതല്‍ മരണം മുന്നിലുണ്ടെന്ന്‌ അയാള്‍ അറിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_cBHmwfJ4ojM/SKRycglN2YI/AAAAAAAAAO0/3lNgx8nEyCI/s1600-h/HANS-1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_cBHmwfJ4ojM/SKRycglN2YI/AAAAAAAAAO0/3lNgx8nEyCI/s320/HANS-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5234434501019294082" /&gt;ഹാന്‍സ്‌ ഒഴികെ പിടിയിലായ നാലു ബന്ദികളുടെ &lt;br /&gt;ചിത്രം- ഭീകരര്‍ പ്രസിദ്ധീകരണത്തിനു നല്‍കിയത്‌.&lt;/a&gt;&lt;br /&gt;അവിടെ കയ്യില്‍ കിട്ടിയ തുണ്ടുകടലാസുകളിലെല്ലാം ഹൃദയവേദനകള്‍ കുത്തിക്കുറിച്ചു. ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലിരുന്ന്‌ എഴുതിക്കൂട്ടിയ ഈ വരികള്‍ വായിക്കുന്ന ആരും കരഞ്ഞു പോകും.&lt;br /&gt;&lt;br /&gt;ദൂരെ ദൂരെ തന്നെ കാത്തിരിക്കുന്ന അമ്മയും സഹോദരിയു,സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിച്ച ശ്രീകൃഷ്‌ണപുരത്തെ ഒരുകൂട്ടം മനുഷ്യര്‍, അരങ്ങേറ്റം കഴിഞ്ഞ്‌  നോര്‍വെയിലേക്ക്‌ അയച്ചു കൊടുത്ത കഥകളി വേഷങ്ങള്‍ കണ്ട്‌ കൗതുകം മാറാത്ത, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ താന്‍ എഴുതാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്ന നാടകം വേദിയിലെത്തിക്കാന്‍ കൊതിക്കുന്ന കൂട്ടുകാര്‍....അങ്ങനെ എന്തെല്ലാം ദൃശ്യങ്ങള്‍ അയാളുടെ ഓര്‍മകളില്‍ മിന്നി മറഞ്ഞിരിക്കും? &lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_cBHmwfJ4ojM/SKRyXwzrr7I/AAAAAAAAAOs/2j1-u5TQeDY/s1600-h/3donald_hutchings-43.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_cBHmwfJ4ojM/SKRyXwzrr7I/AAAAAAAAAOs/2j1-u5TQeDY/s320/3donald_hutchings-43.jpg" border="0" alt=""id="BLOGGER_PHOTO_ID_5234434419475591090" /&gt;ഡോ. ഡൊണാള്‍ഡ് ഹച്ചിന്‍സ്&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹാന്‍സിന്‍റെ അവസാന കുറിപ്പുകള്‍ക്കിടയില്‍ തനിക്കൊപ്പം ഭീകരര്‍ ബന്ദികളാക്കിയ മറ്റു വിദേശികള്‍ക്കുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭീകരര്‍ ഹാന്‍സിനെ എവിടെയോ ഏകാന്ത തടവിലാക്കിയിരിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;``കടലാസുകള്‍ കിട്ടാതെ വന്നപ്പോഴാകാം അവന്‍ ധരിച്ചിരുന്ന ജീന്‍സിലും കുറിപ്പുകള്‍ എഴുതി. ജീന്‍സില്‍ എഴുതാവുന്നിടത്തെല്ലാം എഴുതിയിരുന്നു''. നിറകണ്ണുകളോടെ മാരിറ്റ്‌ അനുസ്‌മരിക്കുന്നു. &lt;br /&gt;&lt;br /&gt;``ഹാന്‍സിന്‍റെ അവസാന കുറിപ്പുകളുടെ പകര്‍പ്പുകള്‍ മാത്രമാണ്‌ എനിക്ക്‌ ആദ്യം ലഭിച്ചത്‌. പിന്നീട്‌ അവയുടെ അസ്സല്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു വാങ്ങി''. എല്ലാ കുറിപ്പുകളും കണ്ണീരോടെ വായിച്ച ആ അമ്മ അവ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്തി അമൂല്യ നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്‌. ഇവയില്‍ മകന്‍ തനിക്കെഴുതിയ കത്തുകളുടെ ഉള്ളടക്കം മാരിറ്റ്‌ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ല.&lt;br /&gt;&lt;br /&gt;``അത്‌ എനിക്ക്‌ മാത്രമുള്ളതാണ്‌. അവനെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴെല്ലാം ആ കുറിപ്പിലെ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങും. കുറ്റിരോമം നിറഞ്ഞ മുഖത്ത്‌ കുസൃതി ചിരിയുമായി അവന്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നുണ്ടെന്ന്‌ തോന്നും. സ്വപ്‌നങ്ങളും, ഓര്‍മകളും യാഥാര്‍ത്ഥ്യത്തിന്‌ വഴിമാറുമ്പോള്‍ ഈ അമ്മയ്‌ക്ക്‌ കണ്ണീരുമാത്രമാകും ബാക്കി''. തോരാത്ത കണ്ണീരോടെ മാരിറ്റ്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;``ലോകത്ത്‌ ഒരമ്മയ്‌ക്കും ഈ ഗതിയുണ്ടാകരുതേ''. -മാരിറ്റ്‌ പറഞ്ഞ്‌ അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‌.&lt;br /&gt;ഡല്‍ഹിയിലെ ഒരു ഗസ്റ്റ്‌ ഹൗസില്‍ ഹാന്‍സ്‌ സൂക്ഷിച്ചിരുന്ന ഒരു ബാഗും അമ്മക്കു ലഭിച്ചു. അതില്‍ ഹാന്‍സിന്‍റെ വിലപ്പെട്ട വസ്‌തുക്കളിലൊന്നുണ്ടായിരുന്നു. എഴുതി പൂര്‍ത്തിയാക്കാത്ത ഒരു നാടകം. വിവിധ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സൃഷ്‌ടിയായിരുന്നു അത്‌. നോര്‍വെയില്‍ തിരിച്ചെത്തിയ ശേഷം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന നാടകത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിനായിരുന്നു മുന്‍ തൂക്കം.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_cBHmwfJ4ojM/SKRywdhvBKI/AAAAAAAAAO8/vqAmvmFAwTg/s1600-h/d_hutch.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_cBHmwfJ4ojM/SKRywdhvBKI/AAAAAAAAAO8/vqAmvmFAwTg/s320/d_hutch.jpg" border="0" alt=""id="BLOGGER_PHOTO_ID_5234434843796767906" /&gt;ഡോണാള്‍ഡ്‌ ഹച്ചിന്‍സ്‌ ഭീകരരുടെ തോക്കിന്‍മുനയില്‍&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പിന്നീട്‌ ഹാന്‍സിന്‍റെ സ്‌മരണയ്‌ക്കായി നോര്‍വെയിലെ സുഹൃത്തുക്കള്‍ ഈ നാടകം അവതരിപ്പിച്ചു. &lt;br /&gt;മകന്‍റെ മനസിനെ മഥിച്ച മണ്ണിലേക്ക, സ്വര്‍ഗമെന്നും സ്വപ്‌ന ലോകമെന്നും കത്തുകളില്‍ അവന്‍ വിശേഷിപ്പിച്ച കേരളത്തിലേക്ക്‌ രണ്ടാം ഭര്‍ത്താവിനൊപ്പം നേരത്തെ ഒരു തവണ വന്ന മാറ്റി നെടുമ്പിള്ളി മനയില്‍ രണ്ടു ദിവസം തങ്ങിയശേഷമാണ്‌ മടങ്ങിയതെന്ന്‌ നാരായണന്‍ നമ്പൂതിരി പറയുന്നു. നോര്‍വെയില്‍ ഹാന്‍സിന്‍റെ സുഹൃത്തായിരുന്ന ഗുണബ്‌ജെന്നും ഇവിടെ സന്ദര്‍ശനം നടത്തി.&lt;br /&gt;ജീവിതത്തിന്‍റെ പുസ്‌തകത്തിലില്ലെങ്കിലും ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ ഇന്നും ഒട്ടേറെപ്പേരുടെ മനസില്‍ ജീവിക്കുന്നു. മരണമുഖത്തുനിന്നുള്ള കുറിപ്പുകള്‍ ദേശത്തിനും കാലത്തിനും ആതിതമായി ഹൃദയങ്ങളെ മഥിച്ചുകൊണ്ടേയിരിക്കുന്നു. &lt;br /&gt;ഒപ്പം ഹാന്‍സിന്‍റെ അവസാനത്തെ കുറിപ്പുകളും.&lt;br /&gt;``ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌. അപ്പോള്‍ മാത്രമേ നിന്റെ നീതി പാലിക്കാനും നിന്റെ ലക്ഷ്യത്തിലെത്താനും നിനക്കു കഴിയൂ''&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-3603749273935116787?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/3603749273935116787/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=3603749273935116787' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3603749273935116787'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3603749273935116787'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_14.html' title='ജ്വലിക്കുന്ന ഓര്‍മകള്‍(പരമ്പര അവസാനിക്കുന്നു)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_cBHmwfJ4ojM/SKRycglN2YI/AAAAAAAAAO0/3lNgx8nEyCI/s72-c/HANS-1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-6743983626275902665</id><published>2008-08-12T12:45:00.000-07:00</published><updated>2008-08-13T11:33:50.282-07:00</updated><title type='text'>സ്വപ്‌നങ്ങളുടെ താഴ്‌വരയില്‍ മരണം(പരമ്പര -പത്താം ഭാഗം)</title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="color:#990000;"&gt;(ഹാന്‍സിന്‍റെ ശിരസ്സറ്റ ശരീരം മൃതദേഹം കശ്‌മീരിലെ ചത്ത്‌ഹാലില്‍ കണ്ടെത്തിട്ട്‌ ഇന്ന്‌ 13 വര്‍ഷം തികയുന്നു)&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;``അരങ്ങേറ്റം കഴിഞ്ഞ്‌ ശ്രീകൃഷ്‌ണപുരം വിടും മുന്‍പ്‌ അവന്‍ എനിക്ക്‌ ഫോണ്‍ ചെയ്‌തു. ഇതു പോലെ നിറഞ്ഞ മനസുമായി മുന്‍പൊരിക്കലും എന്നോടു സംസാരിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. എന്‍റെയും ആനറ്റിന്‍റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇവിടുത്തെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു...''മരണമുഖത്തേക്ക്‌ പുറപ്പെടും മുമ്പ്‌ മകനോടു സംസാരിച്ച നിമിഷങ്ങളേക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ മാരിറ്റ്‌ ഹെസ്‌ബിയുടെ കണ്ണുകള്‍ നിറയുന്നു.&lt;br /&gt;&lt;br /&gt;``ഒരു മാസം കൂടി കേരളത്തില്‍ തങ്ങണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നീട്ടി കിട്ടാത്തതു കൊണ്ട്‌ ബദരീനാഥിലും മറ്റും സന്ദര്‍ശനം നടത്തി ഉടന്‍ മടങ്ങുമെന്നാണ്‌ അവന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞത്‌''.ഹാന്‍സിന്‍റെ പേരില്‍ കൊച്ചിയില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്ന സ്‌കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ഹെസ്‌ബിയെയും, സഹോദരി ആനറ്റിനെയും എറണാകുളം ഗസ്റ്റ്‌ ഹൗസിലാണ്‌ ഞാന്‍ കണ്ടുമുട്ടിയത്‌.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഹാന്‍സിനെക്കുറിച്ചുള്ള ഓര്‍മച്ചിത്രങ്ങളില്‍ മുഴുകിയിട്ടെന്നവണ്ണം ആ അമ്മ തെല്ലിട ജനാലയിലൂടെ വിദൂരതയിലേക്ക്‌ കണ്ണുംനട്ടിരുന്നു. കുസൃതിക്കാരായനായ കുഞ്ഞുഹാന്‍സ്‌,നാടകത്തെയും സംഗീതത്തെയും നെഞ്ചേറ്റിയ ബാലന്‍, അരങ്ങിനോടുള്ള ഭ്രാന്തമായ അഭിനിവേശത്തില്‍ വീടുവിട്ടുപോയ യുവാവ്‌, ലോകത്തിന്‍റെ ഏതൊക്കൊയോ കോണുകളില്‍നിന്ന്‌ ക്ഷേമാന്വേഷണങ്ങളുമായി ഫോണ്‍ ചെയ്യുന്ന വത്സല മകന്‍...ഓര്‍മകള്‍ മഞ്ഞു പുതച്ച കശ്‌മീര്‍ താഴ്‌വരയിലെത്തുമ്പോള്‍ മാരിറ്റിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_cBHmwfJ4ojM/SKHqVX68EaI/AAAAAAAAAOc/wgNVbzSp4I8/s1600-h/7Hans-4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5233721894900601250" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_cBHmwfJ4ojM/SKHqVX68EaI/AAAAAAAAAOc/wgNVbzSp4I8/s320/7Hans-4.jpg" border="0" /&gt;ഭീകരര്‍ തട്ടിക്കൊണ്ടു പോയ വിദേശികള്‍ക്കു വേണ്ടി സൈന്യം കശ്മീര്‍ താഴ്വരയില്‍ തെരച്ചില്‍ നടത്തുന്നു&lt;/a&gt;&lt;br /&gt;&lt;br /&gt;``അവന്‍ നോര്‍വെയില്‍ മടങ്ങി വരുന്നതു കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത്‌ കാശ്‌മീരില്‍ ഭീകരരുടെ പിടിയിലായ വിവരമാണ്‌. മെയ്‌ക്കരുത്തും തികഞ്ഞ മനഃസാന്നിധ്യവുമുള്ള ഹാന്‍സിന്‌ ഏതു വെല്ലുവിളികളെയും അതിജീവിക്കുവാന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ വിശ്വസിച്ചു. അതിനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.വൈകാതെ ഞങ്ങള്‍ ഇന്ത്യയിലെത്തി''-തീവ്രവേദനയുടെ നാളുകള്‍ മാരിറ്റ്‌ ഓര്‍മിച്ചു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പക്ഷെ, മാരിറ്റിന്‍റെയും ആനറ്റന്‍റെയും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും ഫലം കണ്ടില്ല.995 ഓഗസ്റ്റ്‌ 13ന്‌ രാവിലെ അനന്ത്‌നാഗ്‌ ജില്ലയിലെ ചത്ത്‌ഹാല്‍ ഗ്രാമത്തില്‍ പന്‍സാമുല്ല-സാലിയ റോഡിനു സമീപം വിറക്‌ ശേഖരിക്കാനെത്തിയ ഒരു സംഘം സ്‌ത്രീകളാണ്‌ ശിരസ്‌ ഛേദിക്കപ്പെട്ട നിലയില്‍ ഹാന്‍സിന്‍റെ ശരീരം കണ്ടെത്തിയത്‌. മൃതദേഹത്തിന്‍റെ നെഞ്ചില്‍ കത്തികൊണ്ട്‌ അല്‍-ഫാറന്‍ എന്ന്‌ കോറിയിരുന്നു. അധികം ദൂരത്തല്ലാതെ ശിരസും പിന്നീട്‌ കണ്ടെത്തി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ശരീരത്തിലുണ്ടായിരുന്ന കുപ്പായത്തിന്‍റെ മടക്കുകളിലും മറ്റും ഒട്ടേറെ കടലാസു തുണ്ടുകള്‍ കണ്ടത്തി. മരണം മുന്നില്‍ കണ്ട്‌ ഭീകരരുടെ താവളത്തില്‍ കഴിയുമ്പോള്‍ ഹാന്‍സ്‌ കുറിച്ച കവിതകളും ചിന്തകളും കത്തുകളുമൊക്കെയായിരുന്നു കടലാസുകളില്‍.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഇന്ത്യന്‍ സേന പിടികൂടിയ 21 തീവ്രവാദികളെ വിട്ടയക്കാതെ ഹാന്‍സ്‌ ഉള്‍പ്പെടെ തങ്ങള്‍ തട്ടിയെടുത്ത വിദേശ വിനോദസഞ്ചാരികളെ മോചിപ്പിക്കില്ലെന്നായിരുന്നു തീവ്രവാദികളുടെ നിലപാട്‌. ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ജോണ്‍ ചില്‍ഡ്‌സിനു പിന്നാലെ രക്ഷപ്പെടാനോ തീവ്രവാദികളോട്‌ ചെറുത്തു നില്‍ക്കാനോ ശ്രമിച്ചതുകൊണ്ടാകാം ഹാന്‍സിനു തന്നെ അവര്‍ ആദ്യം മരണം വിധിച്ചത്‌. ആഗോളതലത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തിന്റെ ഇരകളുടെ പട്ടികയില്‍ ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ എന്ന 24കാരന്റെ പേരുകൂടി എഴുതിച്ചേര്‍ക്കപ്പെട്ട വിവരം അമേരിക്കന്‍ മാധ്യമങ്ങളിലൂടെയാണ്‌ പുറംലോകമറിഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_cBHmwfJ4ojM/SKHpp9WpbMI/AAAAAAAAAOU/1GJ9M7AHgjs/s1600-h/8Hans-5.jpg"&gt;&lt;img id="BLOGGER_PHOTO_ID_5233721149034687682" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_cBHmwfJ4ojM/SKHpp9WpbMI/AAAAAAAAAOU/1GJ9M7AHgjs/s320/8Hans-5.jpg" border="0" /&gt;ബന്ദികളുടെ ഭാര്യമാരും ബന്ധുക്കളും ശ്രീനഗറില്‍ എത്തിയപ്പോള്‍&lt;/a&gt;&lt;br /&gt;&lt;br /&gt;ഹാന്‍സിന്‍റെ മടക്കയാത്ര കാത്ത് ദല്‍ഹിയില്‍ കഴിഞ്ഞിരുന്ന മാരിറ്റിനെയും ആനറ്റിനെയും തേടിയെത്തിയത്‌ വിറങ്ങലിച്ച ശരീരവും അന്ത്യനിമിഷങ്ങളില്‍ ഹാന്‍സ്‌ എഴുതിയ കുറിപ്പുകളുമായിരുന്നു.ഇങ്ങു ദൂരെ ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ ആ വാര്‍ത്തയെത്തുമ്പോള്‍ നാരായണന്‍ നമ്പൂതിരിയും കുടുംബവും ഹാന്‍സ്‌ നേരത്തെ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു. ``ഭാരതത്തില്‍ മരിക്കാനായാല്‍ അത്‌ മഹാഭാഗ്യമാണ്‌'' (തുടരും)......&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-6743983626275902665?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/6743983626275902665/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=6743983626275902665' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/6743983626275902665'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/6743983626275902665'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_3937.html' title='സ്വപ്‌നങ്ങളുടെ താഴ്‌വരയില്‍ മരണം(പരമ്പര -പത്താം ഭാഗം)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_cBHmwfJ4ojM/SKHqVX68EaI/AAAAAAAAAOc/wgNVbzSp4I8/s72-c/7Hans-4.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-2521264888884936080</id><published>2008-08-12T03:59:00.000-07:00</published><updated>2008-08-12T04:01:29.941-07:00</updated><title type='text'>അരങ്ങ്‌ കീഴടക്കിയ ഭീമന്‍(പരമ്പര-ഒമ്പതാം ഭാഗം)</title><content type='html'>സംഭവബഹുലമായ മുന്നു മാസങ്ങള്‍ക്കൊടുവില്‍ ഹാന്‍സ്‌ കാത്തിരുന്ന ദിവസമെത്തി. &lt;br /&gt;വീണ്ടും ശ്രീകൃഷ്‌ണപുരം, ഈശ്വരമംഗലം ക്ഷേത്രത്തിലെ വേദിയും ചമയപ്പുരയും ഒരുങ്ങി. ടോം ജെര്‍ദേഫാക്‌ മുതല്‍ ഒട്ടേറെ വിദേശികളുടെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ചിട്ടുള്ള നാട്ടുകാര്‍ അവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്‌തനായ ഹാന്‍സിന്‍റെ ആട്ടത്തിനായി കാത്തിരുന്നു. &lt;br /&gt;&lt;br /&gt;കല്ല്യാണ സൗഗന്ധികം ഒരു സമ്പ്രദായമായി ചെയ്യണമെങ്കില്‍ കുറഞ്ഞത്‌ അഞ്ചു വര്‍ഷത്തെ പരിശീലനമെങ്കിലും വേണം. കേവലം മൂന്നു മാസത്തെ പരിശീലനം കൊണ്ട്‌ തികച്ചും ശ്രദ്ധേയമായ വിധത്തില്‍ ഹാന്‍സ്‌ കളി സ്വായത്തമാക്കിയെന്ന്‌ ഗുരു അനുസ്‌മരിക്കുന്നു.&lt;br /&gt;ടോമിന്‍റെ ശിപാര്‍ശക്കത്തുമായി വന്ന ഹാന്‍സ്‌ ചമയപ്പുരയില്‍ ടോമിനെപ്പോലെ വിലപിച്ചില്ല. അയാള്‍ ടോമിനെപ്പോലെ സംശയ രോഗിയായിരുന്നില്ലല്ലോ. പിന്നെ പശ്ചാത്തപിക്കാന്‍ മാത്രമുള്ള എന്തെങ്കിലും തെറ്റ്‌ താന്‍ ചെയ്‌തതായി ഹാന്‍സിന്‌ തോന്നിയിട്ടുമുണ്ടാകില്ല. &lt;br /&gt;&lt;br /&gt;അരങ്ങേറ്റ സമയത്ത്‌ താന്‍ വേദിക്കു മുന്നിലിരുന്ന്‌ ഓര്‍മ്മയ്‌ക്കായി മുദ്രകള്‍ കാട്ടിത്തരാമെന്നു സോമന്‍ പറഞ്ഞപ്പോള്‍ - ``അരങ്ങത്ത്‌ ഞാനല്ല, സാക്ഷാല്‍ ഭീമനായിരിക്കും നില്‍ക്കുക. ഭീമന്‍ നിന്‍റെ തല അടിച്ചു പൊളിക്കും'' എന്നായിരുന്നു ശിഷ്യന്‍റെ മറുപടി. അരങ്ങില്‍ കയറുമ്പോള്‍ കിരീടം വാതില്‍പടിയില്‍ തട്ടാതിരിക്കാന്‍ കുനിയണമെന്ന്‌ നിര്‍ദ്ദേശിച്ചപ്പോഴും ഭീക്ഷണി ഉയര്‍ത്തി ഹാന്‍സ്‌ കയ്യോങ്ങിയെന്ന്‌ സോമന്‍ ഓര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഹാന്‍സ്‌ ആട്ട വിളക്കിന്‌ മുന്നിലെത്തി. സദസില്‍ സോമനും നാരായണന്‍ നമ്പൂതിരിയും നിശബ്‌ദ സാക്ഷികള്‍. ജന്മം തന്നെ സാഫല്യം നേടുന്ന നിര്‍വൃതിയിലായിരുന്നു ഹാന്‍സ്‌. ആട്ടവിളക്കിന്‍റെ വെളിച്ചം അയാളുടെ വെള്ളാരം കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു. സ്റ്റോക്‌ഹോമിലെ കടല്‍തീരത്ത്‌ കഥകളി വേഷം കെട്ടി ഭിക്ഷ യാചിക്കുന്ന ടോമിനെ കണ്ടുമുട്ടിയതു മുതലുള്ള സംഭവങ്ങള്‍ ഹാന്‍സിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞിട്ടുണ്ടാകാം.&lt;br /&gt;&lt;br /&gt;നന്ദകുമാര്‍ മാരാര്‍, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ശ്രീകുമാര്‍, നാരായണന്‍ നമ്പൂതിരിയുടെ മകന്‍ രാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം മേളം തുടങ്ങി. ഹാന്‍സിന്‍റെ അരങ്ങേറ്റം ആരംഭിക്കുകയായി. വേദിയില്‍ ഒരു നോര്‍വെക്കാരന്‍റെ മുദ്രകളും പദചലനങ്ങളും നവരസങ്ങളും വിസ്‌മയം പോലെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ചുതുകളിയില്‍ പാണ്ഡവര്‍ പരാജിതരായി. ദുശാസനനെ ഭീമന്‍ കൊലപ്പെടുത്തി. കളിയരങ്ങില്‍ ദുശാസനനും ഭീമനും ഒരാള്‍ തന്നെയാണ്‌. രൗദ്രഭാവങ്ങളും ചടുല മുദ്രകളുമായി ഹാന്‍സ്‌ കത്തിക്കയറുമ്പോള്‍ ഒരുവിരലില്‍ ഉറപ്പിച്ചിരുന്ന നഖം അടര്‍ന്നു വീണു. അവസരത്തിനൊത്തുയര്‍ന്ന്‌ ഹാന്‍സ്‌ ക്രോധത്തിന്‍റെ പാരമ്യത്തിലെത്തി ആ കൈ ആഞ്ഞുകുടഞ്ഞ്‌ മറ്റു നഖങ്ങളും താഴെക്കളഞ്ഞു. സദസ്‌ ഹര്‍ഷാരവും മുഴക്കി. &lt;br /&gt;&lt;br /&gt;അരങ്ങേറ്റം കഴിഞ്ഞ്‌, ജനം മറ്റു കലാപരിപാടികളില്‍ മുഴുകിയിരിക്കെ ഈശ്വര മംഗലം അമ്പലക്കുളത്തില്‍ ഹാന്‍സ്‌ മുങ്ങിക്കുളിച്ചു. മടങ്ങിച്ചെന്ന്‌ വേദിയില്‍ മറ്റു കഥകളികള്‍ക്ക്‌ അകമ്പടി സേവിച്ച മേളക്കാരെ വിശറി കൊണ്ട്‌ വീശി.&lt;br /&gt;പിറ്റേന്നു തന്നെ കൊച്ചിയിലെത്തി അരങ്ങേറ്റത്തിനുപയോഗിച്ച വേഷങ്ങള്‍ നേര്‍വെയിലെ തന്‍റെ നാടക ട്രൂപ്പായ `കഥാസിസി'ലേക്ക്‌ അയച്ചു.&lt;br /&gt;&lt;br /&gt;ഒരു കഥകളിക്കാരനാവുക എന്ന ആഗ്രഹം സഫലമായതോടെ കേരളം വിട്ട്‌ യാത്ര തുടരാന്‍ അയാള്‍ തീരുമാനിച്ചു. കൂട്ടുക്കാര്‍ക്കു വാക്ക്‌ നല്‍കിയിരുന്നതു പോലെ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു നാടകം തയ്യാറാക്കണം. അതിന്‌ ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കണം. യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. &lt;br /&gt;കാശ്‌മീരും, കല്‍ക്കട്ടയിലെ ശാന്തിനികേതനും, മഹാഋഷിമാരുടെ ആശ്രമങ്ങളുമൊക്കെ സന്ദര്‍ശിക്കാനാണ്‌ അടുത്ത പദ്ധതിയെന്ന്‌ നമ്പൂതിരിയോട്‌ പറഞ്ഞു. കാശ്‌മീരിലേക്കു പോകുന്നതു സുരക്ഷിതമല്ലെന്ന്‌ നമ്പൂതിരിയും ഭാര്യയും വിലക്കി.&lt;br /&gt; &lt;br /&gt;``ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ എന്റെ മഹാഭാഗ്യമായിരിക്കും''. എന്നായിരുന്നു ഹാന്‍സിന്റെ മറുപടി &lt;br /&gt;നാലു ദിവസം കഴിഞ്ഞപ്പോള്‍ നെടുമ്പിള്ളി മനയോടും, ശ്രീകൃഷ്‌ണപുരത്തോടും യാത്ര പറഞ്ഞ്‌ ഹാന്‍സ്‌ പുറപ്പെട്ടു(തുടരും)...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-2521264888884936080?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/2521264888884936080/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=2521264888884936080' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2521264888884936080'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2521264888884936080'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_12.html' title='അരങ്ങ്‌ കീഴടക്കിയ ഭീമന്‍(പരമ്പര-ഒമ്പതാം ഭാഗം)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-2327283042587428762</id><published>2008-08-10T12:00:00.001-07:00</published><updated>2008-08-10T12:02:31.287-07:00</updated><title type='text'>അബദ്ധത്തില്‍ ചാടിച്ച സാഹസങ്ങള്‍(പരന്പര-ഭാഗം ഒന്പത്)</title><content type='html'>രാപകല്‍ ഭേദമെന്യേ കരിമ്പുഴയിലും കുന്തിപ്പുഴയിലുമൊക്കെ മുങ്ങിക്കുളിച്ച്‌, പുഴക്കരയില്‍ മലര്‍ന്നു കിടക്കുന്ന സായ്‌പ്പ്‌ നാട്ടുകാര്‍ക്ക്‌ വിസ്‌മയമായി. തുടക്കത്തില്‍ മനയില്‍ തന്നെ കുളിച്ചിരുന്ന ഹാന്‍സ്‌ അധികം വൈകാതെ പുഴകളില്‍ കുളിക്കുന്നതിന്‍റെ സുഖമറിഞ്ഞു. മനയുടെ മുറ്റത്ത്‌ നടത്തിയിരുന്ന സൂര്യ സ്‌നാനവും പുഴക്കരയിലേക്കു മാറ്റി.&lt;br /&gt;&lt;br /&gt;അര്‍ധ രാത്രി മനയില്‍ നിന്ന്‌ പുറത്തിറങ്ങി, രാത്രിയുടെ സൗന്ദര്യമാസ്വദിച്ച്‌ പാടത്തുകൂടി എങ്ങോട്ടെന്നില്ലാതെ നടക്കും. അതിനിടെ എവിടെയെങ്കിലും വെള്ളം കണ്ടാല്‍ അവിടെ ചാടുകയായി.&lt;br /&gt;&lt;br /&gt;``രാത്രിയില്‍ ഇറങ്ങി നടക്കരുതെന്ന്‌ ഞാന്‍ ഉപദേശിക്കുമായിരുന്നു. നോര്‍വേയില്‍ സൈനീക സേവനം നടത്തിയിരുന്ന കാലത്ത്‌ കായലിനടിയിലൂടെയും മറ്റും നീന്തിയതും വലിയ ഉയരത്തില്‍ നിന്ന്‌ ചാടിയതുമുള്‍പ്പെടെയുള്ള വീരസാഹസിക കഥകള്‍ പറഞ്ഞ്‌ തനിക്ക്‌ തെല്ലും ഭയമില്ലെന്ന്‌ ഹാന്‍സ്‌ സമര്‍ത്ഥിച്ചിരുന്നു. അയാളുടെ വലിയ ബാഗിനുള്ളിലെ സമ്പാദ്യങ്ങളില്‍ വലിയൊരു വാളും ടോര്‍ച്ചും ഉണ്ടായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കടമ്പകള്‍ കടത്തി വാള്‍ ഇവിടെ എത്തിച്ചത്‌ എങ്ങിനെയാണെന്ന്‌ എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല''- നമ്പൂതിരി മാഷ്‌ പറയുന്നു.&lt;br /&gt;&lt;br /&gt;രാത്രി കഥകളി കാണാന്‍ പോകുന്നത്‌ ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ ഹാന്‍സ്‌ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മലയാള വാക്കുകള്‍ പഠിക്കാന്‍ പ്രത്യേക്‌ താല്‍പര്യം കാട്ടിയിരുന്നു. കേട്ട വാക്കുകളില്‍ പലതും ഹാന്‍സിന്‍റെ ഡയറിയില്‍ ഇടം പിടിച്ചു. ഇതിലൊന്ന്‌ ``എന്തുണ്ട്‌ വിശേഷം'' എന്നതായിരുന്നു. ഇംഗ്ലീഷും നോര്‍വീജിയനും ഇടകലര്‍ന്ന മലയാളത്തില്‍ ഹാന്‍സ്‌ നടത്തുന്ന കുശലാന്വേഷണം നാട്ടുകാര്‍ക്ക്‌ കൗതകമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ ഒരു യുവതിയെ പരിചയപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശിനിയായ അവര്‍ തന്നെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തുറന്നു സംസാരിച്ചില്ലെങ്കിലും പിരിയുമ്പോള്‍ ടെലഫോണ്‍ നമ്പര്‍ ഹാന്‍സിനു നല്‍കി. പിന്നീട്‌ സോമന്‍ കോയമ്പത്തൂരില്‍ കഥകളി പരിപാടിക്ക്‌ പോകുമ്പോള്‍ ഹാന്‍സും കൂടെക്കൂടി. അവിടെ ചെന്നയുടന്‍ പഴയ കഥാപാത്രത്തെ തേടി ഹാന്‍സ്‌ മുങ്ങി. &lt;br /&gt;&lt;br /&gt;പക്ഷെ, വളരെ പെട്ടെന്ന്‌ തിരിച്ചെത്തി. സംശയം തോന്നിയ സോമന്‍ വിവരമന്വേഷിച്ചപ്പോള്‍ ചിത്രം വ്യക്തമായി;&lt;br /&gt;ട്രെയിന്‍ പരിചയപ്പെട്ട സുന്ദരി കോയമ്പത്തൂരിലെ വനിതാ പോലീസുകാരിയാണെന്ന്‌ അവിടെവെച്ചാണത്രെ മനസിലായത്‌.&lt;br /&gt;ഒരിക്കല്‍ തനിയെ ഊട്ടിയില്‍ പോയി മടങ്ങിവരുമ്പോള്‍ ഹാന്‍സിന്‍റെ കാല്‍വെള്ളകള്‍ പൊള്ളി നശിച്ചിരുന്നു. തീക്കനലിനു മുകളിലൂടെ നടന്ന്‌ പ്രദര്‍ശനം നടത്തി പണം വാങ്ങുന്ന അഭ്യാസികളെ അനുകരിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതായിരുന്നു.&lt;br /&gt; &lt;br /&gt;``മലയാളി പെണ്ണേ നിന്റെ മനസ്‌.... എന്നു തുടങ്ങുന്ന സിനിമാ ഗാനത്തിന്‍റെ ആദ്യ വരികള്‍ ഹാന്‍സ്‌ പഠിച്ചതും ഊട്ടിയില്‍ നിന്നായിരുന്നു. പിന്നീട്‌ ഈ പാട്ട്‌ ഇടയ്‌ക്കിടെ പാടുന്നതു പതിവാക്കി.&lt;br /&gt;&lt;br /&gt;സ്വാദില്‍ ഭ്രമിച്ച്‌ ഒരിക്കല്‍ ഒരു കുപ്പിയോളം ചവനപ്രാശം ഒന്നിട്ടു കഴിച്ച ഹാന്‍സിന്‌ കലശലായ വയറിളക്കം പിടിപെട്ടതും നന്പൂതിരി മാഷും കുടുംബാംഗങ്ങളും അനുസ്മരിച്ചു(തുടരും)..........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-2327283042587428762?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/2327283042587428762/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=2327283042587428762' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2327283042587428762'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2327283042587428762'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_10.html' title='അബദ്ധത്തില്‍ ചാടിച്ച സാഹസങ്ങള്‍(പരന്പര-ഭാഗം ഒന്പത്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-3428601324717914347</id><published>2008-08-08T11:45:00.000-07:00</published><updated>2008-08-08T11:49:08.751-07:00</updated><title type='text'>ദുരൂഹതകളുടെ കൂടാരംപോലെ ഒരാള്‍(പരന്പര-ഭാഗം ഏഴ്)</title><content type='html'>രാവിലെ 9.15 മുതല്‍ ഒന്നുവരെയും ഉച്ചഭക്ഷണത്തിനു ശേഷം 2.30 മുതല്‍ ആറുവരെയുമായിരുന്നു കഥകളി ക്ലാസ്‌. നോര്‍വെ ഗവണ്‍മെന്റിന്‍റെ സ്‌കോളര്‍ഷിപ്പോടെയാണ്‌ പഠിക്കാന്‍ വന്നതെങ്കിലും സമയവും പണവും പാഴാക്കാന്‍ ഹാന്‍സ്‌ ഒരിക്കലും തയ്യാറായിരുന്നില്ല. &lt;br /&gt;&lt;br /&gt;``രാവിലെ നിശ്ചിത സമയത്തിനു ഒരു മിനിറ്റു വൈകിയാല്‍ ഗുരു ശിഷ്യന്‍റെ `സരസ്വതി'കേട്ടതു തന്നെ. ഉച്ചയ്‌ക്ക്‌ ഊണുകഴിഞ്ഞ്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നാല്‍ കൃത്യം 2.30ന്‌ എഴുന്നേറ്റിരിക്കണം. ഇല്ലെങ്കില്‍ ഞാന്‍ കിടക്കുന്നതിന്‍റെ സമീപത്തു കൂടി ഹാന്‍സ്‌ ശബ്‌ദം കേള്‍ക്കുന്ന വിധത്തില്‍ ഉറച്ച ചുവടുകളോടെ നടക്കും. എഴുന്നേല്‍ക്കുവാനുള്ള സൂചനയാണത്‌. എന്നിട്ടും എഴുന്നേറ്റില്ലെങ്കില്‍ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ പരിശീലനം തുടരുമായിരുന്നു'- സോമന്‍റെ സ്‌മരണയില്‍ കര്‍ക്കശക്കാരനായ ശിഷ്യന്‍റെ ചിത്രം നിറഞ്ഞുനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;``കുംഭം-മീനം മാസങ്ങളില്‍ പാലക്കാടന്‍ ചൂട്‌ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും ഹാന്‍സ്‌ കഥകളി പണത്തിനായി അത്യാധ്വാനം ചെയ്യുകയായിരുന്നു. ചൂട്‌ അസഹ്യമാകുമ്പോള്‍ പുറത്തേക്കോടി വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും വെള്ളം കോരി ദേഹത്തൊഴിക്കും. ഒരു ദിവസം അന്‍പതു തവണയെങ്കിലും ഇങ്ങനെ ചെയ്‌തിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ടേബിള്‍ ഫാനില്‍ വെള്ളമൊഴിച്ച്‌ അതിനു മുന്നില്‍ നില്‍ക്കുന്നതായിരുന്നു മറ്റൊരു സ്ഥിരം പരിപാടി. &lt;br /&gt;&lt;br /&gt;വെള്ളിനേഴിയില്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍റെ സപ്‌തതി ആഘോഷം. വീടിനടുത്തുള്ള പറമ്പില്‍ പ്രത്യേക വേദികെട്ടി ഒരു ദിവസം മുഴുവന്‍ നീളുന്ന `ഉദയാന്തുദയാന്ത' കഥകളി പരിപാടി നടത്തുകയാണ്‌. മറ്റു കഥകളി കലാകാരന്‍മാര്‍ക്കൊപ്പം സംഘാടകനായി ഓടി നടക്കുകയാണ്‌ സോമന്‍. ഹാന്‍സും മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുത്തു. ഇടക്ക്‌ ശക്തമായ മഴ പെയ്‌തപ്പോള്‍ പന്തലിനു മുകളിലത്തെ ടാര്‍പോളിന്‍ ഷീറ്റില്‍ കെട്ടിക്കിടന്ന വെള്ളം കമ്പ്‌ കൊണ്ട്‌ കുത്തി പുറത്തേക്കൊഴുക്കുന്ന ജോലി ഹാന്‍സ്‌ സ്വയം ഏറ്റെടുത്തു.&lt;br /&gt;&lt;br /&gt;``ആഘോഷ പരിപാടി കഴിയുമ്പോള്‍ നേരം പുലര്‍ച്ചെയായിരുന്നു. പങ്കെടുത്തവരില്‍ പലരും പിരിഞ്ഞു. മറ്റുള്ളവര്‍ തളര്‍ന്ന്‌ ഉറക്കമായി. പക്ഷെ ഹാന്‍സ്‌ ഉറങ്ങിയില്ല. ഉറക്ക ക്ഷീണത്തില്‍ തളര്‍ന്ന ഞാന്‍ അന്നും ക്ലാസ്‌ എടുക്കണമെന്ന്‌ ഹാന്‍സ്‌ ശഠിച്ചു. ഹാന്‍സിന്‍റെ ശാഠ്യം സാധിക്കാന്‍ നിവര്‍ത്തിയില്ലെന്നു വ്യക്തമാക്കി ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷെ ഒരു ദിവസം വെറുതെ കളയാന്‍ ഹാന്‍സ്‌ തയാറായില്ല. മറ്റൊരു ആശാനെ വിളിച്ച്‌ ഹാന്‍സ്‌ അന്നു ക്ലാസെടുത്തു''.&lt;br /&gt;&lt;br /&gt;മറ്റൊരിക്കല്‍ എന്‍റെ മകള്‍ക്ക്‌ അസുഖം ബാധിച്ച്‌ ആശുപത്രിയിലായി. പഠനം മുടങ്ങാതിരിക്കാന്‍ ഹാന്‍സ്‌ ആശുപത്രിക്കു സമീപത്തുള്ള ഒരു ലോഡ്‌ജില്‍ മുറിയെടുത്തു. മകള്‍ക്കൊപ്പം ആശുപത്രിയിലായിരുന്ന ഞാന്‍ ലോഡ്‌ജില്‍ ചെന്ന്‌ ക്ലാസെടുത്തു. മനയില്‍ മൂന്നു ദിവസത്തോളം തുടര്‍ച്ചയായി കന്‍റില്ലാതിരുന്ന വേളയില്‍ കിലോമീറ്ററുകള്‍ക്കപ്പുറം ഒരു ഹോട്ടലില്‍ മുറിയെടുത്ത്‌ എന്നെ അവിടേക്കു കൊണ്ടു പോയി പരിശീലനം തുടര്‍ന്നു. ശിഷ്യനെ അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഗുരുവിനു മുന്നിലില്ലായിരുന്നു. ശിഷ്യന്‍റെ ഇത്തരം കാര്‍ക്കശ്യത്തിന്‍റെ കഥകള്‍ ഇപ്പോഴും സോമന്റെ മനസിലുണ്ട്‌.&lt;br /&gt;&lt;br /&gt;ഹാന്‍സിന്‍റെ വ്യക്തിത്വത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെങ്കിലും ഈ കാര്‍ക്കശ്യത്തെ സദ്‌ഗുണമായേ പരിഗണിക്കാന്‍ കഴിയൂ. ഗുരുവിന്‍റെ വൈഷമ്യങ്ങളും അസൗകര്യങ്ങളും മുഖവിലക്കെടുക്കാതിരുന്നതും ഗുരുവിനു നേരെ കയ്യോങ്ങിയതും ഭീക്ഷണി മുഴുക്കിയതുമൊക്കെ സാംസ്‌കാരികമായ വൈജാത്യം കൊണ്ടായിരിക്കാമെന്ന്‌ അനുമാനിക്കാം. &lt;br /&gt;&lt;br /&gt;ട്രെയിനിന്‍റെ സ്വരവും ചൂളം വിളിയും ഹാന്‍സിന്‍റെ ഹൃദയത്തില്‍ സംഗീതമായിരുന്നു. ട്രെയിന്‍ കാണുമ്പോഴും ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും അയാളുടെ വെള്ളാരം കണ്ണുകള്‍ കൂടുതല്‍ പ്രകാശിതമാകുമായിരുന്നെന്നും മുഖം ചുവന്നു തുടുക്കുമായിരുന്നെന്നും സോമന്‍ പറയുന്നു. ബസില്‍ സഞ്ചരിക്കുമ്പോഴും തികച്ചും അസ്വസ്‌തനായി ഹാന്‍സ്‌ പുറത്തേക്കു നോക്കി ഇരിക്കുമായിരുന്നെന്ന്‌ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ മകന്‍ അപ്പുക്കുട്ടന്‍ ഓര്‍ക്കുന്നു. &lt;br /&gt;&lt;br /&gt;വെള്ളനേഴിയിലെയും, ശ്രീകൃഷ്‌ണപുരത്തെയും വഴികളെല്ലാം ഹാന്‍സിനു മനഃപാഠമായിരുന്നു.&lt;br /&gt;ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹാന്‍സിന്‌ മനയിലെ നാടന്‍ ഭക്ഷണം മടുത്തു. ചക്കയും മാങ്ങയുമൊക്കെ കാണുമ്പോള്‍ തന്നെ ഹാലിളകുന്ന അവസ്ഥവരെയെത്തി. ഈ അവസരത്തില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നതിനും മറ്റും ഹാന്‍സിനു തുണയായത്‌ വെള്ളിനേഴിയില്‍ ഫോട്ട്‌ സ്റ്റുഡിയോ നടത്തിയിരുന്ന ജോര്‍ജ്‌ എന്നയാളാണ്‌.&lt;br /&gt;പകല്‍ മുഴുവന്‍ കഥകളി പഠിച്ചശേഷം രാത്രി കഥകളി കാണാന്‍ പോകുന്ന പതിവും ഹാന്‍സിനുണ്ടായിരുന്നു. കളിയരങ്ങിനു മുന്നില്‍ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കും. ഒരിക്കല്‍ ഗുരുവായൂരില്‍ പോയപ്പോള്‍ ``പാഞ്ചാലീമോക്ഷം'' കണ്ടു. അതോടെ ആ കഥ പഠിക്കണമെന്ന്‌ ശാഠ്യമായി(തുടരും).............&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-3428601324717914347?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/3428601324717914347/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=3428601324717914347' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3428601324717914347'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3428601324717914347'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_1270.html' title='ദുരൂഹതകളുടെ കൂടാരംപോലെ ഒരാള്‍(പരന്പര-ഭാഗം ഏഴ്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-9021711199804296657</id><published>2008-08-08T04:05:00.000-07:00</published><updated>2008-08-08T04:09:40.650-07:00</updated><title type='text'>മനസു നിറഞ്ഞ ദിനം(പരമ്പര- ഭാഗം ആറ്)</title><content type='html'>അന്ന്‌ ഹാന്‍സ്‌ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നിരിക്കണം. വളരെ വലിയ ഒരു സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുന്നതിന്‍െറ ചാരിതാര്‍ത്ഥ്യം ആ മുഖത്ത്‌ പ്രകടമായിരുന്നെന്ന്‌ നാരായണന്‍ നമ്പൂതിരിയും കലാമണ്ഡലം സോമനും അനുസ്‌മരിക്കുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;താന്‍ കേട്ടറിഞ്ഞ, തന്നെ ഒരുപാടു മോഹിപ്പിച്ച കലാരൂപമായ കഥകളി അഭ്യസിച്ചു തുടങ്ങുന്ന ദിവസം. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കഷ്‌ടപ്പാടുകള്‍ സഹിച്ച്‌ ഈ കുഗ്രാമത്തിലെത്തിയത്‌ ഇതിനുവേണ്ടി മാത്രമാണ്‌.പതിവിലേറെ സമയം പ്രര്‍ത്ഥനയും യോഗാസനവും കഴിഞ്ഞാണ്‌ അന്ന്‌ ഹാന്‍സ്‌ മുറിവിട്ടിറങ്ങിയത്‌. പുതിയ ശിഷ്യനെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാത്തതിനാല്‍ കലാമണ്ഡലം സോമന്‍െറ മുഖത്ത്‌ തെല്ല്‌ അങ്കലാപ്പുണ്ട്‌. പരമ്പരാഗത രീതിയില്‍ ദക്ഷിണവെച്ചാണ്‌ ശിഷ്യത്വം സ്വീകരിച്ചത്‌. ക്ലാസ്‌ തുടങ്ങി. സോമന്‍െറ നിര്‍ദേശങ്ങളും ഹാന്‍സിന്‍െറ സംശയങ്ങളും നാരായണന്‍ നമ്പൂതിരി ഭാഷാന്തരം വരുത്തി ഇരുവര്‍ക്കും കൈമാറിക്കൊണ്ടിരുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പക്ഷെ കാര്യങ്ങള്‍ അധികനേരം സുഗമമായി മുന്നോട്ടുപോയില്ല. സോമന്‍െറ ഓരോ മുദ്രയ്‌ക്കും ഹാന്‍സ്‌ ഒരായിരം സംശയങ്ങളുയര്‍ത്തി. മുദ്രകളുടെ അര്‍ത്ഥമെന്തെന്നും ഒരു മുദ്ര മറ്റൊരു രീതിയില്‍ കാണിച്ചാല്‍ എന്താണ്‌ കുഴപ്പമെന്നുമൊക്കെയായിരുന്നു അറിയേണ്ടിയിരുന്നത്‌. വിശദീകരണം നല്‍കി സോമന്‍ അടുത്ത മുദ്ര പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശിഷ്യന്‍ വീണ്ടും സംശയശരങ്ങള്‍ തൊടുത്തുവിട്ടു. ഇടക്ക്‌ ചില മുദ്രകള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ഹാന്‍സ്‌ ഗുരുവിനുനേരെ തട്ടിക്കയറി. സംഗതി പന്തിയല്ലെന്നു മനസിലാക്കിയ സോമന്‍ ആദ്യ ദിവസംതന്നെ പുതിയ ശിഷ്യനെ ഉപേക്ഷിക്കാനുറച്ചു. ക്ലാസ്‌ മതിയാക്കി മടങ്ങാനൊരുങ്ങിയ അദ്ദേഹത്തെ സോമനെ താന്‍ അനുനയിപ്പിക്കുകയായിരുന്നെന്ന്‌ നമ്പൂതിരി മാഷ്‌ പറഞ്ഞു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പിറ്റേന്നും സംശയങ്ങളുടെ പത്‌മവ്യൂഹത്തില്‍ ക്ലാസ്‌ തുടര്‍ന്നു. `കല്യാണ സൗഗന്ധിക`വും `പൂതനാമോക്ഷ'വുമാണ്‌ സോമന്‍ ഹാന്‍സിനെ പഠിപ്പിച്ചത്‌. മനയില്‍ വന്ന ദിവസം നാരായണന്‍ നമ്പൂതിരിയുടെ മുന്നില്‍ യാചനാഭാവത്തില്‍ നിന്ന യുവാവില്‍ നിന്നും യഥാര്‍ത്ഥ ഹാന്‍സിലേക്ക്‌ വളരെ ദൂരമുണ്ടെന്ന്‌ വൈകാതെ എല്ലാവരും മനസിലാക്കി.&lt;br /&gt;&lt;br /&gt; ``അയാളുടെ മനസ്‌ അസ്വസ്‌തതകളുടെയും ദുരൂഹതകളുടെയും ഭണ്ഡാകാരമായിരുന്നു. ഡയറികളില്‍ ഒട്ടേറെ കഥകളും കവിതകളും കുറിച്ചിട്ടിരുന്നു. ഹാന്‍സിന്‍െറ ശേഖരത്തില്‍ ഒട്ടേറെ ഇംഗ്ലീഷ്‌ നോര്‍വീജിയന്‍ സാഹിത്യ കൃതികളും ബൈബിളും മഹാഭാരതവും ഖുറാനുമൊക്കെയുണ്ടായിരുന്നു'' നാരായണന്‍ നമ്പൂതിരി അനുസ്‌മരിക്കുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഹാന്‍സിന്‍െറ മനസിനെ എപ്പോഴും അസ്വസ്‌ഥതകള്‍ പിടികൂടിയിരുന്നു എന്നാണ്‌ അടുത്ത്‌ ഇടപഴകിയിരുന്നവരുടെ സ്‌മരണകളില്‍നിന്നും വ്യക്തമാകുന്നത്‌. എപ്പോഴും ചലിച്ചകൊണ്ടിരിക്കുന്ന പ്രകൃതം. ആദ്യം കാണുന്നവര്‍ക്കുപോലും അയാള്‍ അസ്വസ്ഥനാണെന്ന്‌ വളരെവേഗം മനസിലാകും. ആര്‌ എന്തു ചോദിച്ചാലും മറുചോദ്യമുന്നയിക്കും ``എന്തെങ്കിലും ഇഷ്‌ടപ്പെടാതെ വന്നാല്‍ ഭീഷണിപോലെ എന്‍െറ നേരെ കയ്യോങ്ങുമായിരുന്നു. ഗുരുശിഷ്യ ബന്ധത്തിന്‍െറ പ്രാധാന്യവും പവിത്രതയും അറിയാതിരുന്നതുകൊണ്ടായിരിക്കും എന്തിനെയും ധിക്കരിക്കുക, ഏതുവിലക്കുകളും ലംഘിക്കുക എന്നൊക്കെ തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു ഹാന്‍സിന്‍െറ പെരുമാറ്റം. പ്രശസ്‌തമായ ഒരു അമ്പലത്തില്‍ കടന്നു തൊഴുതതും കേരളേശ്വരപുരം ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചതുമൊക്കെ ഇതിനുദാഹരണങ്ങളാണ്‌'' സോമന്‍ പറയുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എങ്കിലും കഥകളി അതിവേഗം സ്വായത്തമാക്കി ഹാന്‍സ്‌ എല്ലാവരെയും അത്ഭുതപ്പെടുത്തിയതയി ഗുരു സാക്ഷ്യപ്പെടുത്തുന്നു. ഭീമന്‍ എന്ന കഥാപാത്രത്തെ അടുത്തറിഞ്ഞശേഷം ഹാന്‍സ്‌ ഭീമവേഷം ചെയ്‌തപ്പഴെല്ലാം സാക്ഷാല്‍ ഭീമന്‍ മുന്നില്‍ നില്‍ക്കുന്നതുപോലെ സോമന്‌ തോന്നുമായിരുന്നത്രെ (തുടരും)....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-9021711199804296657?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/9021711199804296657/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=9021711199804296657' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/9021711199804296657'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/9021711199804296657'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_08.html' title='മനസു നിറഞ്ഞ ദിനം(പരമ്പര- ഭാഗം ആറ്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-7230184820510825197</id><published>2008-08-07T10:53:00.000-07:00</published><updated>2008-08-10T12:09:11.655-07:00</updated><title type='text'>നാടകം തന്നെ ജീവിതം(പരമ്പര-ഭാഗം അഞ്ച്)</title><content type='html'>നോര്‍വെയിലെ ത്രോംഗ്‌ന്യാം പട്ടണത്തില്‍ ഹാന്‍സ്‌ ഗുസ്‌ത മാരിറ്റ്‌ - ഹെസ്‌ബി ദമ്പതികളുടെ മകനായാണ്‌ ഹാന്‍സ്‌ ജനിച്ചത്‌. ഈ ദമ്പതികള്‍ക്ക്‌ ഒരു ഇളയ പെണ്‍കുട്ടിയുണ്ട്‌ - ആനറ്റ്‌.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ദാരുണ മരണത്തിനു കീഴടങ്ങിയ പൊന്നു മകനെക്കുറിച്ചുള്ള സ്‌മരണകള്‍ മാരിറ്റിന്‍െറ മനസു നിറയെയുണ്ട്‌. ഹാന്‍സിന്‍െറ ബാല്യകാലത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ തിളങ്ങി.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_cBHmwfJ4ojM/SJ88ncE23qI/AAAAAAAAANk/_zF9bjlnzhQ/s1600-h/HANS-2.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_cBHmwfJ4ojM/SJ88ncE23qI/AAAAAAAAANk/_zF9bjlnzhQ/s320/HANS-2.jpg" border="0" alt=""id="BLOGGER_PHOTO_ID_5232967940276936354" /&gt;ഹാന്‍സിന്‍റെ സഹോദരി ആനറ്റും മതാവ് മാരിറ്റ് ഹെസ്ബിയും&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;``വളരെ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവന്‍. സാഹിത്യവും സംഗീതവും കായികവിനോദങ്ങളുമൊക്കെ ബാല്യത്തിലേ ഹരമായി. പക്ഷെ അന്നേ അവന്‍റെ മനസ്സ്‌ പലപ്പോഴും അസ്വസ്ഥമാകുമായിരുന്നു. ഓര്‍മശക്തിയുടെ കാര്യത്തില്‍ ഹാന്‍സിനെ വെല്ലാന്‍ പോന്ന ആരും കുടുംബത്തില്‍ ഉണ്ടായിരുന്നില്ല''&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പിതാവ്‌ ഹാന്‍സ്‌ ഗുസ്‌ത ഒരു അക്കൗണ്ടന്‍റായി ജോലി ചെയ്‌തു വരികയായിരുന്നു. ഹാന്‍സിന്‍റെ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ വഴിപിരിഞ്ഞു. ബാല്യം കടന്നതോടെ ഹാന്‍സിന്‌ അരങ്ങിനോടുള്ള ആഭിമുഖ്യം ഏറി. നാടകം തലയ്‌ക്കുപിടിച്ചപ്പോള്‍ വീടുവിട്ട്‌ തലസ്ഥാനമായ ഓസ്‌ലോയിലേക്കു പോകാന്‍ തീരുമാനിച്ചു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എണ്‍പതുകളുടെ മധ്യത്തില്‍ ഒരു ശിശിര കാലത്താണ്‌ ഫാന്‍സ്‌ ഓസ്‌ലോയില്‍ എത്തിയത്‌. അവിടെ ഒരു നാടക ട്രൂപ്പില്‍ വിഖ്യാത നോര്‍വീജിയന്‍ എഴുത്തുകാരന്‍ ഹെന്‍ട്രിക്‌ ജസ്‌സന്‍െറ `എ ഫോക്‌ ഫ്രണ്ട്‌' എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്‌ ആദ്യ വര്‍ഷം തന്നെ ശ്രദ്ധ നേടി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;നാഷനല്‍ സ്‌കൂള്‍ ഓഫ്‌ തീയറ്ററില്‍ കയറിക്കൂടാനായിരുന്നു അടുത്ത ശ്രമം. പക്ഷെ അഞ്ചുതവണ പയറ്റിയിട്ടും രക്ഷപ്പെട്ടില്ല. തന്‍െറ നാടക സങ്കല്‍പ്പവും തീയറ്റര്‍ സ്‌കൂളിന്‍െറ സങ്കല്‍പ്പവും തികച്ചും വ്യത്യസ്‌തമാണെന്ന്‌ വിശ്വസിച്ച്‌ സമാധാനിച്ചു.തൊട്ടടുത്ത വര്‍ഷം ഇരുപതുവയസില്‍ താഴെ പ്രായമുള്ള ഏതാനും യുവാക്കളെ സംഘടിപ്പിച്ച്‌ ഹാന്‍സ്‌ ഒരു നാടകസംഘം ആരംഭിച്ചു. `യൂത്ത്‌ സെക്‌സ്‌ ആന്‍റ്‌ സെന്‍റിമെന്‍റ്‌സ്‌' എന്നതായിരുന്നു ആദ്യനാടകം. പിന്നീട്‌ ഒരു നാടക സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അവിടുത്തെ രീതികള്‍ ചടുലതയെ സ്‌നേഹിച്ചിരുന്ന ഹാന്‍സിന്‌ പറ്റുന്നതയായിരുന്നില്ല.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അവിടെനിന്നു വിട്ട്‌ കുറെക്കാലം വെറും തെരുവു ഗായകനായി അലഞ്ഞു. ഏതാനും ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയുംചെയ്‌തു. കുറേക്കാലം കരാര്‍ വ്യവസ്ഥയില്‍ സൈന്യത്തിലും ജോലിചെയ്‌തു. കലോപാസനയുടെയും അസ്വസ്‌തതകളുടെയും ലോകത്ത്‌ സഞ്ചരിക്കുന്നതിനിടെ ഹാന്‍സ്‌ ഒരു ജീവിത പങ്കാളിയെ കണ്ടെത്തി. പക്ഷെ ദാമ്പത്യം അല്‍പ്പായുസായിരുന്നു. 1993ല്‍ അവര്‍ വഴിപിരിഞ്ഞു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഹാന്‍സിന്‍െറ മനസില്‍ വിഹ്വലതകളും ഉത്തരം ഇല്ലാത്ത ചോദ്യങ്ങളും വളരുകയായിരുന്നു. ഒരു സസ്യഭുക്കായി മാറിയ അയാള്‍ ദൈവത്തെ അന്വേഷിച്ചുതുടങ്ങി. ദൈവം സത്യമോ മിഥ്യയോ? എന്ന ചോദ്യവുമായി ലോകത്തിലെ വിവിധ മതങ്ങളെക്കുറിച്ച്‌ അവഗാഹമായി പഠിച്ചു. ആത്‌മാവും അസ്ഥിത്വവും തേടി പ്രയാണമാരംഭിച്ചതോടെ സ്വഭാവത്തിലും കാതലായ മാറ്റമുണ്ടായി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;വിവാഹ മോചനത്തിനു മുമ്പും വിവാഹ മോചനത്തിനു ശേഷവും തികച്ചും വ്യത്യസ്‌തനായ മനുഷ്യനായിരുന്നു ഹാന്‍സ്‌. 1993-ല്‍ `സ്റ്റെല്ലാ പൊളാരിസ്‌' എന്ന നാടക ട്രൂപ്പില്‍ ചേര്‍ന്നു. 1994-ല്‍ ലിലെ ഹാമറില്‍ നടന്ന വിന്‍റര്‍ ഒളിമ്പിക്‌സിലെ സാംസ്‌കാരിക പരിപാടികളില്‍ ഈ ട്രൂപ്പം പങ്കെടുത്തിരുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;സംഭാഷണങ്ങളെക്കാളുപരി അംഗചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നാടകമാണ്‌ ഹാന്‍സിന്‍െറ സ്വപ്‌നങ്ങളിലുണ്ടായിരുന്നത്‌. ആര്‍ട്ടാഡിന്‍െറയും ഗ്രേറ്റോവ്‌സ്‌കിയുടെയും സൃഷ്‌ടികള്‍ അയാളുടെ മനസിനെ മഥിച്ചു. 1994-ല്‍ ഗവണ്‍മെന്‍റിന്‍െറ സ്‌കോളര്‍ഷിപ്പ്‌ സ്വന്തമാക്കിയ ഹാന്‍സ്‌ `കത്താര്‍സീസ്‌'എന്ന പേരില്‍ സ്വന്തം നാടക ട്രൂപ്പ്‌ ആരംഭിച്ചു. സ്‌കോളര്‍ഷിപ്പ്‌ തുക പഠന പര്യടനത്തിനു വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലോ ബ്രസീലിലോ പോകാനായിരുന്നു പദ്ധതി.&lt;br /&gt;&lt;br /&gt; മാനുഷിക പരിവര്‍ത്തനവും ഉള്‍ക്കാഴ്‌ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന '`തീയറ്റര്‍ യൂറോപ്പിന്‍െറ' പ്രവര്‍ത്തകരുമായി ഹാന്‍സ്‌ ആയിടയ്‌ക്ക്‌ ബന്ധപ്പെടാനിടയായി. അവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ കഥകളിയോടുള്ള ഭ്രമം വര്‍ധിപ്പിച്ചു.&lt;br /&gt;&lt;br /&gt;കഥകളിക്കൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുറച്ച്‌ ഹാന്‍സ്‌ തന്‍െറ പര്യടനത്തിന്‌ ഇന്ത്യതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റോക്‌ഹോമില്‍ വെച്ച്‌ ടോം ജെര്‍ദെഫാക്കിനെ കണ്ടുമുട്ടിയതോടെ ഹാന്‍സിന്‍റെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക്‌ നിറമേറി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഓസ്‌ലോയില്‍ വാസമുറപ്പിച്ചപ്പോഴും സൈന്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നാടക പ്രവര്‍ത്തനങ്ങളുമായി യാത്രയിലായിരിക്കുമ്പോഴുമൊക്കെ അമ്മയുടെയും കുഞ്ഞുപെങ്ങളുടെയും ക്ഷേമം തിരക്കി ത്രോംഗ്‌ന്യാമിലെ വീട്ടിലേക്ക്‌ ഹാന്‍സ്‌ ടെലിഫോണ്‍ ചെയ്യുമായിരുന്നെന്ന്‌ മാരിറ്റും ആനിറ്റും പറഞ്ഞു. (തുടരും)...........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-7230184820510825197?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/7230184820510825197/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=7230184820510825197' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/7230184820510825197'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/7230184820510825197'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_2794.html' title='നാടകം തന്നെ ജീവിതം(പരമ്പര-ഭാഗം അഞ്ച്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_cBHmwfJ4ojM/SJ88ncE23qI/AAAAAAAAANk/_zF9bjlnzhQ/s72-c/HANS-2.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-348474257420402076</id><published>2008-08-07T10:44:00.000-07:00</published><updated>2008-08-08T04:20:42.716-07:00</updated><title type='text'>ചിത്രംവിദേശത്തുനിന്ന്‌ വീണ്ടുമൊരു അതിഥി(പരമ്പര-ഭാഗം നാല്)</title><content type='html'>&lt;div&gt;മാസ്റ്റര്‍ക്ക്,&lt;br /&gt;പഴയ ടോമിനെ ഓര്‍ക്കുന്നുണ്ടാകുമോ?...... ഈ വരുന്നയാളിനും അവിടെ താമസിച്ച്‌ കഥകളി പഠിക്കാന്‍ അതിയായ താല്‍പര്യമുണ്ട്‌. സഹായിക്കുമല്ലോ....''&lt;br /&gt;സ്‌നേഹപൂര്‍വ്വം&lt;br /&gt;ടോം ജെര്‍ദെഫാക്‌.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;മുഷിഞ്ഞ കടലാസിലെ അക്ഷരങ്ങള്‍ നമ്പൂതിരി മാഷ്‌ തിരിച്ചറിഞ്ഞു. നെടുമ്പിള്ളി മനയില്‍ താമസിച്ച്‌ കഥകളി പഠിച്ച ആദ്യ വിദേശി... അരങ്ങേറ്റത്തിനു തൊട്ടുമുമ്പ്‌ ചമയപ്പുരയില്‍ കരഞ്ഞുകൊണ്ട്‌ തന്നോട്‌ മാപ്പപേക്ഷിച്ച യുവാവ്‌. സ്വീഡനില്‍ മടങ്ങിയെത്തിയ ശേഷം കുറേക്കാലത്തേക്ക്‌ ടോം കത്തുകള്‍ അയച്ചിരുന്നു. പിന്നെ അതു നിന്നു. ആ കൈപ്പടയ്‌ക്ക്‌ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.പണ്ട്‌ തനിക്കുമുന്നില്‍ സഹായമഭ്യര്‍ത്ഥിച്ചുനിന്ന ടോം ഇപ്പോള്‍ മറ്റൊരു വിദേശിക്കായി ശുപാര്‍ശ ചെയ്യുന്നു.&lt;br /&gt;&lt;br /&gt;കത്തുമായി വന്ന യുവാവ്‌ മാഷിന്‍െറ പ്രതികരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്‌. ചെമ്പിച്ച താടിയും മുടിയും തീക്ഷ്‌ണത തുടിക്കുന്ന കണ്ണുകളുമുള്ള അയാളില്‍ എന്തോ പ്രതേകത തോന്നി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഇരുട്ടുവീണുതുടങ്ങിയ നേരത്ത്‌ മനയുടെ പടി കടന്നെത്തിയപ്പോള്‍ തന്നെ സായ്‌പിന്‍റെ ലക്ഷ്യം മാഷിന്‌ വ്യക്തമായിരുന്നു. കാരണം, നെടുമ്പിള്ളി മനയിലെത്തുന്ന വിദേശികളില്‍ ആര്‍ക്കും ഉടന്‍ മടങ്ങാന്‍ ഉദ്ദേശ്യമുണ്ടാവില്ല. വീടിന്‍െറ മുകള്‍ തട്ടിലെ മുറിയില്‍ താമസിച്ച്‌ കഥകളിയോ കഥകളിസംഗീതമോ അഭ്യസിക്കുകയാവും അവരുടെ ലക്ഷ്യം.ടോം ജെര്‍ദെഫാക്ക്‌ തുടക്കമിട്ട ആ പാരമ്പര്യത്തിന്‌ ഒട്ടേറെ പിന്‍മുറക്കാരുണ്ടായി.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;ഹാന്‍സ് നല്‍കിയ കത്തില്‍ നിന്നും കണ്ണെടുക്കമ്പോള്‍തന്നെ ഒട്ടും ആലോചിക്കാന്‍ മിനക്കെടാതെ നമ്പൂതിരി മാഷ്‌ പറഞ്ഞു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;``പറ്റില്ല''&lt;br /&gt;&lt;br /&gt;ജേഷ്‌ഠന്‍െറ മരണത്തെത്തുടര്‍ന്ന്‌ താന്‍ ദീക്ഷയിലാണെന്നും വിദേശികള്‍ക്ക്‌ കലാപരിശീലനത്തിന്‌ മനയില്‍ അവസരം നല്‍കുന്ന പതിവു നിര്‍ത്തിയെന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കിയതോടെ ഹാന്‍സിന്‍റെ മുഖം മങ്ങി.കഥകളിയോടുള്ള തന്‍െറ അഭിവാഞ്‌ജയും മറ്റും ഹാന്‍സ്‌ വിവരിച്ചു. അതുകൊണ്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവസാന ആയുധം പ്രയോഗിച്ചു.&lt;br /&gt;&lt;br /&gt;``നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കഴിച്ച്‌ ഈ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഞാന്‍ ഇവിടെ കഴിഞ്ഞുകൊള്ളാം, മടങ്ങി പോകാന്‍ പറയരുത്‌''&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_cBHmwfJ4ojM/SJwrNmaewZI/AAAAAAAAANM/-2phPOr7mFM/s1600-h/2Hans_Ostro.jpg"&gt;&lt;img id="BLOGGER_PHOTO_ID_5232104379747582354" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_cBHmwfJ4ojM/SJwrNmaewZI/AAAAAAAAANM/-2phPOr7mFM/s320/2Hans_Ostro.jpg" border="0" /&gt;ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ&lt;/a&gt;&lt;br /&gt;&lt;br /&gt;ഹാന്‍സിന്‍െറ തന്ത്രം ഫലിച്ചു. മാഷിന്‍െറ മനസലിഞ്ഞു. തന്‍െറ ഇളയ മകളെ കഥകളി പഠിപ്പിക്കുന്ന കലാമണ്ഡലം സോമനെ ഹാന്‍സിന്‍െറയും ഗുരുവായി മാഷ്‌ നിയോഗിച്ചു. എട്ടാം ക്ലാസ്‌വരെ മാത്രം പഠിച്ച സോമന്‌ ഹാന്‍സിനോട്‌ സംസാരിക്കാന്‍ ഇംഗ്ലീഷ്‌ അറിയാവുന്ന മാഷ്‌തന്നെ പരിഭാഷകനായി.&lt;br /&gt;&lt;br /&gt;നേരം പുലര്‍ന്നാല്‍ തന്‍റെയും ഭാര്യയുടെയും കാലില്‍ തൊട്ടുവന്ദിച്ചു കൊണ്ടായിരുന്നു ഹാന്‍സ്‌ ദിനചര്യകള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നതെന്ന്‌ നമ്പൂതിരി മാഷ്‌ അനുസ്‌മരിച്ചു. പിന്നെ രാമായണവും മഹാഭാരതവും ബൈബിളും ഖുറാനുമൊക്കെ മുന്നില്‍വെച്ച്‌ യോഗാസനത്തിലെന്നപോലെ ധ്യാനം. ചായയും കാപ്പിയും ഉഗ്രവിഷമാണെന്നായിരുന്നു ധാരണ. ധ്യാനവും കുളിയും കഴിഞ്ഞ്‌ ഭക്ഷണം. ഇഡ്ഡലിയും ദോശയും ഹാന്‍സിന്‌ ഇഷ്‌ട വിഭവങ്ങളായി.&lt;br /&gt;&lt;br /&gt;ടോം വിവരിച്ചതിനപ്പുറമുള്ള സ്വപ്‌നലോകത്താണ്‌ താന്‍ എത്തിയിരിക്കുന്നതെന്ന തിരിച്ചറിവ്‌ ഹാന്‍സിന്‍റെ മനസു നിറച്ചു. ശ്രീകൃഷ്‌ണപുരത്തെ വിശേഷങ്ങള്‍ വിവരിച്ച്‌ തനിക്ക്‌ എഴുതിയ കത്തില്‍ ഹാന്‍സ്‌ നെടുമ്പിള്ളി മനയെയും നാടിനെയും ഭൂമിയിലെ സ്വര്‍ഗമെന്ന്‌ വിശേഷിപ്പിച്ചിരുന്നെന്ന്‌ മാരിറ്റ്‌ ഹെസ്‌ബി അനുസ്‌മരിച്ചു.&lt;br /&gt;&lt;br /&gt;വിദേശിയായ ഹാന്‍സിനു മാത്രമല്ല, പുറത്തുനിന്ന്‌ ശ്രീകൃഷണപുരത്തും വെള്ളിനേഴിയിലുമൊക്കെ എത്തുന്ന ആര്‍ക്കും മലയാണ്‍മയുടെ കുളിര്‍മയും സ്വച്ഛതയും അനുഭവിച്ചറിയുവാന്‍ കഴിയും.ഗ്രാമീണ വിശുദ്ധിയും ചൈതന്യവും ഈ നാട്ടിലെന്നപോലെ ഇവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു.&lt;br /&gt;കഥകളി ഇവര്‍ക്ക്‌ ജീവിതമാണ്‌. കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍, നെടുമ്പിള്ളിമന കൃഷ്‌ണന്‍ നമ്പൂതിരി തുടങ്ങി ഒട്ടേറെ പ്രമുഖ കലാകാരന്‍മാരെ സംഭാവന ചെയ്‌ത ഇവിടുത്തെ കുടുംബസദസുകളിലും അയല്‍പക്ക സംഭാഷണങ്ങളിലുമൊക്കെ കഥകളി പ്രധാന വിഷയമാണ്‌.&lt;br /&gt;&lt;br /&gt;രാജ്യാതിര്‍ത്തിക്കപ്പുറം യശസ്സു നേടി കലാകാരനാണ്‌ നെടുമ്പിള്ളിമന കൃഷ്‌ണന്‍ നമ്പൂതിരി. ജേഷ്‌ഠന്‍ കഥകളിയില്‍ അഗ്രഗണ്യനായപ്പോള്‍ അനുജന്‍ നാരായണന്‍ നമ്പൂതിരി കഥകളി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജേഷ്‌ഠനൊപ്പം വിദേശ പര്യടനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ മലയാളികള്‍ക്ക്‌ സുപചരിചിതനായി.തിരുവാഴിയോട്‌ മഹാത്‌മാ യൂ.പി. സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന നാരായണന്‍ നമ്പൂതിരിയുടെ പെണ്‍മക്കള്‍ ഉള്‍പ്പെടെ എട്ടു മക്കളും കഥകളിയില്‍ കഴിവുതെളിയിച്ചവരാണ്‌. പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം വിദേശികള്‍ക്കും കേരളിയ കലകള്‍ പഠിക്കാന്‍ നമ്പൂതിരി സ്വന്തം വീട്ടില്‍ സൗകര്യമേര്‍പ്പെടുത്തിയതോടെ നെടുമ്പിള്ളിമനയുടെ ഖ്യാതി വിദേശത്തും പ്രചരിച്ചു. അങ്ങനെ ഈ കുഗ്രാമത്തില്‍ നമ്പൂതിരിമാഷിന്‍െറ മനതേടിയെത്തിയ വിദേശികളുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു ഹാന്‍സ്‌.(തുടരും)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-348474257420402076?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/348474257420402076/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=348474257420402076' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/348474257420402076'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/348474257420402076'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_07.html' title='ചിത്രംവിദേശത്തുനിന്ന്‌ വീണ്ടുമൊരു അതിഥി(പരമ്പര-ഭാഗം നാല്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_cBHmwfJ4ojM/SJwrNmaewZI/AAAAAAAAANM/-2phPOr7mFM/s72-c/2Hans_Ostro.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-9041775275485453406</id><published>2008-08-05T11:50:00.000-07:00</published><updated>2008-08-05T12:24:47.453-07:00</updated><title type='text'>കഥകളി വേഷം കെട്ടിയ യാചകന്‍(പരന്പര -ഭാഗം മൂന്ന്)</title><content type='html'>&lt;p&gt;സ്വീഡന്‍റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ ഒരു കടല്‍ത്തീരം. രുചിയേറിയ കടല്‍ വിഭവങ്ങള്‍ക്കും പേരുകേട്ട ഈ വിനോദകേന്ദ്രം എല്ലാ സായാഹ്നങ്ങളിലും ജനനിബിഡമായിരിക്കും. പതിവു സന്ദര്‍ശകരും വിനോദ സഞ്ചാരികളുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. തീരത്തിന്‍െറ ഒരു ഭാഗത്ത്‌ കടല്‍ വിഭവങ്ങള്‍ പാകം ചെയ്‌തു വില്‍ക്കുന്ന കടകളുടെ ചുറ്റും വന്‍തിരക്ക്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അവിടെ കൂടിനില്‍ക്കുന്നു. &lt;/p&gt;&lt;p&gt;കടകളുടെ തെല്ലകലത്തായി തിരക്കൊഴിഞ്ഞ സ്‌ഥലത്ത്‌ പഞ്ചസാര മണലില്‍ ഒരാള്‍ ചമ്രം പടഞ്ഞിരിക്കുന്നു.ആരോഗദൃഡഗാത്രനായ യുവാവ്. അയാളുടെ വൃത്താകൃതിയിലുള്ള മുഖത്തെ തീക്ഷ്‌ണ ഭാവം സ്‌ഫുരിക്കുന്ന വെള്ളാരംകണ്ണുകള്‍ പെട്ടെന്ന്‌ ശ്രദ്ധിക്കപ്പെടും. പാറിപ്പറന്നു കിടക്കുന്ന ചെമ്പന്‍ മുടി. മുഖത്ത്‌ ചെമ്പിച്ച കുറ്റിരോമങ്ങള്‍. ഏറെക്കുറെ പുര്‍ണ്ണമായി മുഷിഞ്ഞ, ഇറുകിയ ടീഷര്‍ട്ടും ഒരുപാട്‌ പോക്കറ്റുകളുള്ള ജീന്‍സുമാണ്‌ വേഷം. കടലിന്‍െറ വിശാലതയിലേക്കു നോക്കി എന്തോ ഗഹനമായി ചിന്തിക്കുന്ന അയാള്‍ ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. മധുരപലഹാരം വില്‍ക്കുന്ന ഒരുവന്‍ മുന്നില്‍വന്ന്‌ പലതവണ വിളിച്ചിട്ടും അയാള്‍ ശ്രദ്ധ തിരിച്ചതേയില്ല. &lt;/p&gt;&lt;p&gt;വിചിത്രവേഷധാരിയായ ഒരു മൊട്ടത്തലയന്‍ ആ യുവാവിനെ സമീപിച്ചു.&lt;/p&gt;&lt;p&gt;``ഹലോ...''&lt;/p&gt;&lt;p&gt;ആദ്യവിളിയില്‍ ചെമ്പന്‍മുടിക്കാരന്‍ കേട്ടഭാവം നടിച്ചില്ലെങ്കിലും രണ്ടാമതും വിളിക്കും മുമ്പ്‌ അയാള്‍ ആഗതനെ &lt;/p&gt;&lt;p&gt;നോക്കി``കടല്‍ എത്ര സുന്ദരിയാണല്ലേ...?'' &lt;/p&gt;&lt;p&gt;മൊട്ടത്തലയന്‍െറ ചോദ്യത്തിന്‌ അയാളുടെ മറുപടി സംശയം നിറഞ്ഞ ഒരു നോട്ടമായിരുന്നു.&lt;/p&gt;&lt;p&gt;``താങ്കള്‍ എന്തോ ചിന്തിക്കുകയായിരുന്നെന്നു തോന്നുന്നു. എന്‍െറ ഇടപെടല്‍ ശല്യമായെങ്കില്‍ ക്ഷമിക്കുക. ഞാന്‍ ഡേവിഡ്‌ ഗുസ്‌താവ്‌. ടൂറിസ്റ്റ്‌്‌ ഗൈഡാണ്‌. താങ്കള്‍ക്ക്‌ എന്തെങ്കിലും സഹായം...? ''&lt;/p&gt;&lt;p&gt;ആ ഇടപെടല്‍ തന്നെ അലോരസപ്പെടുത്തിയെന്നു പറയണമെന്നും മൊട്ടത്തലയനെ ഒഴിവാക്കണമെന്നും ആദ്യം അയാള്‍ക്കു തോന്നിയതാണ്‌. പക്ഷെ പെട്ടെന്ന്‌ മനസ്സുമാറി. മൊട്ടത്തലയന്‍െറ വലതു ചെവിയില്‍ കമ്മല്‍പോലെ തൂങ്ങിക്കിടന്നിരുന്ന സ്വര്‍ണ്ണനിറമുള്ള ചെറിയ ഗിറ്റാര്‍! അയാളുടെ ഇരുകൈത്തണ്ടകളിലും പച്ചകുത്തിയിരിക്കുന്ന ഗിറ്റാറിന്‍െറ ചിത്രം!അതു രണ്ടുമാണ്‌ ചെമ്പന്‍ മുടിക്കാരനെ ആകര്‍ഷിച്ചത്‌.വളരെ വിഷമിച്ച്‌ പുഞ്ചിരിച്ചു കാട്ടിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.&lt;/p&gt;&lt;p&gt;``നിങ്ങള്‍ ഒരു ഗിറ്റാറിസ്‌റ്റാണോ?''&lt;/p&gt;&lt;p&gt;``അതെ ഗിറ്റാര്‍ മാത്രമല്ല, പിയാനോയും കീബോര്‍ഡുമൊക്കെ എനിക്ക്‌ നന്നായറിയാം. ഒപ്പം നന്നായി പാടുകയും ചെയ്യും. പകല്‍ ഗൈഡിന്‍െറ ജോലി പൂര്‍ത്തിയാക്കിയാല്‍ രാത്രി ഇവിടുത്തെ ഒരു ബാറില്‍ ഗിറ്റാറിസ്‌റ്റും ഗായകനുമൊക്കെയാണു ഞാന്‍''&lt;/p&gt;&lt;p&gt;ചെമ്പന്‍ മുടിക്കാരന്‍െറ മനസു നിറഞ്ഞ പോലെ തോന്നി. അയാളുടെ കണ്ണുകള്‍ തിളങ്ങി.&lt;/p&gt;&lt;p&gt;``നിങ്ങള്‍ക്ക്‌ സംഗീതം ഇഷ്‌ടമാണോ ?''ഡേവിഡ്‌ ചോദിച്ചുതീരും മുമ്പ്‌ അയാള്‍ മറുപടി തുടങ്ങി. &lt;/p&gt;&lt;p&gt;``ഞാനും നിങ്ങളെപ്പോലെ ഒരു ഗായകനും ഉപകരണസംഗീത വിദഗ്‌ധനുമൊക്കെയാണ്‌. അതിലേറെ ഒരു നാടക കലാകാരനാണ്‌''&lt;/p&gt;&lt;p&gt;``സ്വദേശം...?''&lt;/p&gt;&lt;p&gt;ആ ചോദ്യം അയാള്‍ കേട്ടില്ല. പെട്ടെന്ന്‌ തലതിരിച്ച്‌ കടലിലേക്ക്‌ ഭീതിയോടെ നോക്കി. തുറിച്ച കണ്ണുകളുമായി അയാള്‍ കുറേനേരം അങ്ങനെയിരുന്നു. ഡേവിഡ്‌ അമ്പരന്നു.സ്ഥലം എവിടെയാണെന്നു പറഞ്ഞില്ല... ?&lt;/p&gt;&lt;p&gt;``നോര്‍വേ''&lt;/p&gt;&lt;p&gt;കടലില്‍ നിന്നു ശ്രദ്ധതിരിച്ചു വെട്ടിത്തിരിഞ്ഞ അയാള്‍ പറഞ്ഞു.&lt;/p&gt;&lt;p&gt;`പേര്‌.. ?''&lt;/p&gt;&lt;p&gt;``ഹാന്‍സ്‌, ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ.''&lt;/p&gt;&lt;p&gt;അയാളുടെ പെരുമാറ്റത്തില്‍ ഡേവിഡിനു സംശയം തോന്നി. അളന്നുതൂക്കി മറുപടിപറയുന്ന അയാളോട്‌ വിശദമായി സംസാരിച്ചപ്പോള്‍ ഒരുകാര്യം വ്യക്തമായി. കക്ഷി നോര്‍വേയുടെ തലസ്‌ഥാനമായ ഓസ്‌ലോയില്‍ നിന്നുള്ളയാളാണ്‌. കലാപ്രേമവും നാടകഭ്രമവുംപിന്നെ അല്‍പ്പം `നൊസ്‌സും' തലയ്‌ക്കു പിടിച്ചയാള്‍. ആരുമാസത്തിലൊരിക്കല്‍ പണം സംഘടിപ്പിച്ച്‌ ലോകസഞ്ചാരത്തിനിറങ്ങുന്ന പതിവുകാരന്‍.തനിയ്‌ക്ക്‌ ഗുണമില്ലാത്ത കക്ഷിയാണെന്നു ബോധ്യപ്പെട്ടെങ്കിലും കുറേ നേരം കൂടി ഡേവിഡ്‌ ഹാന്‍സിനോടു സംസാരിച്ചു. ഇടയ്‌ക്ക്‌ പലതവണ അയാള്‍ അസ്വസ്ഥനാകുന്നത്‌ ശ്രദ്ധിച്ചു. പടിഞ്ഞാറു ഭാഗത്ത്‌ ചെങ്കല്‍കെട്ടുകള്‍ക്കടുത്തേക്ക്‌ നോക്കിക്കൊണ്ട്‌ ഹാന്‍സ്‌ ചാടിയെഴുന്നേറ്റപ്പോള്‍ മൊട്ടത്തലയന്‍ ഒന്നു ഞെട്ടി. ഹാന്‍സിനൊപ്പം എഴുന്നേറ്റുനിന്ന്‌ അയാളും അങ്ങോട്ടു നോക്കി.&lt;/p&gt;&lt;p&gt;കടല്‍ത്തീരത്തെ പതിവു ഭിക്ഷാടകരിലൊരാള്‍ ദൂരെനിന്നു നടന്നുവരികയാണ്‌. മറ്റു ഭിക്ഷാടകരില്‍നിന്നും തികച്ചും വ്യത്യസ്‌തനാണിയാള്‍. വിവിധ നിറങ്ങളുള്ള വലിയ വേഷവും ആകര്‍ഷകമായ കിരീടവും നിറങ്ങള്‍കൊണ്ട്‌ രൂപവ്യത്യാസം വരുത്തിയ മുഖവും... ഒപ്പം കൈകള്‍ കൊണ്ട്‌ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കാലുകള്‍ നൃത്ത താളത്തില്‍ ഇളകുന്നു. കണ്ണുകളില്‍ ഭാവങ്ങള്‍ മാറിമറയുന്നു. കടല്‍തീരത്ത്‌ പല ഭാഗങ്ങളിലായി ഏതാനും സെക്കന്‍റ്‌ അഭിനയം നടത്തിയ ശേഷം അയാള്‍ കാഴ്‌ച്ചക്കാരോട്‌ സംഭാവന ആവശ്യപ്പെടും. വര്‍ഷങ്ങളായി ഇങ്ങനെ ഉപജീവനം തേടുന്ന ഇയാളെ കടപ്പുറത്തെ പതിവുകാര്‍ക്ക്‌ മടുത്തുകഴിഞ്ഞെന്ന്‌ ഡേവിഡ്‌ പറഞ്ഞു. പുതിയ ആളുകള്‍ മാത്രമാണ്‌ ഇയാളുടെ പ്രകടനം ആസ്വദിക്കുന്നത്‌.ഭിക്ഷാടകന്‍ അടുത്തു വരുമ്പോള്‍ ഹാന്‍സിന്റഎ വിസ്‌മയം വര്‍ധിച്ചു.&lt;/p&gt;&lt;p&gt;``അയാള്‍ വെറും ഭിക്ഷാടകനല്ല. വലിയ കലാകാരനാണ്‌. അയാള്‍ അവതരിപ്പിക്കുന്നത്‌ കഥകളിയാണ്‌. ഇന്ത്യയിലെ വിഖ്യാതമായ ഒരു കലാരൂപം'' &lt;/p&gt;&lt;p&gt;ഉറക്കെ ഇതു വിളിച്ചുപറയുമ്പോള്‍ പണ്ട്‌ ഏതോ പ്രസിദ്ധീകരണത്തില്‍ താന്‍ കണ്ട കഥകളി രൂപവുമായി ഭിക്ഷാടകനെ മനസില്‍ താരതമ്യം ചെയ്യുകയായിരുന്നു ഹാന്‍സ്‌.ഏകദേശം നൂറുവാര അകലത്തിലായിരുന്ന ഭിക്ഷക്കാരന്‍െറ പക്കലേക്ക്‌ ഹാന്‍സ്‌ ഓടിയെത്തി. തീരത്തെ മണലില്‍ കഥകളി മുദ്രകള്‍ കാട്ടുന്ന അയാള്‍ക്കുമുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ ഹാന്‍സ്‌ നിന്നു. അവ്യക്തമായ ഭാഷയില്‍ എന്തോ പാടിക്കൊണ്ടാണ്‌ അയാള്‍ കൈവിരലുകളും കണ്ണുകളുമൊക്കെ ചലിപ്പിക്കുന്നത്‌. വേഷവും കിരീടവുമൊക്കെ വളരെ മുഷിഞ്ഞിരിക്കുന്നു.അയാള്‍ അഞ്ചു മിനിറ്റുകൊണ്ട് ആട്ടം അവസാനിപ്പിച്ചു. ചുറ്റുമുണ്ടായിരുന്ന നാലുപേര്‍ ചെറിയ സംഭാവനകള്‍ നല്‍കി. നടന്നു നീങ്ങാനൊരുങ്ങുന്ന ഭിക്ഷാടകനെ പിന്തുടര്‍ന്ന്‌ ഹാന്‍സ്‌ പറഞ്ഞു. &lt;/p&gt;&lt;p&gt;``ഒന്നു നില്‍ക്കാമോ? നിങ്ങള്‍ ചെയ്യുന്നത്‌ കഥകളിയല്ലേ ?''&lt;/p&gt;&lt;p&gt;``അതെ, നില്‍ക്കാന്‍ സമയമില്ല. അപ്പുറത്ത്‌ കുറെ ആളുകളുണ്ട്‌''&lt;/p&gt;&lt;p&gt;``അപ്പുറത്ത്‌ കിട്ടാന്‍ പോകുന്ന പണം ഞാന്‍ തരാം. എനിക്ക്‌ നിങ്ങളില്‍നിന്നും കുറേ കാര്യങ്ങളറിയണം. ഞാന്‍ കഥകളി പഠിക്കാനാഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കണം''&lt;/p&gt;&lt;p&gt;അയാള്‍ നിന്നു. ``ആദ്യം പണം''&lt;/p&gt;&lt;p&gt;ഹാന്‍സ്‌ പണം നീട്ടി. അയാളുടെ മനസു നിറഞ്ഞു. &lt;/p&gt;&lt;p&gt;``ഇനി എന്താണ്‌ അറിയേണ്ടത്‌? എന്തിനാണ്‌ കഥകളി പഠിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്‌ എന്നെപ്പോലെ തെണ്ടാനോ ?''&lt;/p&gt;&lt;p&gt;``ഞാന്‍ നോര്‍വെയിലെ ഒരു നാടകകലാകാരനാണ്‌. കലാപഠനത്തിന്‌ ഗവണ്‍മെന്‍റിന്‍െറ ഒരു സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ പോയി കഥകളി പഠിക്കാനാണ്‌ എന്‍െറ പദ്ധതി. അതിന്‌ എന്താണു ചെയ്യേണ്ടത്‌. നിങ്ങള്‍ക്ക്‌ സഹായിക്കാനാകുമോ? നിങ്ങളുടെ പേരെന്താണ്‌.''&lt;/p&gt;&lt;p&gt;``ഞാന്‍ ടോം ജെര്‍ദെഫാക്‌. സ്‌റ്റോക്‌ഹോമില്‍ നാടക സംവിധായകനായിരുന്നു. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള കേരളം എന്ന സംസ്ഥാനത്തെ ശ്രീകൃഷ്‌ണപുര ത്താണ്‌ ഞാന്‍ കഥകളി പഠിച്ചത്‌. ഇതു പഠിച്ചിട്ട്‌ ഒരു കാര്യവുമില്ല. ഇങ്ങനെ തെണ്ടിനടക്കാം, അത്രമാത്രം. സ്‌കോളര്‍ഷിപ്പ്‌ തുക വെറുതെ കളയാതെ ജീവിത്തിതില്‍ ഉപകരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ പഠിക്ക്‌.''- ഉപദേശരൂപേണ ടോം പറഞ്ഞു. &lt;/p&gt;&lt;p&gt;പക്ഷെ ഹാന്‍സ്‌ വിടാന്‍ തയ്യാറായില്ല. കഥകളിയെക്കുറിച്ച്‌ ഒരുപാടു സംശയങ്ങള്‍ അയാള്‍ ഉന്നയിച്ചു. ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ കഥകളി അഭ്യസിച്ച ആദ്യ വിദേശിയായ ടോം തന്‍െറ കഥകളി പഠനത്തെക്കുറിച്ചും മനയെക്കുറിച്ചുമെല്ലാം ഹാന്‍സിനോടു വിവരിച്ചു.കേരളത്തില്‍ കഥകളി പഠിച്ച്‌ സ്വീഡനിലെത്തിയ ടോം നാട്ടുകാര്‍ക്കിടയില്‍ ഹീറോയായി. ടോമിന്‍െറ കഥകളിവേഷവും ഭാവങ്ങളും മുദ്രകളുമൊക്കെ അവിടുത്തുകാര്‍ക്ക്‌ മഹാത്‌ഭുതമായിരുന്നു. ആകെ സ്വായത്തമാക്കിയ '`പൂതനാമോക്ഷം' ടോം ഒട്ടേറെ തവണ സ്‌റ്റോക്‌ഹോമിലും മറ്റും അവതരിപ്പിച്ചു. അതു മടുത്തപ്പോഴാണ്‌ കഥകളിവേഷം കെട്ടി പിരിവിനിറങ്ങിയത്‌. ഒരുതരത്തില്‍ പറഞ്ഞാല്‍ രാജകീയ ഭിക്ഷാടനം. &lt;/p&gt;&lt;p&gt;ഈ വഴിക്ക്‌ ഒത്തിരി പണം സമ്പാദിക്കാന്‍ കഴിഞ്ഞതായി ടോം നമ്പൂതിരിമാഷിന്‌ ഒരിക്കല്‍ എഴുതിയിരുന്നു. ടോം തന്‍െറ കഥ വിവരിച്ചു തീരുമ്പോഴേക്കും ശ്രീകൃഷ്‌ണപുരത്തേക്കു പോകാന്‍ ഹാന്‍സ്‌ തീരുമാനിച്ചിരുന്നു. ഭിക്ഷാടനത്തിനല്ല, മറിച്ച്‌ തന്‍െറ കലാജീവിതത്തിന്‌ കഥകളി മുതല്‍ക്കൂട്ടാകുമെന്നുറപ്പിച്ച ഹാന്‍സ്‌ ടോമിനോട്‌ നമ്പൂതിരിമാഷിനുള്ള ശുപാര്‍ശക്കത്തും വാങ്ങിയാണ്‌ അവിടെനിന്നും മടങ്ങിയത്‌.ഹാന്‍സിന്‍െറ മനസില്‍ ഹരിതാഭമായ കേരളവും കഥകളി എന്ന വര്‍ണാഭമായ കലാവിസ്‌മയവും നിറഞ്ഞുനിന്നു. ടോം വിവരിച്ച നാടും മനയും അവിടുത്തെ താമസവുമൊക്കെ അയാള്‍ കിനാവുകണ്ടു. കഥകളിയില്‍ പ്രാവീണ്യംനേടി, വേഷമണിഞ്ഞ്‌ അരങ്ങില്‍ നിറ‍ഞ്ഞാടുന്ന സ്വന്തം രൂപം ഹാന്‍സിന്‍െറ ഉള്ളില്‍ ഒരു പാടു തവണ മിന്നി മറഞ്ഞു.തുണ്ടുകടലാസില്‍ ടോം എഴുതിക്കൊടുത്ത ശിപാര്‍ശക്കത്ത്‌ അമൂല്യവസ്‌തുവായി ബാഗില്‍ സൂക്ഷിച്ചു.&lt;/p&gt;&lt;p&gt;നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ എത്തിയയുടന്‍ ത്രോംബ്‌യാംഗിലുള്ള അമ്മയുമായും പെങ്ങളുമായും ടെലിഫോണില്‍ ബന്ധപ്പെട്ട്‌ തന്‍െറ തീരുമാനമറിയിച്ചു. ഹാന്‍സിന്‌ യാത്രാമംഗളങ്ങള്‍ നേരുക എന്ന കടമ മാത്രമേ അവര്‍ക്ക്‌ ഉണ്ടായിരുന്നുള്ളു.അധികം വൈകാതെ യാത്രാരേഖകള്‍ ശരിയായി. ആളോളം വലിപ്പമുള്ള ബാഗില്‍ തനിക്ക്‌ വേണ്ടതെല്ലാം കുത്തിത്തിരുകി ഒരു ദിവസം ഹാന്‍സ്‌ തന്‍െറ ഇഷ്‌ട നഗരമായ ഓസ്‌ലോയോട്‌ വിടചൊല്ലി.(തുടരും)..........&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-9041775275485453406?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/9041775275485453406/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=9041775275485453406' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/9041775275485453406'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/9041775275485453406'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_05.html' title='കഥകളി വേഷം കെട്ടിയ യാചകന്‍(പരന്പര -ഭാഗം മൂന്ന്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-1946618401667886045</id><published>2008-08-04T03:55:00.000-07:00</published><updated>2008-08-04T04:12:24.123-07:00</updated><title type='text'>കണ്ണീരില്‍ കുതിര്‍ന്ന അരങ്ങേറ്റം(പരന്പര ഭാഗം രണ്ട്)</title><content type='html'>&lt;p&gt;മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു സന്ധ്യ. ശ്രീകൃഷ്‌ണപുരം ഈശ്വരമംഗലം ക്ഷേത്രത്തില്‍ ഇന്ന്‌ ഒരു കഥകളി അരങ്ങേറ്റമുണ്ട്‌. സ്വീഡന്‍കാരന്‍ ടോം ജെര്‍ദേഫാക്കാണ്‌ കഥാനായകന്‍. സായ്‌പ്പിന്‍െറ '`ആട്ടം' കാണാന്‍ വന്‍ജനാവലി ക്ഷേത്രപരിസരത്ത്‌ തടിച്ചുകൂടിയിരിക്കുന്നു.വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ അഭ്യസിച്ച '`പൂതനാമോക്ഷം' അരങ്ങിലെത്തിക്കാന്‍ പോകുന്ന ടോമിനെ അണിയിച്ചൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഗുരു ബാലകൃഷ്‌ണന്‍. &lt;/p&gt;&lt;br /&gt;&lt;p&gt;ശ്രീകൃഷ്‌ണപുരത്തുകാര്‍ `നമ്പൂതിരിമാഷ്‌'എന്നുവിളിക്കുന്ന നെടുമ്പിള്ളിമന നാരായണന്‍ നമ്പൂതിരി നിറഞ്ഞ മനസോടെ സമീപത്തുതന്നെയുണ്ട്‌. ആഴ്‌ച്ചകളോളം തന്‍െറ വീട്ടില്‍ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞ, താന്‍ മകനെപ്പോലെ സ്‌നേഹിച്ച വിദേശയുവാവ്‌ ആട്ടവിളക്കിനുമുന്നില്‍ പൂതനാമോക്ഷം അവതരിപ്പിക്കുമ്പോള്‍ ആ മനസ്‌ തുടിക്കാതിരിക്കുന്നതെങ്ങനെ?.&lt;/p&gt;&lt;br /&gt;&lt;p&gt;അരങ്ങുണരാന്‍ മിനിറ്റുകള്‍ മാത്രമാണ്‌ ബാക്കി. പെട്ടെന്ന്‌ ചമയപ്പുരയില്‍ ഒരു തേങ്ങലുയര്‍ന്നു. കാര്യമറിയാതെ ചുറ്റുപാടും നോക്കിയവര്‍ കണ്ടത്‌ ഒരു കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട്‌ നാരായണന്‍ നമ്പൂതിരിയുടെ മുന്നില്‍ നില്‍ക്കുന്ന ടോമിനെയാണ്‌. എല്ലാവരും സ്‌തബ്‌ധരായി നില്‍ക്കുമ്പോള്‍ ടോം നമ്പൂതിരിയുടെ കരം ഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു.&lt;/p&gt;&lt;br /&gt;&lt;p&gt;``മാപ്പ്‌.... എനിക്ക്‌ മാപ്പു തരണം..... ഞാന്‍ നിങ്ങളെ തെറ്റിധരിച്ചു. ഈ നിമിഷംവരെ ഞാന്‍ തെറ്റിധാരണകളുടെ ലോകത്തായിരുന്നു. നിങ്ങള്‍ എന്നെ കബളിപ്പിക്കുമെന്നു ഞാന്‍ ഭയന്നു. ഇപ്പോള്‍ എല്ലാം ബോധ്യമായി. അങ്ങു വലിയ മനുഷ്യനാണ്‌. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന മുനുഷ്യന്‍''.&lt;/p&gt;&lt;br /&gt;&lt;p&gt;ആര്‍ക്കും ഒന്നും മനസിലായില്ല. ടോമിനും നമ്പൂതിരിക്കും ഒഴികെ. ഹൃദയം വിങ്ങുകയായിരുന്നെങ്കിലും നമ്പൂതിരി വികാരമടക്കി. അദ്ദേഹത്തിന്‍െറ കൈത്തലങ്ങള്‍ ടോമിന്‍െറ കണ്ണീരുവീണു നനഞ്ഞു. വിറയാര്‍ന്ന കരങ്ങള്‍ ടോമിന്‍െറ ശിരസില്‍ വച്ച്‌ അദ്ദേഹം പറഞ്ഞു &lt;/p&gt;&lt;br /&gt;&lt;p&gt;``എനിക്ക്‌ ദുഃഖമില്ല. ടോം മനസു തകരാതെ വേദിയല്‍ കയറൂ. പൂതനാമോക്ഷം തകര്‍ക്കട്ടെ''&lt;/p&gt;&lt;br /&gt;&lt;p&gt;കണ്ണീരു തുടച്ച്‌, ദുഃഖം കടിച്ചമര്‍ത്തി ടോം അരങ്ങിലെത്തി. പൂതനാമോക്ഷം ഗംഭീരമായി. അവസാന ഭാഗത്ത്‌ കൃഷ്‌ണന്‍ ചോരകുടിക്കുമ്പോള്‍ പതിവുപോലെ പ്രാണവേദനയില്‍ പിടയുന്ന പൂതനയെ പ്രതീക്ഷിച്ചിരുന്നവര്‍ക്കു തെറ്റി. ആട്ട വിളക്കിനു മുന്നില്‍ ടോമിന്‍െറ പൂതന പൊട്ടിച്ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു. ആസ്വാദകര്‍ അമ്പരന്നു. ചിലര്‍ ക്ഷുഭിതരായി. വേദിക്കരികിലുണ്ടായിരുന്ന നമ്പൂതിരിമാഷും ടോമിന്‍െറ ഗുരുവുമൊക്കെ സ്‌തബ്‌ധരായി.&lt;/p&gt;&lt;br /&gt;&lt;p&gt;അരങ്ങില്‍ നിന്നിറങ്ങിവന്നപ്പോള്‍ ഗുരുവും നമ്പൂതിരിയുമൊക്കെ സായ്‌പ്പിന്‌ എന്തുപറ്റിയെന്ന്‌ ആരാഞ്ഞു. ടോമിന്‍െറ മറുപടി കേട്ട്‌ അവര്‍ വീണ്ടും ഞെട്ടി.'``സര്‍വ്വം മറന്ന്‌ ആടുമ്പോള്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്‌ണനെ ഞാന്‍ കണ്‍മുന്നില്‍ കണ്ടു. ഭഗവല്‍ദര്‍ശനത്തിന്‍െറ ആനന്ദമൂര്‍ഛയില്‍ ചിരിക്കാനല്ലാതെ കരയാന്‍ കഴിയുന്നതെങ്ങനെയാണ്‌''?&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;a href="http://bp0.blogger.com/_cBHmwfJ4ojM/SJbi4I8o3fI/AAAAAAAAAMo/usRLrG1ejEU/s1600-h/kali.jpg"&gt;&lt;img id="BLOGGER_PHOTO_ID_5230617471339781618" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://bp0.blogger.com/_cBHmwfJ4ojM/SJbi4I8o3fI/AAAAAAAAAMo/usRLrG1ejEU/s320/kali.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://bp2.blogger.com/_cBHmwfJ4ojM/SJbiZvSoL9I/AAAAAAAAAMg/HTzVbnnMOCc/s1600-h/kali.jpg"&gt;(ചിത്രത്തിന് കടപ്പാട്&lt;em&gt;www.tug.org.in&lt;/em&gt;)&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ടോം കളി ഗംഭീരമാക്കിയതിനേക്കാള്‍ നമ്പൂതിരി മാഷിനെ സന്തോഷിപ്പിച്ചത്‌ ചമയപ്പുരയിലെ പശ്ചാത്താപമാണ്‌. ടോമിന്‍െറ കണ്ണീരില്‍ മാഷിന്‍െറ മനസ്സിലെ വലിയ ദുഃഖംകൂടിയാണ്‌ അലിഞ്ഞ്‌ ഇല്ലാതായത്‌.നെടുമ്പിള്ളി മനയില്‍ വന്ന ദിവസം മുതല്‍ ടോം ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. നമ്പൂതിരിയുടെ മക്കളുമായി അടുത്തിടപഴകി, അവിടുത്തെ നാടന്‍ ഭക്ഷണം കഴിച്ച്‌ സംതൃപ്‌തനായി കഴിയുമ്പോഴും അയാള്‍ സംശയാലുവായിരുന്നു. ഇന്ത്യക്കാര്‍, പ്രത്യേകിച്ച്‌ മലയാളികള്‍ ദുരാഗ്രഹികളും കളളന്‍മാരുമാണെന്ന്‌ വിശ്വസിക്കുന്ന ചില വിദേകളുടെ ഗണത്തിലായിരുന്നു ടോമും. അതുകൊണ്ടു തന്നെ പുത്രതുല്യം തന്നെ സ്‌നേഹിക്കുന്ന നമ്പൂതിരിയെയും കുടുംബത്തെയും പൂര്‍ണമായി വിശ്വസിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.&lt;/p&gt;&lt;br /&gt;&lt;p&gt;കുളിക്കാന്‍ പുറത്തുപോകുമ്പോള്‍ പാസ്‌പോര്‍ട്ടും പഴ്‌സും ടോം കൈവശം കരുതും. കഥകളി പഠനം തുടരുമ്പോഴും നമ്പൂതിരിയും ഗുരുവുമൊക്കെ തന്നെ കബിളിപ്പിക്കുമോ എന്ന സംശയം അയാള്‍ക്കുണ്ടായിരുന്നു. ടോമിന്‍െറ പ്രവൃത്തികളില്‍നിന്ന്‌ ഇക്കാര്യം മനസ്സിലാക്കിയ നമ്പൂതിരി ആത്‌മാര്‍ത്ഥത തെളിയിച്ച്‌ മറുപടി നല്‍കാന്‍ തീരുമാനിച്ചു. അനുഭവത്തിലൂടെ വസ്‌തുതകകള്‍ മനസിലാക്കിയപ്പോള്‍ ടോമിന്‍െറ മനസ് മാറുകയായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;നിറഞ്ഞ മനസോടെ യാത്ര പറയുമ്പോള്‍ താന്‍ ഇനിയും വരുമെന്ന്‌ ടോം പറഞ്ഞു. പക്ഷെ പിന്നീടൊരിക്കലും അയാള്‍ വന്നില്ല. കുറെ കത്തുകളും ആശംസാകാര്‍ഡുകളും സ്വീഡന്‍െറ തലസ്‌ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ നിന്നും വന്നുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ബന്ധം പൂര്‍ണ്ണമായി നിലച്ചു.പിന്നീട്‌ ഒരുപാടു വിദേശികള്‍ നെടുമ്പിള്ളി മനയുടെ പടികടന്നുവന്നു. അവിടെ താമസിച്ച്‌ കേരളീയ കലകള്‍ അഭ്യസിച്ചു. ഒരേസമയം ഏഴു വിദേശികള്‍ വരെ മനയുടെ മകള്‍നിലയിലെ മുറിയില്‍ താമസിച്ചിരുന്ന കാലമുണ്ടായിരുന്നു.(തുടരും)&lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-1946618401667886045?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/1946618401667886045/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=1946618401667886045' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/1946618401667886045'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/1946618401667886045'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_04.html' title='കണ്ണീരില്‍ കുതിര്‍ന്ന അരങ്ങേറ്റം(പരന്പര ഭാഗം രണ്ട്)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_cBHmwfJ4ojM/SJbi4I8o3fI/AAAAAAAAAMo/usRLrG1ejEU/s72-c/kali.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-4057150841785092050</id><published>2008-08-03T07:48:00.000-07:00</published><updated>2008-08-12T12:22:25.903-07:00</updated><title type='text'>മരണമുഖത്തുനിന്നുള്ള കുറിപ്പുകള്‍- പരന്പര ഒന്നാം ഭാഗം</title><content type='html'>&lt;a href="http://4.bp.blogspot.com/_cBHmwfJ4ojM/SKFvpKw8g0I/AAAAAAAAAN8/vk09CeMnpy8/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5233586995036193602" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_cBHmwfJ4ojM/SKFvpKw8g0I/AAAAAAAAAN8/vk09CeMnpy8/s320/2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/em&gt; &lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/em&gt; &lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/em&gt; &lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;ഞാന്‍&lt;/span&gt; ഭക്ഷണം വേണ്ടെന്നു വെക്കുകയാണ്‌.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;ഇത്‌ എന്‍റെ ഇഷ്ടമല്ല, &lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;പക്ഷെ മനസ്സ്‌ ആവശ്യപ്പെടുന്നു.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;``ഈ നിമിഷം എല്ലാം അവസാനിപ്പിക്കുക''.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;എവിടെ നിന്നോ ഒരു സ്വരം എന്റെ കാതുകളില്‍ മുഴങ്ങുന്നു.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;`` ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;പൊട്ടിച്ചിരിക്കാനും സ്വയം ആസ്വദിക്കാനും മറക്കരുത്‌.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;സ്‌നേഹിക്കാനും, സഹ ജീവികളുടെ &lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;കണ്ണുകളിലെ പ്രകാശം കാണാനും മറക്കരുത്‌.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;സര്‍വോപരി ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;അപ്പോള്‍ മാത്രമെ നിന്‍റെ നീതി നേടാനും &lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;ലക്ഷ്യത്തിലെത്താനും നിനക്കു കഴിയൂ''.&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:100%;"&gt;&lt;span class=""&gt;ഇത്‌&lt;/span&gt; ഒരു കാല്‍പ്പനിക രചനയല്ല. 1995 ഓഗസ്റ്റ്‌ 13ന്‌ കശ്‌മീര്‍ താഴ്‌വരയിലെ പന്‍സമുല്ല-സാലിയ റോഡില്‍ ചത്ത്‌ഹാല്‍ ഗ്രാമത്തില്‍ കണ്ടെത്തിയ ശിരസ്‌ ഛേദിക്കപ്പെട്ട ശരീരത്തിലെ വസ്‌ത്രങ്ങളില്‍നിന്ന്‌ കണ്ടെടുത്ത മുഷിഞ്ഞ തുണ്ടുകടലാസുകളിലെ കുറിപ്പുകളിലൊന്നാണ്‌. ഭീകരരുടെ ഒളിത്താവളത്തില്‍ മരണം മുന്നില്‍ കണ്ട്‌ കഴിയുന്ന നിമിഷങ്ങളില്‍ നോര്‍വെക്കാരാനായ ഒരു ചെറുപ്പക്കാരന്‍ കുത്തിക്കുറിച്ച വരികള്‍.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:100%;"&gt;എഴുത്തുകാരനും നാടകനടനും സംവിധായകനുമൊക്കെയായിരുന്ന ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ എന്ന 27 കാരന്റെ ജീന്‍സിന്‍റെ പോക്കറ്റിലും ഷര്‍ട്ടിന്‍റെ മടക്കുകളിലുമൊക്കെ കണ്ടെത്തിയ മുഷിഞ്ഞ കടലാസു തുണ്ടുകളില്‍ നോര്‍വീജിയന്‍ ഭാഷയില്‍ വികൃതമായ കൈപ്പടയിലാണ്‌ കുറിച്ചിരുന്നത്‌. ഒരുപക്ഷെ എഴുതുമ്പോള്‍ കൈകള്‍ കെട്ടപ്പെട്ടിരുന്നിരിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഇരുട്ടറയിലിരുന്നാകാം അയാള്‍ ഇതൊക്കെ കുറിച്ചത്‌. കടലാസുകള്‍ തീര്‍ന്നപ്പോള്‍ എഴുതിയതെന്ന്‌ തോന്നുന്ന ചില വരികള്‍ ജീന്‍സിന്‍റെ ചില ഭാഗങ്ങളിലുമുണ്ടായിരുന്നു. &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:100%;"&gt;ഇന്ത്യന്‍ സംസ്‌കാരത്തോടനുള്ള അഭിനിവേശവും മോഹഭംഗത്തിന്‍റെ വേദനയും വിധിയെ നേരിടാനുള്ള തയാറെടുപ്പുമൊക്കെയായിരുന്നു ഹാന്‍സിന്‍റെ അവസാനത്തെ കുറിപ്പുകളുടെ ഉള്ളടക്കം. ഒപ്പം ഇനിയൊരിക്കലും കാണാനാകാത്ത വാത്സല്യ മാതാവിനും കുഞ്ഞുപെങ്ങള്‍ക്കും ഓരോ കത്തുകളുമുണ്ടായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:100%;"&gt;പാലക്കാടു ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ കഥകളി അഭ്യസിച്ച്‌, വലിയൊരു സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്‍റെ ആഹ്ലാദവുമായി നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ കശ്‌മീരിലേക്കു നടത്തിയ വിനോദയാത്രക്കിടെയാണ്‌ ഹാന്‍സിന്‍റെ ജീവിത നാടകത്തിന്‌ നിനച്ചിരിക്കാതെ തിരശ്ശീല വീഴ്‌ത്തിയത്‌. 1995 ജൂലൈ നാലിനും എട്ടിനുമിടയില്‍ കശ്‌മീര്‍ താഴ്‌വരയില്‍നിന്ന്‌ നിരവധി വിദേശ വിനോദസഞ്ചാരികളെ അല്‍-ഫാറന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അവശനിലയിലായ പലരെയും വിട്ടയച്ചെങ്കിലും ഹാന്‍സ്‌ ഉള്‍പ്പെടെ ആറു പേരെ ബന്ദികളാക്കി. തടവില്‍ കഴിയുന്ന ചില തീവ്രവാദികളെ മോചിപ്പിക്കണമെന്നതായിരുന്നു ഭീകരരുടെ ആവശ്യം.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:100%;"&gt;വാഷിംഗ്‌ടണിലെ സ്‌പൊകെയ്‌നിലുള്ള വിഖ്യാത ന്യൂറോ സൈക്കോളജിസ്റ്റ്‌ ഡൊണാള്‍ഡ്‌ ഹച്ചിന്‍സ്‌, മറ്റൊരു അമേരിക്കക്കാരന്‍ ജോണ്‍ ചില്‍ഡ്‌സ്‌, ബ്രിട്ടീഷുകാരായ കീത്ത്‌ മാന്‍ഗന്‍, പോള്‍ വെല്‍സ്‌, ജര്‍മനിയില്‍നിന്നുള്ള ദിര്‍ക്‌ ഹാസെര്‍ട്ട്‌ എന്നിവരാണ്‌ ഹാന്‍സിനൊപ്പം ബന്ദികളായത്‌. ജൂലെ ഒമ്പതിന്‌ തീവ്രവാദികളുടെ കണ്ണുവെട്ടിച്ചു മുങ്ങിയ ജോണ്‍ ചില്‍ഡ്‌സിനെ സൈന്യത്തിന്‍റെ നിരീക്ഷണ ഹെലികോപ്‌റ്റര്‍ രക്ഷപ്പെടുത്തി. &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;a href="http://bp2.blogger.com/_cBHmwfJ4ojM/SJX-ejApn-I/AAAAAAAAAMA/uVfl-GuEiGI/s1600-h/hostages_at_wall.jpg"&gt;&lt;span style="font-size:100%;"&gt;&lt;img id="BLOGGER_PHOTO_ID_5230366343008198626" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp2.blogger.com/_cBHmwfJ4ojM/SJX-ejApn-I/AAAAAAAAAMA/uVfl-GuEiGI/s320/hostages_at_wall.jpg" border="0" /&gt;&lt;/span&gt;&lt;span style="font-size:85%;"&gt;ഹാന്‍സും മറ്റ് ബന്ദികളും അല്‍-ഫാറന്‍ തീവ്രവാദികളുടെ താവളത്തില്‍(തീവ്രവാദികള്‍ പുറത്തുവിട്ട ചിത്രം)&lt;/span&gt;&lt;/a&gt;&lt;span style="font-size:100%;"&gt;&lt;span style="font-size:85%;"&gt;.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:100%;"&gt;ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ തീവ്രവാദികള്‍ ഹാന്‍സിനെ ശിരഛേദം ചെയ്‌തത്‌. ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ ഭാഗ്യമായി കരുതുമെന്നു പറഞ്ഞ്‌ കേരളത്തില്‍നിന്ന്‌ മടങ്ങിയ ഹാന്‍സിന്‍റെ വാക്കുകള്‍ അറംപറ്റുകയായിരുന്നു. &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:100%;"&gt;ഹാന്‍സിന്‍റെ ജീവിതത്തിന്‍റെ ഗതി മാറിയതിനും ഇന്ത്യയില്‍ വന്നതിനും പിന്നിലുള്ള പ്രധാന പ്രേരക ശക്തി ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ താമസിച്ച്‌ കഥകളി പഠിച്ച ആദ്യ വിദേശിയായ ടോം ജെര്‍ദേഫാക്കായിരുന്നു. അതുകൊണ്ടുതന്നെ ഹാന്‍സിന്‍റെ ജീവിത കഥയില്‍ ടോം ഒരു പ്രധാന കഥാപാത്രമാണ്‌ (തുടരും)&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-4057150841785092050?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/4057150841785092050/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=4057150841785092050' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/4057150841785092050'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/4057150841785092050'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post_03.html' title='മരണമുഖത്തുനിന്നുള്ള കുറിപ്പുകള്‍- പരന്പര ഒന്നാം ഭാഗം'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_cBHmwfJ4ojM/SKFvpKw8g0I/AAAAAAAAAN8/vk09CeMnpy8/s72-c/2.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-6262970866338934093</id><published>2008-08-03T06:16:00.000-07:00</published><updated>2008-08-12T04:07:10.905-07:00</updated><title type='text'>ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ- പരന്പര തുടങ്ങുന്നു</title><content type='html'>&lt;a href="http://2.bp.blogspot.com/_cBHmwfJ4ojM/SKFuqhls1dI/AAAAAAAAAN0/eu0D6E64eKI/s1600-h/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5233585918831285714" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_cBHmwfJ4ojM/SKFuqhls1dI/AAAAAAAAAN0/eu0D6E64eKI/s320/1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://bp2.blogger.com/_cBHmwfJ4ojM/SJXEzz9YOtI/AAAAAAAAALo/L5jL88m2WH8/s1600-h/HANS-.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;span style="color:#003300;"&gt;&lt;strong&gt;പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ കഥകളി പഠിച്ച്‌, നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസം തിരുമേനിയായി മാറിയ നോര്‍വെയില്‍നിന്നുള്ള 27കാരന്‍ ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോയുടെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹം കശ്‌മീര്‍ താഴ്‌വരയിലെ ചത്ത് ഹാല്‍‍ ഗ്രാമത്തില്‍ കണ്ടെത്തിയിട്ട്‌ ഈ മാസം 13ന്‌ 23 വര്‍ഷം തികയുന്നു. പത്രങ്ങളില്‍ വന്ന ചെറിയ വാര്‍ത്തകള്‍ക്കപ്പുറം ഹാന്‍സിനെക്കുറിച്ച്‌ അറിയാനുള്ള ആഗ്രഹമാണ്‌ ഏതാനും വര്‍ഷം മുന്‍പ്‌ എന്നെ ശ്രീകൃഷ്‌ണപുരത്ത്‌ എത്തിച്ചത്‌.&lt;br /&gt;&lt;br /&gt;പിന്നീട്‌ ഹാന്‍സിന്‍റെ അമ്മ മാരിറ്റ്‌ ഹെസ്‌ബിയും സഹോദരി ആനറ്റും കൊച്ചിയില്‍ വന്നപ്പോള്‍ അവരോട്‌ സംസാരിക്കാനും അവസരം ലഭിച്ചു. അവിസ്‌മരണീയമായ ഒരു അന്വേഷണ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പര ഹാന്‍സിന് സ്‌മരണാഞ്‌ജലിയെന്നോണം ഇതാദ്യമായി പ്രസിദ്ധീകരിക്കുന്നു.&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;em&gt;(ചിത്രങ്ങള്‍ക്ക് വിവിധ പ്രസിദ്ധീകരണങ്ങളോടും വെബ്സൈറ്റുകളോടും കടപ്പാട്)&lt;/em&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-6262970866338934093?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/6262970866338934093/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=6262970866338934093' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/6262970866338934093'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/6262970866338934093'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/08/blog-post.html' title='ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ- പരന്പര തുടങ്ങുന്നു'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_cBHmwfJ4ojM/SKFuqhls1dI/AAAAAAAAAN0/eu0D6E64eKI/s72-c/1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-2469175965477896586</id><published>2008-06-09T04:10:00.000-07:00</published><updated>2008-06-09T05:32:19.650-07:00</updated><title type='text'>മുസഫര്‍ അഹമ്മദിന്‍റെ 'മരുഭൂമിയുടെ ആത്മകഥ'</title><content type='html'>&lt;a href="http://4.bp.blogspot.com/_cBHmwfJ4ojM/SE0YaN_8LkI/AAAAAAAAALE/Dql7-2QE8Mw/s1600-h/100_0986.JPG"&gt;&lt;img id="BLOGGER_PHOTO_ID_5209847182651043394" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_cBHmwfJ4ojM/SE0YaN_8LkI/AAAAAAAAALE/Dql7-2QE8Mw/s320/100_0986.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_cBHmwfJ4ojM/SE0WZhsUq9I/AAAAAAAAAK8/iXP3vMf33oA/s1600-h/100_0987-2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5209844971734346706" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_cBHmwfJ4ojM/SE0WZhsUq9I/AAAAAAAAAK8/iXP3vMf33oA/s320/100_0987-2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;മാധ്യമ പ്രവര്‍ത്തകനായ വി. മുസഫര്‍ അഹമ്മദിന്‍റെ സൗദി അറേബ്യന്‍ യാത്രാവിവരണ പുസ്തകം &lt;span style="color:#cc0000;"&gt;&lt;span style="font-size:130%;"&gt;മരുഭൂമിയുടെ ആത്മകഥ&lt;/span&gt; &lt;/span&gt;തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു. &lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;യാത്രാവിവരണത്തിന്‍റെ പതിവു ശൈലികളില്‍നിന്ന് വിഭിന്നമായി മരുഭൂമിയുടെ സമസ്ത ഭാവങ്ങളുടെയും മണല്‍ക്കാട്ടിലെ ജീവിതങ്ങളുടെയും നേര്‍ക്കാഴ്ച്ചകളും യാത്രയിലെ അനുഭവങ്ങളും വായനക്കാരന് ആസ്വാദ്യകരമായി പകര്‍ന്നു നല്‍കുന്നതില്‍ ഇവിടെ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;മരുഭൂമിയില്‍നിന്നുള്ള അപൂര്‍വ ഫോട്ടോകളും &lt;span style="color:#006600;"&gt;ഒ.ബി. നാസറിന്‍റെ&lt;/span&gt; രേഖാ ചിത്രങ്ങളും പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.&lt;br /&gt;&lt;span style="color:#000099;"&gt;&lt;strong&gt;വില-80 രൂപ.&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;em&gt;&lt;span style="color:#003300;"&gt;&lt;strong&gt;പുസ്തകത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമി എന്നറിയപ്പെടുന്ന റുബുല്‍ ഖാലി(എംടി ക്വാര്‍ട്ടര്‍)യെക്കുറിച്ച് വിശദീകരിക്കുന്ന അധ്യായത്തിന്‍റെ ആദ്യ ഭാഗം ചുവടെ&lt;/strong&gt;&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#663366;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ആഴങ്ങളില്‍ കുളിച്ച്‌&lt;br /&gt;ഉപരിതലത്തിലുറക്കം&lt;/span&gt; &lt;/strong&gt;&lt;br /&gt;&lt;/span&gt;ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമി എന്നറിയപ്പെടുന്ന റുബുല്‍ ഖാലിയുടെ (എംറ്റി ക്വാര്‍ട്ടര്‍- മരുഭൂമികളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനത്ത്‌ സഹാറയാണ്‌. അവിടെ പക്ഷെ റുബുല്‍ഖാലിയിലുള്ളയത്ര മണല്‍ക്കുന്നുകള്‍ sand dunes ഇല്ലെന്ന്‌ പുസ്‌തകങ്ങളില്‍ പറയുന്നു). &lt;/div&gt;&lt;div&gt;പടിഞ്ഞാറന്‍ തുഞ്ചത്ത്‌ എത്തിയപ്പോള്‍ മേലുദ്ധരിച്ച അറബ്‌ പഴമൊഴി ഓര്‍ത്തു പോയി. വിജന ശൂന്യതയുടെ നിഗൂഡതയില്‍ മണല്‍ക്കുന്നുകള്‍ വിരുന്നുകാരാ, ഇവിടെ വീട്ടുകാരനായി കൂടിക്കൊള്ളൂ എന്നു പറയുകയാണെന്ന്‌ തോന്നി.&lt;br /&gt;തമ്പടിച്ച്‌ പാര്‍ക്കാന്‍ ഏത്‌ സഞ്ചാരിയേയും റുബുല്‍ ഖാലി നിത്യവും വിളിച്ചു കൊണ്ടിരിക്കുന്നു. സാഹസികരായ എത്രയോ മനുഷ്യര്‍ ഈ മരുഭൂമിയുടെ രഹസ്യങ്ങള്‍ തേടി പോയിട്ടുണ്ട്‌. എല്ലാവര്‍ക്കും ലക്ഷ്യം കാണാന്‍ പറ്റിയിട്ടുണ്ടാവില്ലെന്ന്‌ ഇതിന്‍റെ കിടപ്പ്‌ കണ്ടാലറിയാം.&lt;br /&gt;ആഴങ്ങളില്‍ കുളിച്ച്‌ ഉപരിതലത്തിലുറങ്ങുന്ന മീന്‍ കൂട്ടങ്ങളെപ്പോലെയാണ്‌ റുബുല്‍ ഖാലി വിശ്രമിക്കുന്നത്‌. പുഴയിലും കടലിലും ഓളങ്ങളുടെ തള്ളലില്‍ ഞെട്ടിയുണര്‍ന്ന്‌ പാഞ്ഞു പോകുന്ന മീന്‍ കൂട്ടങ്ങളെപ്പോലെ കാറ്റില്‍ മണല്‍ക്കുന്നുകളും ചിതറിയോടുന്നു.&lt;br /&gt;മണല്‍ക്കുന്നുകളുടെ പള്ളയില്‍ ചവിട്ടി നടക്കുമ്പോള്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം കാലുകള്‍ പൂണ്ടു പോകും. മണല്‍ക്കുന്നുകള്‍ ചിലയിടത്ത്‌ കോട്ടകള്‍ പോലെ. പലയിടത്തും ഒഴുകാന്‍ തുടങ്ങി മരവിച്ചു പോയ ജലവിഭ്രാന്തി പോലെ.&lt;br /&gt;അല്‍പ്പം വെള്ളമൊഴുകിയാല്‍ തീര്‍ച്ചയായും കടലിനെ നിസ്സാരമാക്കാന്‍ എനിക്കു കഴിയുമെന്ന്‌ റുബുല്‍ ഖാലി പറഞ്ഞു കൊണ്ടിരിക്കുന്നു. കാറ്റിന്റെ അമ്പില്‍ ഒന്നിനു പിറകെ ഒന്നായി ആര്‍ത്തലച്ച്‌ കുതിക്കുമ്പോള്‍ ഇത്‌ കടല്‍ തന്നയല്ലേയെന്ന്‌ ആരും ഒരിട ശങ്കിച്ചു പോകും. തോണി പോലെ അല്‍പ്പം ചെരിഞ്ഞും ആടിയും നീങ്ങുന്ന ഒട്ടകപ്പുറത്ത്‌ മരുഭൂമിയില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നത്‌ കടല്‍ അനുഭവത്തില്‍ നിന്നായിരിക്കണം. മരുക്കപ്പല്‍ എന്നാണല്ലോ ഒട്ടകത്തിന്റെ വിശേഷങ്ങളില്‍ ഒന്ന്‌.&lt;br /&gt;സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, യെമന്‍ എന്നീരാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന റുബുല്‍ ഖാലിയുടെ വലുപ്പം 65,00,00 ചതുരശ്ര കിലോ മീറ്ററാണ്‌. ആയിരം കിലോ മീറ്റര്‍ നീളത്തിലും 500 കിലോ മീറ്റര്‍ വീതിയിലുമാണ്‌ മണല്‍ക്കുന്നുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത്‌. ഈ പ്രദേശത്ത്‌ വേനല്‍ക്കാലത്ത്‌ (ജൂണ്‍-ജൂലൈ മാസങ്ങളില്‍) 126 ഡിഗ്രിഫാരന്‍ ഹീറ്റാണ്‌ താപനില. മഞ്ഞു കാലത്ത്‌ താപനില മൈനസ്‌ 12 വരെ എത്താറുണ്ടെന്നാണ്‌ കണക്ക്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ളതും ഈ മരുഭൂ വിജനതയില്‍ തന്നെ.&lt;br /&gt;റുബുല്‍ഖാലിയോട്‌ ചേര്‍ന്ന്‌ ഏറ്റവും കൂടുതല്‍ ജനവാസമുള്ളത്‌ സൗദി-യെമന്‍ അതിര്‍ത്തിയിലാണ്‌.&lt;br /&gt;നിരവധി ഗ്രാമങ്ങളില്‍ ബദവികള്‍ എന്നു വിളിക്കുന്ന മരുഭൂമിയിലെ ആദിമഗോത്രക്കാരുടെ പിന്‍തുടര്‍ച്ചക്കാര്‍ ഇന്നും കഴിയുന്നു. ആടിനേയും ഒട്ടകത്തേയും മേച്ച്‌, കൃഷി ചെയ്‌ത്‌. ഇത്തരത്തിലുള്ള ഗ്രാമങ്ങളില്‍ ബദവികളുടെ തൊഴിലാളികളായി ജോലി ചെയ്യുന്ന മലയാളികളേയും കാണാം. മണല്‍ക്കാട്ടിലെ നിത്യ സഹവാസം കൊണ്ടായിരിക്കണം അവരുടെ മലയാളി മുഖങ്ങള്‍ മാഞ്ഞു പോയിരിക്കുന്നു. ബദവികളുടെ വേഷത്തില്‍, അവരുടെ മുഖഛായകളിലേക്ക്‌ ഈ കുടിയേറ്റക്കാര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മലയാളം തീരെ ഉപയോഗിക്കാന്‍ അവസരമില്ലാത്തതിനാല്‍ മാതൃഭാഷയും അവരില്‍ നിന്ന്‌ അകന്നിട്ടുണ്ട്‌. ഇടക്ക്‌ മലയാളി കടകളുള്ള തൊട്ടടുത്ത അങ്ങാടികളില്‍ പോകുമ്പോഴാണ്‌ അവര്‍ സ്വന്തം ഭാഷ വീണ്ടെടുക്കുന്നത്‌. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ കഴിയുന്ന പലരുടേയും കഥകള്‍ ഇവിടെ നിന്ന്‌ കേള്‍ക്കാനായി.&lt;br /&gt;സൗദി അറേബ്യയുടെ തെക്ക്‌ പടിഞ്ഞാറ്‌ കിടക്കുന്ന നജ്‌റാനില്‍ നിന്നും 360 കിലോ മീറ്റര്‍ അകലെയുള്ള യെമന്‍ അതിര്‍ത്തിയായ ശറൂറയില്‍ എത്തിയാണ്‌ റുബുല്‍ ഖാലിയുടെ കന്യകാ മണല്‍ക്കുന്നുകള്‍ കണ്ടു തുടങ്ങിയത്‌. നജ്‌റാന്‍-ശറൂറ റൂട്ടില്‍ 21 കിലോ മീറ്റര്‍ കഴിഞ്ഞാല്‍ റുബുല്‍ ഖാലിയുടെ തുടക്കമായി. ഇവിടെ മണലിന്‌ വെളുത്ത നിറമാണ്‌. കുന്നുകള്‍ അധികമില്ലാത്ത മണല്‍ സമതലമാണിത്‌. 80 കിലോ മീറ്റര്‍ കഴിഞ്ഞാല്‍ പതുക്കെ, പതുക്കെ മണലിന്‍റെ നിറം മാറിത്തുടങ്ങുന്നു. കാവി നിറത്തിലുള്ള മണല്‍ക്കുന്നുകളും തൊട്ടു പിന്നാലെ പ്രത്യക്ഷപ്പെടും. ഇവിടെ നിന്നും തലയുയര്‍ത്തിനില്‍ക്കുന്ന ആ മോഹിനിയെ തൊട്ടു തുടങ്ങാം.&lt;br /&gt;റുബുല്‍ഖാലിയോട്‌ ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ബദവികള്‍ തോക്കുധാരികളാണ്‌. മരുഭൂമിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട്‌ കാലികളെ കൊന്നു തിന്നുന്ന ചെന്നായ്‌ക്കളേയും മറ്റും കണ്ടാല്‍ വെടിവെച്ചു വീഴ്‌ത്താനാണിത്‌. മലമ്പാമ്പുകളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന്‌ പറയുന്നു. അത്തരത്തില്‍ ഒറ്റക്ക്‌ മരുഭൂമിയില്‍ ഒരു ബദവിയെക്കണ്ടാല്‍ പറയേണ്ട വാക്കുകള്‍ നജ്‌റാനിലെ ചങ്ങാതി പഠിപ്പിച്ചിരുന്നു. ഗവ്വിത്തു (നീ വളരെ ശക്തനായിരിക്കട്ടെ) എന്ന്‌ ബദവി പറയും. തിരിച്ച്‌ നജീത്തു (നീ പറഞ്ഞതില്‍ എന്റെ വിജയം) എന്നാണ്‌ പറയേണ്ടത്‌. അതോടെ അയാള്‍ തോക്കു താഴ്‌ത്തി വന്ന്‌ കെട്ടിപ്പുണരും..........................&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-2469175965477896586?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/2469175965477896586/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=2469175965477896586' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2469175965477896586'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2469175965477896586'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2008/06/blog-post_09.html' title='മുസഫര്‍ അഹമ്മദിന്‍റെ &apos;മരുഭൂമിയുടെ ആത്മകഥ&apos;'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_cBHmwfJ4ojM/SE0YaN_8LkI/AAAAAAAAALE/Dql7-2QE8Mw/s72-c/100_0986.JPG' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-3216907125816692063</id><published>2007-12-24T10:07:00.000-08:00</published><updated>2007-12-24T10:17:04.736-08:00</updated><title type='text'>അടുപ്പില്‍ അവസാനിച്ച ക്രിസ്മസ് കരോള്‍</title><content type='html'>ഡിസംബറെന്നു കേള്‍ക്കുമ്പോഴേ മനസൊന്നു തുള്ളിച്ചാടും.&lt;br /&gt;അത്‌ പണ്ടേയുള്ള ഒരു ദൗര്‍ബല്യമാണ്‌. കുളിരാര്‍ന്ന പ്രഭാതങ്ങള്‍,&lt;br /&gt;നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന രാത്രികള്‍, ഇരവിനെ പകലാക്കുന്ന ആഘോഷങ്ങള്‍... ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തുള്ളാത്ത മനവും തുള്ളിപ്പോകും.&lt;br /&gt;&lt;br /&gt;ക്രിസ്മസ്‌ കരോള്‍ എന്നൊരു കലാപരിപാടിയെക്കുറിച്ച്‌ പലര്‍ക്കും അറിയാമായിരിക്കും. കരോള്‍ എന്നാല്‍ ഗാനം, സംഗീതം എന്നൊക്കെയാണ്‌ അര്‍ത്ഥം. വിളവെടുപ്പു പോലെയുള്ള ആഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടത്തിയിരുന്ന സംഗീതാഘോഷമാണ്‌ ആദ്യകാലത്ത്‌ കരോള്‍ എന്ന്‌ അറിയപ്പെട്ടിരുന്നത്‌. ആളുകള്‍ വൃത്താകൃതിയില്‍ കൂടി നിന്ന്‌ പാടിയിരുന്ന പാട്ടുകള്‍ക്ക്‌ ഫ്രഞ്ച്‌ ഭാഷയില്‍ കരോളര്‍ എന്നാണ്‌ പറഞ്ഞിരുന്നത്‌ ഇത്‌ ലോപിച്ച് കരോള്‍ ആയെന്നാണ് പറയപ്പെടുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട കരോള്‍ പ്രചാരത്തിലായത്‌ 13ആം നൂറ്റാണ്ടിലാണെന്നാണ്‌ ചരിത്രം.&lt;br /&gt;&lt;br /&gt;ക്രിസ്മസ്‌ കാലത്ത്‌ നമ്മുടെ നാട്ടില്‍ പലതരം കരോളുകള്‍ നടക്കാറുണ്ട്‌. കരോള്‍ മത്സരങ്ങള്‍ക്കും പഞ്ഞമില്ല. ജിംഗിള്‍ ബെല്‍സ്.., മേരീസ്‌ ബോയ്‌ ചൈല്‍ഡ്‌.., സൈലന്‍റ് നൈറ്റ്‌... തുടങ്ങിയ വിഖ്യാത ക്രിസ്മസ്‌ ഗാനങ്ങള്‍ക്ക്‌ ഇന്നും ഒട്ടേറെ ആരാധകരുണ്ടെങ്കിലും സിനിമാ ഗാനങ്ങളുടെ ക്രിസ്മസ്‌ പാരഡികള്‍ക്കാണ്‌ കേരളത്തില്‍ കൂടുതല്‍ ജനപ്രീതി. ഇക്കാര്യത്തില്‍ ഞങ്ങളുടെ നാടും വ്യത്യസ്തമല്ല.&lt;br /&gt;&lt;br /&gt;ക്രിസ്മസിന്‌ ആഴ്ച്ചകള്‍ക്കു മുമ്പേ നാട്ടില്‍ പല സംഘങ്ങളും കരോള്‍ പരിശീലനം തുടങ്ങും. അത്യധ്വാനം ചെയ്ത്‌ കരോള്‍ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ഹിറ്റ്‌ സിനിമാ പാട്ടുകള്‍ തെരഞ്ഞെടുത്തശേഷം വരികളില്‍ ഉണ്ണീശോ, പുല്‍ക്കൂട്‌, കന്യാ മറിയം, നക്ഷത്രം തുടങ്ങിയ വാക്കുകള്‍ കയറ്റി (ഇന്‍റര്‍നെറ്റും ഈമെയിലും മൊബൈല്‍ ഫോണുമൊക്കെ ചേര്‍ത്ത്‌ തമിഴ്‌ സിനിമാ പാട്ടുകള്‍ ഉണ്ടാക്കുന്നതുപോലെ)സംഗതി ഒപ്പിച്ചെടുക്കുന്നവരും കുറവല്ല. ഇത്തരം പാരഡി കരോള്‍ പാട്ടുകളുടെ പുസ്തകങ്ങളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.&lt;br /&gt;&lt;br /&gt;വീട്ടില്‍നിന്ന്‌ അധികം ദൂരെയല്ലാതെ മൂന്ന്‌ പള്ളികളുണ്ട്‌. പെന്തക്കോസ്ത്‌, സാല്‍വേഷന്‍ ആര്‍മി, സി.എസ്‌.ഐ എന്നീ വിഭാഗങ്ങളുടേത്‌. ഈ പള്ളികളില്‍ കരോളിനുവേണ്ടി എല്ലാ വര്‍ഷവും ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്ന അവരുടെ പാട്ടുകള്‍ വളരെ മികച്ചതായിരുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ രാത്രികാലങ്ങളില്‍ അവരുടെ റിഹേഴ്സലുകള്‍ കേട്ട്‌ കിടക്കുമ്പോള്‍ ഉള്ളില്‍ ക്രിസ്മസ്‌ ആഘോഷത്തിന്‍റെ പെരുമ്പറ മുഴങ്ങുമായിരുന്നു.&lt;br /&gt;&lt;br /&gt;പള്ളികള്‍ക്കു പുറമെ സംഘടനകളും ക്ളബുകളും(സാങ്കല്‍പികമാകാം) ഒക്കെ കരോള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇതിനെ മാന്യമായ ഒരു രാത്രികാല പിരിവ്‌ പരിപാടിയായി കണ്ടിരുന്നവരും കുറവല്ല. രണ്ടു ഡ്രമ്മുകളും ഒരു പെട്രോ മാക്സും ഉണ്ടെങ്കില്‍ ആര്‍ക്കും കരോള്‍ നടത്താം. അല്‍പ്പം മോടി കൂട്ടണമെങ്കില്‍ സാന്താക്ളോസിന്‍റെ വേഷം കെട്ടിയ ഒരാളെ മുന്നില്‍ നിര്‍ത്താം. മുളന്തണ്ടുകൊണ്ട്‌ ഉണ്ടാക്കി, വര്‍ണ കടലാസ്‌ ഒട്ടിച്ച്‌, അകത്ത്‌ മണ്ണെണ്ണ വിളക്ക്‌ വെച്ച ഒരു നക്ഷത്രം തീവെട്ടി പോലെ പിടിക്കാനുണ്ടെങ്കില്‍ സംഗതി ഉഷാര്‍. അച്ചടി മഷി ഉണങ്ങാത്ത രസീത്‌ പുസ്തകം അനിവാര്യം.&lt;br /&gt;&lt;br /&gt;സാധാരണ കരോള്‍ സംഘങ്ങളുടെ പര്യടനം ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള രാത്രികളിലാണ്‌. പിരിവ്‌ മാത്രം ഉദ്ദേശിക്കുന്നവരാണെങ്കില്‍ 23നു തുടങ്ങി, പുതുവത്സരം വരെ ആവാം(യേശു പിറന്ന വിവരം പരമാവധി ആളുകളെ അറിയിക്കണമല്ലോ?). വാറ്റു മുതല്‍ സ്കോച്ചുവരെയുള്ള 'ഇന്ധന'ങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നേറുന്ന സംഘങ്ങളും ഇല്ലാതില്ല. ഇത്തരം 'കലാകാരന്‍മാര്‍'ക്കായി ഇടക്ക്‌ ഏതെങ്കിലും താവളത്തില്‍ രാത്രി ഭക്ഷണവും ക്രമീകരിക്കും. ഓരോ ദിവസത്തെയും പാട്ടു കഴിഞ്ഞാല്‍ ഡ്രമ്മിന്‍റെയുംപെട്രോ മാക്സിണ്റ്റെയും വാടക കഴിഞ്ഞുള്ള തുക തലയെണ്ണി വീതിക്കും. ആര്‍ക്കും സ്വന്തം വീട്ടുകാരോട്‌ സമാധാനം പറയേണ്ട, പോലീസിനെ പേടിക്കേണ്ട; എല്ലാം ഉണ്ണിയേശുവിനു വേണ്ടി-അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം!&lt;br /&gt;&lt;br /&gt;തല്ലിക്കൂട്ട്‌ സംഘങ്ങളുടെ പക്കല്‍ പാരഡി പാട്ടുകള്‍ പോലും സ്റ്റോക്ക്‌ ഉണ്ടാവില്ല. പിന്നെയോ? വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ട്‌. "ഒരീശോ രണ്ടീശോ മൂന്നീശോ നാലീശോ അഞ്ചാറീശോ...."(ഏക്‌ ദോ തീന്‍... എന്ന പാട്ടിന്‍റെ ഏറ്റവും എളുപ്പത്തിലുള്ള കരോള്‍ രൂപം) തുടങ്ങിയ നിമിഷ സൃഷ്ടികളായിരിക്കും ഇക്കൂട്ടര്‍ തട്ടിവിടുക.&lt;br /&gt;&lt;br /&gt;കരോള്‍ സംഘങ്ങള്‍ ഒറിജിനലാണെങ്കിലും തല്ലിക്കൂട്ടാണെങ്കിലും വെറുംകയ്യോടെ തിരിച്ചയക്കുന്നത്‌ മര്യാദയല്ലല്ലോ. പണ്ടൊക്കെ രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെയാണ്‌ കൊടുത്തിരുന്നത്‌. പിന്നീട്‌ അത്‌ പടിപടിയായി ഉയര്‍ന്ന്‌ അടുത്ത കാലത്ത്‌ അമ്പതു രൂപ വരെയായി. കൂടുതല്‍ പാട്ടു പാടിച്ച്‌ വന്‍ തുക കൊടുത്ത്‌ ഹുങ്ക്‌ കാട്ടിയിരുന്ന പുതുപ്പണക്കാരും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കരോള്‍ സംഘത്തിന്‍റെ കൊട്ടു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടികള്‍ പിടഞ്ഞെണീക്കും; അവരെ വരവേല്‍ക്കാന്‍. അത്രക്കുണ്ടായിരുന്നു അന്നത്തെ ക്രിസ്മസ്‌ ജ്വരം.&lt;br /&gt;മാത്രമല്ല പിറ്റേന്ന്‌ അയല്‍പക്കത്തെ കുട്ടികള്‍ ചോദിക്കും&lt;br /&gt;''നിങ്ങളെ വീട്ടില്‍ ഇന്നലെ എത്ര കരോളുകാര്‍ വന്നു?''&lt;br /&gt;എണ്ണം കുറഞ്ഞുപോയാല്‍ നാണക്കേടാണ്‌. ക്രിസ്മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആരുടെ വീട്ടിലാണ്‌ ഏറ്റവും കൂടുതല്‍ കരോള്‍ സംഘങ്ങള്‍ വന്നതെന്ന്‌ സഹപാഠികള്‍ക്കിടയിലും ഒരു കണക്കെടുപ്പുണ്ടാകും.&lt;br /&gt;&lt;br /&gt;കരോള്‍ സംഘത്തിന്‍റെ പെട്രോമാക്സ്‌ വെളിച്ചം ഏതു ദിശയിലാണ്‌ നീങ്ങുന്നതെന്നറിയാന്‍ ജനലരികില്‍ കാത്തുനില്‍ക്കുമ്പോള്‍ പിതാശ്രി പറയും.&lt;br /&gt;"വഴിയെ പോകുന്നോരെ വിളിച്ചുകേറ്റാതെ പോയിക്കെടന്ന്‌ ഒറങ്ങു പിള്ളാരെ. ഇനീം പെറുക്കാന്‍ എന്‍റെ കയ്യില്‍ കാശില്ല"&lt;br /&gt;&lt;br /&gt;എന്തുപറഞ്ഞാലും അപ്പന്‍റെ കയ്യില്‍ എന്തെങ്കിലും ഇല്ലാതിരിക്കുമോ? ഒടുവില്‍ കരോള്‍ സംഘം വീട്ടിലേക്കുള്ള വഴിയില്‍ കയറുമ്പോള്‍ അകത്തെ ഇരുട്ടില്‍ വീണ്ടും അപ്പന്‍റെ സ്വരം&lt;br /&gt;&lt;br /&gt;"എണ്റ്റെ കയ്യിലുള്ള കാശ്‌ തീര്‍ന്നു. അവര്‍ക്ക്‌ രണ്ടു രൂപാ കൊടുത്താ മതി".&lt;br /&gt;&lt;br /&gt;"അതു മോശാ...ആ ഉലുവാ ടിന്നിനകത്തൂന്ന്‌ പത്തു രൂപയെടുത്തു കൊട്‌...."കട്ടിലില്‍നിന്ന്‌ എഴുന്നേല്‍ക്കുന്നതിനിടെ മാതാശ്രി പറയും.&lt;br /&gt;&lt;br /&gt;ആശ്വാസമായി. ഞങ്ങള്‍ ഇരുട്ടില്‍തന്നെ അടുക്കളയിലേക്ക്‌ കുതിക്കും. അമ്മയുടെ താല്‍ക്കാലിക ഖജനാവു കൂടിയായ ഉലുവാ ടിന്നിന്‍റെ ഹൃദിസ്ഥമാണ്‌.കതകു തുറന്ന്, രൂപ കയ്യില്‍ പിടിച്ച്‌ തെല്ലു ഗമയില്‍ ഞാന്‍ വാതില്‍ പടിയില്‍ നില്‍ക്കും. രണ്ട്‌ പാട്ടാണ്‌ സാധാരണ പാടുക. രണ്ടാമത്തെ പാട്ടു തുടങ്ങുമ്പോള്‍ സംഘത്തിലെ പണപ്പിരുവാകാരന്‍ മുന്നോട്ടു വരും ഞാന്‍ രൂപാ അയാള്‍ക്ക്‌ നീട്ടും. അയാള്‍ തിരിച്ച്‌ രസീതും.&lt;br /&gt;&lt;br /&gt;ദാ... ന്നു പറയും മുമ്പ്‌ പരിപാടി കഴിയും. കരോള്‍ സംഘം മടങ്ങുമ്പോള്‍ മനസില്‍ ഒരു വിഷമം. പിന്നെ അടുത്ത സംഘത്തിന്‍റെ താളമേളങ്ങള്‍ക്കായി കാതോര്‍ക്കുകയായി.&lt;br /&gt;&lt;br /&gt;കരോള്‍ സംഘത്തിന്‍റെ കാര്യം പറയുമ്പോള്‍ ജോയിയെക്കുറിച്ച്‌ പറയാതിരിക്കാനാവില്ല. ഞങ്ങളുടെ നാട്ടിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരില്‍ ഒരാളാണ്‌ ജോയി. തൊഴില്‍ ഇല്ലെന്നു കരുതി ഉപജീവനത്തിനുള്ള വക ഇല്ലാതില്ല. അറിയപ്പെടുന്ന കലാകാരനല്ലെങ്കിലും കക്ഷിയുടെ മനസില്‍ ഒരു കലാകാരനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്മസ്‌ വേളയില്‍ ജോയി മുന്‍കൈ എടുത്ത്‌ ഒരു കരോള്‍ സംഘം ഉണ്ടാക്കുന്നത്‌.&lt;br /&gt;&lt;br /&gt;കുറെ ദിവസം പാട്ടും കൂത്തുമൊക്കെയായി ആഘോഷിക്കാം, മാത്രമല്ല ക്രിസ്മസ്‌ കരോള്‍ എന്നാല്‍ ആത്മീയതയുടെ പരിവേഷവുമുണ്ടല്ലോ?. ജോയിയുടെ കരോള്‍ സംഘത്തെ മുന്‍പ്‌ പറഞ്ഞ തട്ടിക്കൂട്ട്‌ വിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. അന്ന്‌ ക്രിസ്മസ്‌ രാത്രിയായിരുന്നു. അവരുടെ കരോള്‍ പര്യടനം ഇരുപത്തിയഞ്ചോളം വീടുകള്‍ പിന്നിട്ടു. അടുത്ത വീട്ടില്‍ എത്താന്‍ നടപ്പാതയില്‍നിന്നും കല്‍പടവുകള്‍ കയറി അല്‍പ്പ ദൂരം നടക്കണം.&lt;br /&gt;&lt;br /&gt;"നിങ്ങള്‍ പോയിട്ടു വാ.. ഞാന്‍ ഇവിടെ നില്‍ക്കാം" ജോയി പറഞ്ഞു.&lt;br /&gt;&lt;br /&gt;അല്‍പ്പം വിശ്രമിക്കാന്നായിരുന്നു ജോയിയുടെ തീരുമാനം. സംഘാംഗങ്ങള്‍ അടുത്ത വീട്ടിലേക്ക്‌ പോയി. പെട്രോമാക്സ്‌ അകന്നപ്പോള്‍ ജോയി നിന്നിരുന്ന സ്ഥലത്ത്‌ നേരിയ നിലാവെളിച്ചം മാത്രം അവശേഷിച്ചു.&lt;br /&gt;&lt;br /&gt;പോക്കറ്റില്‍നിന്ന്‌ ഒരു ബീഡി എടുത്ത തീകൊളത്തിയശേഷം ഒന്ന്‌ ഇരിക്കാന്‍ പറ്റിയ സ്ഥലത്തിനായി കക്ഷി ചുറ്റുപാടും നോക്കി. അല്‍പ്പം അകലെ ഇടവഴിയുടെ അരികില്‍തന്നെ വലിയൊരു പാറ. ബീഡിയില്‍നിന്ന്‌ ആദ്യ പുക എടുത്തുകൊണ്ട്‌ അവിടേക്ക്‌ നടന്നു. മുണ്ട്‌ പൊക്കി ഒതുക്കി വലതു കൈ പാറയില്‍ കുത്തി പുറകിലേക്ക്‌ നീങ്ങി ഇരുന്നു.&lt;br /&gt;&lt;br /&gt;"എന്‍റമ്മോ.................... ''&lt;br /&gt;ജോയിയുടെ അലര്‍ച്ചയില്‍ പരിസര പ്രദേശം നടുങ്ങി. രാഘവനും ഭാര്യയും മക്കളും ഞെട്ടി ഉണര്‍ന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ സ്തബ്ധരായിരുന്ന അവര്‍ അടുക്കളയില്‍നിന്ന്‌ ഒരു ഞരക്കം കേട്ട്‌ അവിടേക്ക്‌ പാഞ്ഞു&lt;br /&gt;"എന്‍റമ്മേ................. "&lt;br /&gt;അടുപ്പിനു മുകളില്‍ അവശനിലയില്‍ കിടക്കുന്ന ജോയി. സമീപത്ത്‌ മണ്‍പാത്രങ്ങളും കുപ്പി ഗ്ളാസുകളും പൊട്ടിത്തകര്‍ന്ന്‌ കിടക്കുന്നു. തലേന്ന്‌ ബാക്കിവന്ന ചോറും കറിയും അടുക്കളയിലെമ്പാടും ചിതറിയിരിക്കുന്നു.ജോയിയുടെ മുഖത്തും ദേഹത്തും ചാരം. മണ്‍പാത്രത്തിന്‍റെയും ഗ്ളാസുകളുടെയും ചീളുകള്‍ കൊണ്ട്‌ കയ്യും പുറവും മുറിഞ്ഞിരിക്കുന്നു.&lt;br /&gt;"ഇതെന്നാ എടപാടാ ജോയിക്കുഞ്ഞേ"&lt;br /&gt;അടുപ്പിനു മുകളില്‍നിന്ന്‌ ജോയിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ രാഘവന്‍ ചോദിച്ചു.&lt;br /&gt;"കരോളിന്‌ വന്നതാ... "&lt;br /&gt;&lt;br /&gt;''എന്‍റെ കൂര പൊളിച്ചിട്ടാണോ കരോള്‌. കള്ളക്കടം മേടിച്ച്‌ കുത്തിക്കൂട്ടിയതാ എനി ഞാന്‍ എന്നാ ചെയ്യും?"&lt;br /&gt;&lt;br /&gt;"പാറയാണെന്നു കരുതി ഇരുന്നതാ ചേട്ടാ.. മേല്‍ക്കൂരയാണെന്ന്‌ അറിഞ്ഞില്ല"&lt;br /&gt;&lt;br /&gt;അര്‍ധ നഗ്നനായ ജോയിയോട്‌ അടുത്ത ചോദ്യം ഉന്നയിക്കുന്നതിനു മുമ്പേ രാഘവന്‍ കണ്ടു- മുകളില്‍ കഴുക്കോലില്‍ ഉടക്കി കിടക്കുന്ന വെള്ള മുണ്ട്‌. മുണ്ട്‌ എടുത്ത്‌ ജോയിക്ക്‌ കൈമാറുന്നതിനിടെ രാഘവന്‍ ഭാര്യയോടു കയര്‍ത്തു.&lt;br /&gt;&lt;br /&gt;"നീ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം. ഓല മേഞ്ഞാ മതീന്ന്‌ പല വട്ടം ഞാമ്പറഞ്ഞതാ. മോഡേണ്‍ റൂഫ്‌ ഇടാന്‍ നിനക്കല്ലാരുന്നോ നിര്‍ബന്ധം. കൂഴിലിരിക്കുന്ന വീടിന്‌ മോഡേണ്‍ റൂഫ്‌ ഇട്ടതിന്‍റെ ഇപ്പം അനുഭവിച്ചില്ലേ?"&lt;br /&gt;&lt;br /&gt;&lt;br /&gt;----------------------------&lt;br /&gt;&lt;strong&gt;മോഡേണ്‍ റൂഫ്&lt;/strong&gt;&lt;br /&gt;കടലാസും ടാറും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരു മേച്ചില്‍ വസ്തു. പാവങ്ങളുടെ ആസ്ബറ്റോസ് ഷീറ്റ് എന്ന് അറിയപ്പെട്ടിരുന്നു.&lt;br /&gt;കടയില്‍നിന്ന് വാങ്ങുന്പോള്‍ വെള്ളിനിറം. മേച്ചില്‍ കഴിഞ്ഞ് കുറെ വെയിലും മഴയും കൊണ്ടു കഴിയുന്പോള്‍ കറുത്ത നിറം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-3216907125816692063?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/3216907125816692063/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=3216907125816692063' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3216907125816692063'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3216907125816692063'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2007/12/blog-post.html' title='അടുപ്പില്‍ അവസാനിച്ച ക്രിസ്മസ് കരോള്‍'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-8861109481157965733</id><published>2007-08-21T04:21:00.000-07:00</published><updated>2007-08-21T06:00:51.300-07:00</updated><title type='text'>എം.ടിയുടെ ഓണക്കുറിപ്പ്</title><content type='html'>ഓണത്തിന്‌ വേറിട്ടൊരു പോസ്റ്റിടണം. അതിനുള്ള ആലോചനക്കിടെയാണ്‌ എനിക്ക്‌ ഏറെ അടുപ്പമുള്ള എം.ടിയെക്കുറിച്ച്‌ ഓര്‍ത്തത്‌. ഉടന്‍തന്നെ അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു- എന്‍റെ ബ്ളോഗിലേക്ക്‌ ഒരു ഓണക്കുറിപ്പ്‌ വേണം. &lt;br /&gt;ബ്ളോഗുകളെക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‌ കാര്യമായ പിടിയില്ല. ബൂലോകത്തെക്കുറിച്ച്‌ വളരെ വിശമായിത്തന്നെ ഒരു ഈ-മെയില്‍ നാട്ടിലുള്ള ഒരു സുഹൃത്ത്‌ പ്രമോദിന്‌ അയച്ചുകൊടത്തു. അത്‌ എം.ടിക്ക്‌ എത്തിക്കാനും എനിക്കായി അദ്ദേഹം തയാറാക്കുന്ന കുറിപ്പ്‌ അയച്ചുതരാനും അവനെ ചുമതലപ്പെടുത്തി. &lt;br /&gt;രണ്ടു ദിവസത്തെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ. കുറിപ്പ്‌ ഇന്നലെ എത്തി. അത്‌ താഴെ നിക്ഷേപിക്കുന്നു. &lt;br /&gt;&lt;br /&gt;&lt;em&gt;പ്രിയപ്പെട്ടവരെ,&lt;br /&gt;കണ്ണാന്തളിപ്പൂക്കളുടെ ഉദ്യാനം. അതാണ്‌ ഓണത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ വിരിയുന്ന ചിത്രം. തുമ്പയും തുളസിയും മുക്കുറ്റിയും ചൂടി നില്‍ക്കുന്ന കാടുകളും കാവുകളും കുട്ടിക്കാലം മുതലേ കണ്ടിട്ടുള്ളതാണ്‌. ഓണത്തിന്‌ എവിടെനിന്നാണ്‌ ഇത്രയും പൂക്കള്‍ പുറപ്പെട്ടു പോരുന്നത്‌ എന്ന്‌ ഞാന്‍ വിസ്മയിച്ചിട്ടുണ്ട്‌. മഴ നനഞ്ഞ ഞാറ്റടികളില്‍നിന്ന്‌ ഓണവെയില്‍ തട്ടി പുതുതായി പിറക്കുന്നതായിരിക്കുമോ ഈ പുക്കള്‍?&lt;br /&gt;&lt;br /&gt;മുതിര്‍ന്നപ്പോള്‍ വേനലില്‍ തണ്ണിമത്തനുകള്‍ പരന്നുകിടക്കുന്ന പാടങ്ങള്‍ കാണുമ്പോഴും ഇതേ സംശയം എന്നിലുണര്‍ന്നിട്ടുണ്ട്‌. വേനല്‍ക്കാലത്ത്‌ ഇത്രയേറെ വെള്ളം സംഭരിച്ചുവെച്ച ഒരു ഫലം?. പ്രകൃതിയില്‍ ഇത്തരത്തില്‍ ഒട്ടേറെ വിസ്മയങ്ങളുണ്ട്‌. കൈതച്ചക്കക്കരുകില്‍ കള്ളനെ കൊത്താന്‍ പാമ്പുകള്‍ മാളംകെട്ടി താമസിക്കാറുണ്ട്‌ എന്ന്‌ പറയുന്നതുപോലെ. &lt;br /&gt;ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഋതുമാറ്റത്തെയും മനുഷ്യനെ പരിചരിക്കാനുള്ള പ്രകൃതിയുടെ സന്നദ്ധതയെയുമാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നത്‌. &lt;br /&gt;&lt;br /&gt;കുട്ടിക്കാലത്ത്‌ നല്ലൊരു ഓണമുണ്ട ഓര്‍മയില്ല. സത്യത്തില്‍ ജന്‍മദിനം പോലും നന്നായി ആഘോഷിക്കാന്‍ ദാരിദ്ര്യം അനുവദിച്ചിരുന്നില്ല. എങ്കിലും ഓണക്കാലത്ത്‌ അയല്‍ വീടുകളില്‍നിന്നും പായസവും മറ്റും ദാനംപോലെ കിട്ടിയിരുന്നു. &lt;br /&gt;എനിക്ക്‌ എന്‍റെ ഓണം തന്നെയാണ്‌ വലുത്‌. നോവലില്‍ പറഞ്ഞിട്ടുള്ളതുപോലെ സേതുവിന്‌ സേതുവിനെ മാത്രമണല്ലോ ഇഷ്ടം?. &lt;br /&gt;&lt;br /&gt;ദാരിദ്ര്യത്തില്‍നിന്ന്‌ കരകയറി ഇന്ന്‌  സമൃദ്ധമായ ഓണമുണ്ണാന്‍ എനിക്ക്‌ കഴിയുന്നു. എങ്കിലും കരിപുരണ്ട പാത്രങ്ങളോട്‌ തോന്നുന്ന ഗൃഹാതുരതത്വം ഉണ്ണാനില്ലാതിരുന്ന ആ പഴയ ഓണക്കാലത്തോട്‌ എനിക്ക്‌ ഇന്നുമുണ്ട്‌. &lt;br /&gt;&lt;br /&gt;നോവലില്‍ പറഞ്ഞപോലെ വരും വരാതിരിക്കില്ല എന്ന പ്രതീക്ഷ പങ്കിട്ട്‌, അനാഥരായ തെരുവു കുട്ടികള്‍ക്കൊപ്പം സമൃദ്ധിയുടെ വാഗ്ദാനം നല്‍കി ഈ ഓണക്കാലം ചെലവിടണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. &lt;br /&gt;&lt;br /&gt;ബൂലോകത്തേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുവന്ന പതാലിക്കും ഇവിടെയുള്ള എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. &lt;br /&gt;&lt;br /&gt;സസ്നേഹം &lt;br /&gt;&lt;br /&gt;എം. ടി &lt;/em&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;കുറിപ്പ്‌&lt;/strong&gt;&lt;br /&gt;എം.ടി = മുരളി തെക്കേത്തറ. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകന്‍. ഈ രണ്ട്‌ അക്ഷരങ്ങള്‍ കേട്ടാല്‍ നാട്ടിലെ ഏതു കൊച്ചു കുട്ടിയുടെയും മനസില്‍ തെളിയുന്ന ശുഭ്രവസ്ത്രധാരി. എം.ടി. വാദുദേവന്‍ നയാരുടെയും ഒ.വി വിജയന്‍റെയും ഭാഷയില്‍ സംസാരിക്കാനും എഴുതാനും മുരളിയേട്ടനുള്ള വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്‌. അദ്ദേഹത്തെപ്പോലൊരാളെ പരിചയപ്പെടുത്തുന്നതാകട്ടെ ബൂലോകര്‍ക്കുള്ള എന്‍റെ ഓണസമ്മാനം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-8861109481157965733?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/8861109481157965733/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=8861109481157965733' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/8861109481157965733'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/8861109481157965733'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2007/08/blog-post.html' title='എം.ടിയുടെ ഓണക്കുറിപ്പ്'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-7737416460643305825</id><published>2007-04-17T13:19:00.000-07:00</published><updated>2007-04-17T13:23:20.087-07:00</updated><title type='text'>മദ്യപാനവും പുകവലിയും പിന്നെ ചുള്ളിക്കാടും</title><content type='html'>ബാചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ (എന്നു കരുതുന്ന സൂര്യകാന്തി ബ്ലോഗില്‍)മദ്യപാനവും പുകവലിയും എന്ന പോസ്റ്റ് പലരും ശ്രദ്ധിച്ചിരിക്കും. കമന്‍റുകള്‍ക്ക് അരിപ്പ വെച്ചിട്ടുള്ളതിനാല്‍ പുകഴ്ത്തലും അഭിനന്ദനവും അനുഭാവവും ഉള്‍പ്പെടുന്ന പ്രതികരണങ്ങള്‍ മാത്രമാണ് അതിനൊപ്പം പ്രത്യക്ഷപ്പെട്ടത്. &lt;br /&gt;&lt;br /&gt;അരിപ്പ വെക്കുന്നത് ഓരോരുത്തരുടെ സൗകര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗം. അരിപ്പയില്‍ കുടുങ്ങി പുറത്തുപോയ കമന്‍റെല്ലാം പോസ്റ്റാക്കുന്നത് മര്യാദയല്ലെന്നും അറിയാം. പക്ഷെ ഒരു കാലഘട്ടത്തിന്‍റെ ആവേശവും ക്ഷുഭിത യൗവ്വനവുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയും ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ പലരെയും വിമര്‍ശനത്തിന്‍റെ ശരശയ്യയില്‍ കിടത്തുകയും ചെയ്ത ചുള്ളിക്കാട് സ്വന്തം രചനകളോടുള്ള പ്രതികരണങ്ങളി‍ല്‍ അസഹിഷ്ണുവാകുന്നത് കാണുന്പോള്‍ എന്തോ ഒരു പന്തികേട്.&lt;br /&gt;അതുകൊണ്ടുതന്നെ സൂര്യകാന്തിയുടെ ഉടമസ്ഥന്‍ ചുള്ളിക്കാടാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഒരു മടി.&lt;br /&gt;&lt;br /&gt;ഇന്നലെ വെറുതേ ഒന്നു പരതിയപ്പോള്‍ സൂര്യകാന്തി അപ്രത്യക്ഷമായിരിക്കുന്നു. എനിക്ക് കിട്ടാത്തതാണോ അതോ സംഗതി മുങ്ങിയതാണോ എന്ന് അറിയില്ല.&lt;br /&gt;&lt;br /&gt;ഏതായാലായും ചുള്ളിക്കാടിന്‍റെ മറ്റൊരു പോസ്റ്റിന്‍റെ കാര്യത്തില്‍ അന്പി ചെയ്തതുപോലെ നേരത്തെ ഞാനിട്ട കമന്‍റില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ബൂലോകത്തെ നടപ്പു മര്യാദകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ക്ഷമിക്കുക.&lt;br /&gt;&lt;br /&gt;മദ്യപാനവും പുകവലിയും നിര്‍ത്തിയത് ചുള്ളിക്കാടിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വളരെ ഗുണകരമായ കാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ക്ക്‌ ഇത്തരം ദുശീലങ്ങളില്‍നിന്ന് മോചനം നേടുന്നത് ഏറ്റവും വലിയ ജീവിത വിജയമായി തോന്നുന്നത് സ്വാഭാവികം. &lt;br /&gt;&lt;br /&gt;അദ്ദേഹത്തെപ്പോലെ ഒരാളുടെ അനുഭവം കവിയും ചലച്ചിത്ര നടനും ഇപ്പോള്‍ സീരിയല്‍ നടനുമെന്ന നിലയില്‍ അദ്ദേഹത്തെ മാനിക്കുന്ന ചിലര്‍ക്കെങ്കിലും പ്രചോദനമായേക്കാം. &lt;br /&gt;&lt;br /&gt;കുടിക്കുകയോ വലിക്കുകയോ ഇതൊക്കെ നിര്‍ത്തുകയോ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടം. പക്ഷെ സ്വയം മാന്യനായെന്ന പ്രഖ്യാപനത്തിനൊപ്പം തനിക്കൊപ്പം കള്ളുകുടിച്ചിരുന്ന പ്രമുഖരുടെ നീണ്ട പട്ടിക പുറത്തുവിട്ട്‌ അവരുടെയൊക്കെ മുഖത്ത്‌ ചെളി വാരിയ എറിയുമ്പോള്‍ ചുള്ളിക്കാടിനെ ബഹുമാനിക്കുന്ന വായനക്കാര്‍ പുനര്‍വിചിന്തനത്തിന്‌ നിര്‍ബന്ധിതരായേക്കും. &lt;br /&gt;പൊങ്ങച്ചം എന്ന വിശേഷത്തോടെ ചുള്ളിക്കാട് അവതരിപ്പിച്ചിരിക്കുന്ന പട്ടികയിലുള്ള മഹാശ്വേതാ ദേവിയും പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയും ശ്രീവിദ്യയും മമ്മൂട്ടിയുമൊക്കെ കള്ളു കുടിക്കാന്‍ കൂട്ടില്ലെന്ന്‌ പത്രത്തില്‍ പരസ്യം നല്‍കിയതു പ്രകാരമല്ല അദ്ദേഹം അവര്‍ക്ക്‌ കമ്പനി കൊടുത്തതെന്ന്‌ കരുതട്ടെ. &lt;br /&gt;&lt;br /&gt;മറിച്ച്‌ ബാലചന്ദ്രന്‍ എന്ന വ്യക്തിയെ അവര്‍ മാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്‌. അതായത്‌ ഒരു പരസ്പര ധാരണയുടെ പേരിലും വ്യത്യസ്ത സാഹചര്യങ്ങളിലുമായിരുന്നു ഈ കള്ളുകുടികളെന്ന്‌ സാരം. ഒരു സുപ്രഭാതത്തില്‍ ചുള്ളിക്കാട് മാന്യനായ ശേഷം 'ഗ്ളാസ്മേറ്റുകളുടെ' പേര്‌ വിളിച്ചു കൂവുമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ഇത്തരം ഒരു സാഹസത്തിന്‌ മുതിരുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;അദ്ദേഹം പറയുന്ന പട്ടികയില്‍ മദ്യപാന ശീലമുള്ളവരെന്ന്‌ അറിയപ്പെടുന്നവരുമുണ്ട്‌ അല്ലാത്തവരുമുണ്ട്‌. പക്ഷെ ഇവരില്‍ ചിലരുടെയെങ്കിലും കുടുംബാംഗങ്ങളെയും ആരാധകരെയുമൊക്കെ അവര്‍ മദ്യപിക്കുന്നവരായിരുന്നു എന്ന വിവരം ആദ്യമായി അറിയിക്കുക എന്ന വലിയ ദൌത്യമാണ് ഈ പോസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;മദ്യപാനികളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഇലക്ട്രിക്‌ പോസ്റ്റിനെ ആലിംഗനം ചെയ്യുകയും ഓടയില്‍ ഉറങ്ങുകയും ചെയ്യുന്നത്‌. ഭൂരിപക്ഷം ഇതൊക്കെ രഹസ്യമായി നടക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. വര്‍ഷങ്ങളോളം കള്ളുകുടിച്ചതിന്‍റെ  പുരാണം പറയുന്ന കവിക്ക്‌ മദ്യപാനവുമായി ബന്ധപ്പെട്ട പരസ്പര ധാരണയെക്കുറിച്ച്‌ ബോധ്യമില്ലെന്നും വിശ്വസിക്കാനാവുന്നില്ല. &lt;br /&gt;&lt;br /&gt;കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്‌ പ്രസ്ഥാനത്തെക്കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുണ്ടാവും. കരിസ്മാറ്റിക്‌ കേന്ദ്രങ്ങളില്‍ രോഗശാന്തിക്കും ദുശീലങ്ങളില്‍നിന്നുള്ള മോചനത്തിനുമായുള്ള പ്രാര്‍ത്ഥനകളും പതിവാണ്‌. മുരിങ്ങൂരിലെ ഡിവൈന്‍ റിട്രീറ്റ്‌ സെന്‍റര്‍ സജീവമായി തുടങ്ങിയ കാലം മുതല്‍ മദ്യാപാനത്തിനും മയക്കുമരുന്നിനും അടിമകളായവരെ അവിടെ പ്രാര്‍ത്ഥനക്ക്‌ എത്തിക്കാറുണ്ട്‌. ഭൂരിഭാഗം പേരെയും ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയും ബലം പ്രയോഗിച്ചുമാണ്‌ കൊണ്ടുപോകുന്നത്‌. &lt;br /&gt;&lt;br /&gt;ഒരാഴ്ച്ചത്തെ ധ്യാനം കഴിഞ്ഞാല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരായി പുറത്തിറങ്ങുന്ന ഇക്കൂട്ടര്‍ നാട്ടിലെത്തി പഴയ കള്ളുകുടി കമ്പനിക്കാരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ശ്രമിക്കും(ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്രീനിവാസനെപ്പോലെ). &lt;br /&gt;&lt;br /&gt;ഒരു ആത്മാവ്‌ രക്ഷപ്പെട്ടല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട്‌ ഇത്തരക്കാര്‍ വൈകാതെ പണ്ടത്തേതിന്‍റെ പിന്നത്തേതാകും. ചുള്ളിക്കാടിന്‍റെ പോസ്റ്റിന്‍റെ ആദ്യ ഭാഗം വായിച്ചപ്പോള്‍ നിശ്ചയ ദാര്‍ഢ്യമാണ്‌ കാണാന്‍ കഴിഞ്ഞത്‌. പക്ഷെ അവസാനത്തെ 'ആ നോക്കാം' എന്ന പ്രയോഗത്തില്‍ ആ നിശ്ചയദാര്‍ഢ്യം ചോര്‍ന്നു പോയി. &lt;br /&gt;&lt;br /&gt;ഏതായാലും തീരുമാനത്തിന്‍റെ പാതയില്‍ ഉറച്ചു നില്‍ക്കാനും ഭാവിയിലും ഇത്തരം പൊങ്ങച്ചങ്ങള്‍ സൃഷ്ടിക്കാനും ചുള്ളിക്കാടിന് കഴിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. &lt;br /&gt;&lt;br /&gt;ഒപ്പം ഈ ലിസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരും കടുംകൈ കാണിക്കാതിരിക്കട്ടെ എന്നും ആരുടെയും കുടുംബം കലങ്കാതിരിക്കട്ടെ എന്നും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-7737416460643305825?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/7737416460643305825/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=7737416460643305825' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/7737416460643305825'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/7737416460643305825'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2007/04/blog-post.html' title='മദ്യപാനവും പുകവലിയും പിന്നെ ചുള്ളിക്കാടും'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-3590892976618502861</id><published>2007-03-18T12:58:00.000-07:00</published><updated>2007-03-18T13:04:32.467-07:00</updated><title type='text'>പാക്കിസ്ഥാന്‍ കോച്ച് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു</title><content type='html'>&lt;a href="http://4.bp.blogspot.com/_cBHmwfJ4ojM/Rf2aBNzc_4I/AAAAAAAAAB4/6RK5slHJArg/s1600-h/woolmer.jpg"&gt;&lt;img id="BLOGGER_PHOTO_ID_5043356503400841090" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_cBHmwfJ4ojM/Rf2aBNzc_4I/AAAAAAAAAB4/6RK5slHJArg/s320/woolmer.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;കളിയെ കളിയായി കാണാന്‍ ഇന്ത്യക്കാര്‍ മറക്കുന്നോ?&lt;/strong&gt;&lt;br /&gt;&lt;strong&gt;ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ പോസ്റ്റില്‍&lt;/strong&gt;&lt;br /&gt;&lt;strong&gt;ബാലു ഉന്നയിച്ച ചോദ്യം ഇതായിരുന്നു.&lt;/strong&gt;&lt;br /&gt;&lt;strong&gt;ഇന്നലത്തെ തോല്‍വിയുടെ പേരില്‍ ഇന്ത്യന്‍ താരങ്ങളുട&lt;/strong&gt;&lt;br /&gt;&lt;strong&gt;നേരെ ഉയരുന്ന പ്രതിഷേധത്തെക്കുറിച്ചാണ് ബാലു പരാമര്‍ശിച്ചത്.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;ഇന്ത്യക്കാരെന്നല്ല, ആരും കളിയെ കളിയായി കാണാന്‍ തയാറാകുന്നില്ല എന്നതാണ്&lt;/strong&gt;&lt;br /&gt;&lt;strong&gt;സത്യം. ഈ സാഹചര്യത്തിന്‍റെ ഇരയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍&lt;/strong&gt;&lt;br /&gt;&lt;strong&gt;ബോവ് വൂമര്‍.ഇത് ഏഴുതുന്പോഴും വൂമറുടെ മരണകാരണം ദുരൂഹമാണ്. &lt;/strong&gt;&lt;br /&gt;&lt;strong&gt;ആത്മഹത്യയാണെന്നും ഹൃദയാഘാതമാണെന്നും സൂചനകളുണ്ട്.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;എന്തായാലും ഒരു കാര്യം വ്യക്തമാണ്. ലോകകപ്പില്‍ ആദ്യം പുറത്തായ ടീമിന്‍റെ&lt;/strong&gt;&lt;br /&gt;&lt;strong&gt;പരിശീലകന്‍ എന്ന നിലയിലുള്ള അപമാനവും തന്‍റെ രക്തത്തിനുവേണ്ടി ഉയരാനിടയുള്ള&lt;/strong&gt;&lt;br /&gt;&lt;strong&gt;മുറവിളിയെക്കുറിച്ചുള്ള ഭീതിയുമാണ്(ഞെട്ടിപ്പിക്കുന്ന മറ്റെന്തെങ്കിലും വിവരം പുറത്തു വന്നില്ലെങ്കില്‍) ഈ ഇംഗ്ലീഷുകാരന്‍റെ മരണത്തില്‍ കലാശിച്ചത്.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;തോല്‍വിയും വിജയവും കായിക ലോകത്ത് സര്‍വസാധാരണമാണ്. തോല്‍വിയുടെ പേരില്‍&lt;/strong&gt;&lt;br /&gt;&lt;strong&gt;ഒരു ജീവന്‍ വില നല്‍കേണ്ടിവരുന്നത് അതി ദാരുണവും&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;ക്രിക്കറ്റ് ലോകത്തിനൊപ്പം വൂമറുടെ വേര്‍പാടിലുള്ള വേദനയില്‍ പങ്കു ചേരുന്നു.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-3590892976618502861?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/3590892976618502861/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=3590892976618502861' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3590892976618502861'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/3590892976618502861'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2007/03/blog-post_18.html' title='പാക്കിസ്ഥാന്‍ കോച്ച് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_cBHmwfJ4ojM/Rf2aBNzc_4I/AAAAAAAAAB4/6RK5slHJArg/s72-c/woolmer.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-2262729975283096791</id><published>2007-03-10T02:17:00.000-08:00</published><updated>2007-03-22T04:47:49.042-07:00</updated><title type='text'>ധര്‍മസങ്കടം</title><content type='html'>&lt;a href="http://1.bp.blogspot.com/_cBHmwfJ4ojM/RfKRKNzc_vI/AAAAAAAAAA0/hzgfgGOXAkc/s1600-h/pulsar.jpg"&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_cBHmwfJ4ojM/RfKPHtzc_uI/AAAAAAAAAAs/cnSITF1ZvwU/s1600-h/Rishi.jpg"&gt;&lt;span style="color:#000000;"&gt;&lt;img id="BLOGGER_PHOTO_ID_5040248295698267874" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_cBHmwfJ4ojM/RfKPHtzc_uI/AAAAAAAAAAs/cnSITF1ZvwU/s320/Rishi.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="color:#000000;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;u&gt;ധര്‍മസങ്കടം1 &lt;/u&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;br /&gt; &lt;/div&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#000000;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;മോഹനേട്ടന്‍റേത്&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;color:#000000;"&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;div&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;ഋഷികേശ്‌ മൃത്യുഞ്ജയനെ നേരിട്ട്‌ അറിയിയില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കും. ഞാന്‍ പറയുന്ന രണ്ടാമത്തെ സംഭവത്തിന് ഋഷികേശിന്‍റ അനുഭവവുമായി ബന്ധമുള്ളതുകൊണ്ട്‌ അത്‌ ഒരിക്കല്‍കൂടി&lt;br /&gt;ആവര്‍ത്തിക്കുകയാണ്‌.&lt;br /&gt;എറണാകുളം ജനറല്‍ ആശുപത്രിയാണ്‌ രംഗം. പതിവുപോലെ ആ തിങ്കളാഴ്ച്ചയും ഔട്ട്‌ പേഷ്യന്‍റ് വിഭാഗത്തില്‍ വന്‍ തിരക്കയിരുന്നു.&lt;br /&gt;രോഗികള്‍ക്ക്‌ ചീട്ട്‌ എഴുതിക്കൊടുക്കുന്ന ജോലി സാധാരണയായി ഏതെങ്കിലും അറ്റന്‍ഡര്‍മാരോ നഴ്സിംഗ്‌ അസിസ്റ്റന്‍റുമാരോ ആണ്‌ ചെയ്യുന്നത്‌. അന്ന്‌&lt;br /&gt;ചീട്ടെഴുതാന്‍ ഇരുന്നത്‌ റിട്ടയര്‍മെന്‍റിന്‍റെ പടിവാതില്‍ക്കല്‍ എത്തിയ മോഹനേട്ടനാണ്‌.&lt;br /&gt;പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ മുടങ്ങാതെ&lt;br /&gt;വായിക്കുമെങ്കിലും എഴുത്തിന്‍റെ കാര്യത്തില്‍ മോഹനേട്ടന്‍ അത്ര പോര. പിന്നെ അത്യാവശ്യത്തിന്‌ ചില്ലറ എഴുത്തുകുത്തുകള്‍ നടത്തുമെന്നു മാത്രം.&lt;br /&gt;ആ ചില്ലറയുടെ ബലത്തിലാണ്‌ ചീട്ടെഴുതാനും ഇരിക്കുന്നത്‌.&lt;br /&gt;പണ്ടൊക്കെ ചീട്ടെഴുത്ത്‌ വലിയ ബുദ്ധിമുട്ടില്ലാത്ത ജോലിയായിരുന്നെന്നും ഇപ്പോഴത്തെ ഭൂരിഭാഗം പിള്ളേര്‍ക്കും 'കൊനഷ്ട്‌' പേരുകളായതുകൊണ്ട്‌&lt;br /&gt;വെള്ളംകുടിച്ചുപോകുമെന്നും മോഹനേട്ടന്‍ ഇടക്കിടെ പറയാറുണ്ട്‌. എന്തായാലും മൂന്നു മാസംകൂടി തള്ളിനീക്കിയാല്‍ മതിയല്ലോ എന്ന&lt;br /&gt;ആശ്വാസത്തിലായിരുന്നു അദ്ദേഹം.&lt;br /&gt;തിങ്ങളാഴ്ച്ചത്തെ സംഭവത്തിലേക്ക്‌ മടങ്ങിവരാം.&lt;br /&gt;ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒന്നൊന്നായി കൌണ്ടറിനു മുന്നിലെത്തി&lt;br /&gt;പേരുവിവരം പറഞ്ഞു.&lt;br /&gt;"സുധ രാജന്‍, 32 വയസ്‌"&lt;br /&gt;"കാത്തു ഗോപാലന്‍, 65"&lt;br /&gt;"ബേബി മാത്യു, 45"&lt;br /&gt;"ആരതി വേണുഗോപാല്‍, 9"&lt;br /&gt;മോഹേനേട്ടന്‍ ചീട്ടുകള്‍ ഒന്നൊന്നായി എഴുതിക്കൊണ്ടിരുന്നു.&lt;br /&gt;ക്യൂവില്‍ ഏറെ ആളുകള്‍ ബാക്കിയാണ്‌.&lt;br /&gt;"പൂക്കോയ തങ്ങള്‍, 74 "&lt;br /&gt;"ഋഷികേശ്‌ മൃത്യുഞ്ജയന്‍.............. 32"&lt;br /&gt;മോഹനേട്ടന്‍ ഒരു ഞെട്ടലോടെ തല ഉയര്‍ത്തി.&lt;br /&gt;താടി വളര്‍ത്തിയ ഒരു പുരുഷ രൂപം മുന്നില്‍ നില്‍ക്കുന്നു.&lt;br /&gt;മൊത്തത്തില്‍ ഒരു ഉത്തരാധുനിക ലേ ഔട്ട്‌.&lt;br /&gt;"നോക്കി നില്‍ക്കാതെ പേരു പറയ്‌.... "&lt;br /&gt;മോഹനേട്ടന്‍ തിടുക്കത്തില്‍ പറഞ്ഞു.&lt;br /&gt;"പേരാണ്‌ പറഞ്ഞത്‌. ഋഷികേശ്‌ മൃത്യുഞ്ജയന്‍.... "&lt;br /&gt;"ങ്ഹേ.... ?"&lt;br /&gt;"ഋഷികേശ്‌ മൃത്യുഞ്ജയന്‍"&lt;br /&gt;മോഹനേട്ടന്‍ വീണ്ടും നടുങ്ങി...&lt;br /&gt;ഈശ്വരാ ഇതെന്തൊരു പരീക്ഷണം?&lt;br /&gt;മലയാളം അക്ഷരമാല പഠിച്ച കാലത്തിനുശേഷം അത്യപൂര്‍വമായി&lt;br /&gt;ഉപയോഗിച്ചിട്ടുള്ള അക്ഷരമായണ്‌ &lt;span style="color:#6600cc;"&gt;ഋ&lt;/span&gt;. അതുകൊണ്ടുതന്നെ ആ അക്ഷരം&lt;br /&gt;മറ്റു പലരെയുംപോലെ മോഹേനേട്ടനും അത്ര പരിചിതമല്ല. അധികം&lt;br /&gt;ചിന്തിക്കാതെ മോഹനേട്ടന്‍ ചീട്ടില്‍ എഴുതി.&lt;br /&gt;റു...ശി...കാഷ്‌..............&lt;br /&gt;ഇത്രയുമായപ്പോഴാണ്‌ പേരിലെ അടുത്ത കഷണം വലിയൊരു കടമ്പയായി&lt;br /&gt;മോഹനേട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.&lt;br /&gt;മുറു......&lt;br /&gt;ചില നാടകക്കാര്‍ പറയുന്നതുപോലെ മോഹനേട്ടന്‍ മനസില്‍ പറഞ്ഞു.&lt;br /&gt;"ഇല്ല...എനിക്ക്‌ അതിനാവില്ല.... "&lt;br /&gt;മാത്യു എന്ന പേര്‌ പരിചിതമാണ്‌. വീരമൃത്യു, മൃതദേഹം തുടങ്ങിയ വാക്കുകള്‍ പത്രങ്ങളില്‍ കാണാറുണ്ട്‌. അതൊക്കെ എഴുതുന്നത്‌ എങ്ങനെയന്ന്‌ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ മൃത്യുവിനേക്കാള്‍ വലിയൊരു വാക്ക്‌ തന്നെ&lt;br /&gt;വെല്ലുവിളിക്കുന്നു.&lt;br /&gt;സെക്കന്‍റുകള്‍ മുന്നോട്ടു നീങ്ങി. മോഹനേട്ടന്‍ ചീട്ടില്‍ പേനവെച്ച്‌ ആലോചന തുടര്‍ന്നു. ഋഷികേശും ക്യൂവില്‍ അയാള്‍ക്കു പിന്നില്‍ നില്‍ക്കുന്നവരും അസ്വസ്ഥരായിത്തുടങ്ങി.&lt;br /&gt;"ങ്ഹാ വരുന്നു...... "&lt;br /&gt;ആരോ വിളിച്ചിട്ട്‌ എന്ന വ്യാജേന മോഹനേട്ടന്‍ സ്റ്റോര്‍ റൂമിലേക്ക്‌ പാഞ്ഞു. മുഖത്തെയും കഴുത്തിലെയും വിയര്‍പ്പു കണങ്ങള്‍ തുടച്ചുകൊണ്ട്‌ ഈ പ്രതിസസന്ധി എങ്ങനെ പരിഹരിക്കണമെന്ന്‌ ആലോചിച്ചു. പെട്ടെന്നു തന്നെ സുസ്മേരവദനനായി കൗണ്ടറിലേക്ക്‌ മടങ്ങിയെത്തി. ഉത്തരാധുനികന്‍ അപ്പോഴും കൗണ്ടറിനു മുന്നിലുണ്ട്‌.&lt;br /&gt;രണ്ടും കല്‍പ്പിച്ച്‌ മോഹനേട്ടന്‍ ചീട്ടെഴുതി..&lt;br /&gt;തെല്ല്‌ അമര്‍ഷത്തോടെ ഒരു തുണ്ടുകടലാസ്‌ ഋഷികേശിനു കൊടുത്തു.&lt;br /&gt;"ഡോക്ടറുടെ മുറീടെ പുറത്ത്‌ വെയ്റ്റ്‌ ചെയ്യ്‌.&lt;br /&gt;&lt;span style="color:#663366;"&gt;&lt;span style="color:#990000;"&gt;ബാബൂ......ന്ന്‌&lt;/span&gt; &lt;/span&gt;പേരു വിളിക്കും.&lt;br /&gt;അപ്പോ കേറി ചെന്നാല്‍ മതി".&lt;br /&gt;ഋഷികേശിന്‍റെ കണ്ണുതള്ളി. ക്യൂവില്‍ കൂട്ടച്ചിരി പടര്‍ന്നു.&lt;br /&gt;"ഇവനെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. പേരിട്ട തന്തയെയും തള്ളയെയും&lt;br /&gt;തെരണ്ടിവാലു കൊണ്ട്‌ തല്ലണം... "&lt;br /&gt;പതിഞ്ഞ ശബ്ദത്തില്‍ മോഹനേട്ടന്‍ പറഞ്ഞുപൂര്‍ത്തിയാക്കും മുമ്പ്‌&lt;br /&gt;ഋഷികേശിന്‍റെ പിന്നില്‍ നിന്നിരുന്ന സ്ത്രീ പേരു പറഞ്ഞു.&lt;br /&gt;"സുജ ഡേവിഡ്‌ 29.&lt;br /&gt;***************************&lt;br /&gt;&lt;/strong&gt;&lt;strong&gt;&lt;em&gt;&lt;span style="color:#330099;"&gt;(മോഹനേട്ടന്‍റെ കഥ പല നാടുകളില്‍ പല രീതിയില്‍ പ്രചരിക്കുന്നുണ്ട്‌.&lt;br /&gt;വേദികളും കഥാപാത്രങ്ങളും മാറുമ്പോള്‍ കഥയിലും ചില ചെറിയ&lt;br /&gt;വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ബാബൂ....ന്ന് വിളിക്കും എന്നത്&lt;br /&gt;സാബൂ...ന്ന് വളിക്കും ശശീ...ന്ന് വിളിക്കും എന്നിങ്ങനെയൊക്കെ&lt;br /&gt;മാറിയിരിക്കുന്നു)&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;span style="font-size:180%;color:#009900;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;u&gt;&lt;/u&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;u&gt;ധര്‍മസങ്കടം 2&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;&lt;br /&gt;&lt;/div&gt;&lt;/strong&gt;&lt;/span&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;strong&gt;സബ് ഇന്‍സ്പെക്ടറുടേത്&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#009900;"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;പെറ്റി കേസുകളുടെ എണ്ണം തികക്കുന്നതിനായി മാസത്തില്‍ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ ഒരു രാത്രി ഏറണാകുളം നഗരത്തില്‍ എമ്പാടും പോലീസ്‌ അരിച്ചുപെറുക്കി പരിശോധന നടത്തുന്നത്‌ പതിവാണ്‌.&lt;br /&gt;ഗതാഗത നിയമം ലംഘിച്ചവര്‍, വേശ്യകള്‍, സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയവര്‍ തുടങ്ങി വിവിധ വകുപ്പുകളിലായി കുറെപ്പേരെ പിടികൂടി എണ്ണം തികക്കുകയാണ്‌ കോംപിംഗ്‌ പട്രോള്‍ എന്ന ഓമനപ്പേരുള്ള പരിശോധനയുടെ ലക്ഷ്യം.&lt;br /&gt;മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കാണ്‌ പോലീസിന്‍റെ ഈ കണക്കു തികക്കല്‍ പരിപാടി പലപ്പോഴും വിനയാകാറുള്ളത്‌. ബാറുകളുടെ പരിസരത്ത്‌ കാത്തുനിന്ന്‌ ഇരകളെ പിടികൂടുന്ന പട്രോള്‍ സംഘങ്ങള്‍ ഏറെയുണ്ട്‌. എത്ര ഫിറ്റായി പുറത്തിറങ്ങുന്നവനും പോലീസിന്‍റെ കെണിയിലകപ്പെടുന്ന നിമിഷം കെട്ടിറങ്ങും. പിന്നെ മെഡിക്കല്‍ പരിശോധനയും പോലീസ്‌ സ്റ്റേഷനിലെ മൂട്ടകടിയുമൊക്കെയായി അന്നത്തെ രാത്രി സീമയുടേതുപോലെ&lt;br /&gt;നിദ്രാവിഹീനമാകും.&lt;br /&gt;ഇങ്ങനെ ഒരു രാത്രിയില്‍ കച്ചേരിപ്പടിക്കു സമീപം മാധവ ഫാര്‍മസി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയാണ്‌ ട്രാഫിക്‌ എസ്‌.ഐ രാമകൃഷ്ണനും(ഒറിജിനല്‍ പേരല്ല കേട്ടോ..) സംഘവും. വിവിധ കുറ്റങ്ങള്‍ക്ക്‌ കുടുങ്ങി ഒട്ടേറെപ്പേര്‍ പരിസരത്തുണ്ട്‌.&lt;br /&gt;ഒരു ഭാഗത്ത്‌ കുറെ പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നു.&lt;br /&gt;ഇതിനിടെയാണ്‌ എം.ജി. റോഡിലൂടെ പള്‍സര്‍ ബൈക്കില്‍ ഒരു ചെറുപ്പക്കാരന്‍ പാഞ്ഞെത്തിയത്‌. പോലീസ്‌ സംഘം കൈ കാണിച്ചു. ബൈക്ക്‌ നിര്‍ത്തി. യാത്രക്കാരന്‍ ഇറങ്ങി. അയാള്‍ അടുത്തെത്തി ഹെല്‍മെറ്റ്‌ ഊരിയപ്പോള്‍തന്നെ കേസെടുക്കുന്നതിനുള്ള ഒരു വകുപ്പ്‌ എസ്‌.ഐയുടെ മൂക്കിലടിച്ചു.&lt;br /&gt;"താന്‍ മദ്യപിച്ചിട്ടുണ്ട്‌ അല്ലേ.... "&lt;br /&gt;"ഉണ്ട്‌ സാര്‍. ഒരു പാര്‍ട്ടി കഴിഞ്ഞ്‌ വരുന്ന വഴിയാണ്‌"&lt;br /&gt;"ബാക്കി പാര്‍ട്ടി സ്റ്റേഷനില്‍ ചെന്നിട്ടാകാം വണ്ടീടെ ബുക്കും പേപ്പറും എവിടെ?"&lt;br /&gt;"എല്ലാം ഉണ്ട്‌, വീട്ടിലാണ്‌.എടുക്കാന്‍ മറുന്നു പോയി. "&lt;br /&gt;എസ്‌.ഐക്ക്‌ നിയന്ത്രണം വിട്ടു.&lt;br /&gt;"എടുക്കാന്‍ മറന്നുപോയെങ്കില്‍ ഞാന്‍ നിന്‍റെ വീട്ടിപ്പോയി എടുത്തോണ്ടു വരാമെടാ. മൂക്കറ്റം കുടീം കഴിഞ്ഞ്‌ കടലാസില്ലാത്ത ബൈക്കുമായി എറങ്ങിരീക്കുന്നു. എന്താ നിന്‍റെ പേര്‌?"&lt;br /&gt;"സ്റ്റാനിസ്ളാവോസ്‌ ഗ്രിഗോറിയോസ്‌"&lt;br /&gt;""ങ്ഹേ.... ? മലയാളത്തില്‍ പറയെടോ"&lt;br /&gt;"അതേ സാര്‍, എന്‍റെ പേരാണ്‌ പറഞ്ഞത്‌.&lt;br /&gt;സ്റ്റാനിസ്ളാവോസ്‌ ഗ്രിഗോറിയോസ്‌. ഗ്രിഗോറിയോസ്‌ എന്നത്‌ അപ്പന്‍റെ പേരാ"&lt;br /&gt;"ശരി, താന്‍ പൊയ്ക്കൊള്ളൂ"&lt;br /&gt;യുവാവിന്‌ കാര്യം മനസിലായില്ല.&lt;br /&gt;"എന്താ സാര്‍?"&lt;br /&gt;"തന്നോട്‌ പൊക്കോളാനല്ലേ പറഞ്ഞത്‌?"&lt;br /&gt;എസ്‌.ഐ ഇപ്പം വിളിക്കും എന്ന ശങ്കയോയെ സ്റ്റാനിസ്ളാവോസ്‌&lt;br /&gt;സാവധാനം ബൈക്കിനു സമീപത്തേക്ക്‌ നടന്നു.&lt;br /&gt;എസ്‌.ഐ വിളിച്ചില്ല.&lt;br /&gt;ബൈക്കില്‍ കയറിയതും ശരം വിട്ട പോലെ യുവാവ്‌ പറപറന്നു.&lt;br /&gt;എസ്‌.ഐയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ വാപൊളിച്ച്‌ നില്‍ക്കുകയാണ്‌.&lt;br /&gt;"സര്‍ എന്തു പണിയാണ്‌ ഈ കാണിച്ചത്‌. മൊത്തം വയലേഷനല്ലാരുന്നോ?. കള്ളും കുടിച്ച്‌ കടലാസില്ലാതെ വണ്ടിയോടിച്ചവനെയാ സാര്‍ വെറുതെ വിട്ടത്‌"&lt;br /&gt;ഒരു പോലീസുകാരന്‍ പറഞ്ഞു.&lt;br /&gt;അരിശത്തിന്‍റെ പരകോടിയില്‍ എസ്‌.ഐ പല്ലു&lt;br /&gt;കടിച്ചു ഞെരിക്കുന്നത്‌ പോലീസുകാരന്‌ കേള്‍ക്കമായിരുന്നു.&lt;br /&gt;സമീപത്തിരുന്ന ബൈക്കിന്‍റെ സീറ്റില്‍ വലതു കൈകൊണ്ട്‌&lt;br /&gt;അഞ്ഞിടിച്ചുകൊണ്ട്‌ എസ്‌.ഐ പോലീസുകാരനോടു ചോദിച്ചു.&lt;br /&gt;&lt;/strong&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;"ആ--- മോന്‍റെ ------ലെ പേര്‌&lt;br /&gt;എഴുതിയെടുക്കാന്‍ തന്‍റെ ---- വരുമോ?"&lt;/strong&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-2262729975283096791?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/2262729975283096791/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=2262729975283096791' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2262729975283096791'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/2262729975283096791'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2007/03/blog-post.html' title='ധര്‍മസങ്കടം'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_cBHmwfJ4ojM/RfKPHtzc_uI/AAAAAAAAAAs/cnSITF1ZvwU/s72-c/Rishi.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-117128489461596041</id><published>2007-02-12T04:36:00.001-08:00</published><updated>2007-02-12T10:23:18.005-08:00</updated><title type='text'>ഒടുവില്‍ ഒരു മലയാളി ലോകകപ്പിന്</title><content type='html'>‍മാന്യമഹാ ക്രിക്കറ്റ്‌ പ്രേമികളെ...&lt;br /&gt;വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭൂമിമലയാളത്തില്‍നിന്ന്‌&lt;br /&gt;ഒരു പയ്യന്‍ ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#990000;"&gt;ആദ്യംതന്നെ ശ്രാശാന്തിന്‌ അഭിനന്ദനങ്ങള്‍.&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;കെ.എല്‍ മോഹനവര്‍മയുടെ ക്രിക്കറ്റ്‌ എന്ന നോവല്‍ വായിച്ചപ്പോള്‍ ആവേശം കൊള്ളുകയും വായന കഴിഞ്ഞപ്പം കോട്ടുവാ ഇട്ടുകൊണ്ട്‌ ഇതൊക്കെ എപ്പം നടക്കാനാ...? എന്ന്‌ ചോദിക്കുകയും ചെയ്തവര്‍ ഏറെയാണ്‌.&lt;br /&gt;&lt;br /&gt;ഒടുവില്‍ ടിനു യോഹന്നാനെത്തേടി ഇന്ത്യന്‍ ടീമിലേക്ക്‌ വിളി വന്നപ്പോ ഹമ്പട വര്‍മേ... എന്തൊരു ദീര്‍ഘ ദൃഷ്ടി! എന്നു പറഞ്ഞവരെ കുറ്റപ്പെടുത്താനാകുമോ?&lt;br /&gt;&lt;br /&gt;ലോംഗ്‌ ജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കുകയും എട്ടു മിറ്റര്‍ താണ്ടിയ ഇന്ത്യക്കാരനെന്ന ഖ്യാതി മൂന്നു പതിറ്റാണ്ടോളം സ്വന്തമാക്കിവെക്കുകയും ചെയ്ത സാക്ഷാല്‍ ടി.സി യോഹന്നാന്‍റെ മകനല്ലെ, യെവന്‍ കലക്കുമെന്ന്‌ എല്ലാവരും വിധിച്ചത്‌ സ്വാഭാവികം.&lt;br /&gt;&lt;br /&gt;എവടെ കലക്കാന്‍? യോഹന്നാന്‍ രണ്ടാമന്‍ വന്ന പോലെ മടങ്ങി.&lt;br /&gt;&lt;br /&gt;യോന്നാച്ചന്‍റെ മകനു പറ്റാത്തത്‌ കോതമംഗലത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ കൂടുമാറിയ, കായികതാരമല്ലാത്ത ശാന്തകുമാരന്‍നായരുടെ മകന്‍ ശ്രീശാന്തിനു പറ്റുമോ എന്ന്‌ കരുതിയവരും കുറവല്ല.&lt;br /&gt;&lt;br /&gt;പക്ഷെ, സുരാജ്‌ വെഞ്ഞാറമ്മൂട്‌ പറഞ്ഞതുപോലെ(രാജമാണിക്യത്തിന്‌ പുള്ളിയാണു കേട്ടോ ഇതു പറഞ്ഞുകൊടുത്തത്‌) യെവന്‍ പുലിക്കുട്ടിയായിരുന്നു. മനഃശാസ്ത്രവും ബ്രേക്‌ ഡാന്‍സും അങ്ങനെ പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളിലും പ്രാവീണ്യമുള്ള ശ്രീശാന്ത്‌ വലിയ കുഴപ്പമില്ലാതെ തന്നെ തുടങ്ങി, സാവധാനം ചുവടുറപ്പിച്ചു.&lt;br /&gt;&lt;br /&gt;ഇടക്ക്‌ തട്ടുകേടുണ്ടായപ്പോള്‍ വൈക്കത്തപ്പനും കലൂരിലെ അന്തോനീസു പുണ്യാളനും പിന്നെ വാഴ്ത്തപ്പെട്ട ഗ്രെഗ്‌ ചാപ്പലും ഒന്നുപോലെ തുണയായി.&lt;br /&gt;&lt;br /&gt;എന്തായാലും ഒടുവില്‍ മോഹനവര്‍മയുടെ നോവലില്‍ വിവരിക്കുന്നതുപോലെ മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍ ഒരു ദിവസമുണ്ടായി(ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നാണല്ലോ സുരേഷ്‌ ഗോപി പറഞ്ഞത്‌).&lt;br /&gt;&lt;br /&gt;നിര്‍ണായകമായ ഒരു മത്സരത്തിന്‍റെ ഗതി നിയന്ത്രിച്ച്‌ ഒരു മലയാളി ഇന്ത്യയെ വിജയതീരത്ത്‌ എത്തിക്കുന്ന ദിവസം. ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്‌ പരമ്പരയില്‍ കത്തിക്കയറിയ ശ്രീശാന്ത്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയപ്പോള്‍ ഇനി ചത്താലും വേണ്ടില്ലെന്ന്‌ പറഞ്ഞ മലയാളികള്‍ അനവധിയാണ്‌.&lt;br /&gt;&lt;br /&gt;ദക്ഷിണാഫ്രിക്കയില്‍വെച്ച്‌ പിച്ചില്‍ ബെല്ലി ഡാന്‍സ്‌ ചെയ്തും. ഹാശിം അംല പുറത്തായപ്പോള്‍ മൂക്കത്ത്‌ വിരല്‍വെച്ച്‌ കളിയാക്കിയും വിമര്‍ശനവും കയ്യടിയും നേടിയ ശ്രീശാന്ത്‌ നാട്ടില്‍ മടങ്ങിയെത്തിയശേഷം ലാറയുടെയും കൂട്ടരുടെയും തല്ലുകൊണ്ട്‌ പുളഞ്ഞത്‌ മറക്കാനാവില്ല. ഏകദിനത്തില്‍ നമ്മുടെ പയ്യന്‍റെ കാര്യം അത്ര ആശാവഹമല്ലെന്ന്‌ സാരം.&lt;br /&gt;&lt;br /&gt;എതായാലും പയ്യന്‍ ടീമിലെത്തിയല്ലോ എന്ന്‌ ആശ്വസിക്കുന്നവര്‍ ഏറെയാണ്‌. പക്ഷെ അതുകൊണ്ടായില്ലല്ലോ. സഹതാരങ്ങള്‍ക്ക്‌ വെള്ളമെത്തിക്കുക. വിജയാഘോഷത്തിന്‌ നേതൃത്വം കൊടുക്കുക(ശ്രീശാന്ത് ബ്രേക്‌ ഡാന്‍സര്‍ എന്ന നിലയില്‍ ടീമിണ്റ്റെ ആഘോഷകമ്മിറ്റി കണ്‍വീനര്‍ കൂടിയാണെന്ന കാര്യം ഓര്‍ക്കുക) തുടങ്ങിയ ജോലികള്‍ക്കായിരിക്കില്ല ശ്രീശാന്തിനെ ടീമില്‍ എടുത്തതെന്ന്‌ വിശ്വസിക്കാം.&lt;br /&gt;&lt;br /&gt;തലേവരയുടെ തിളക്കവും കഠിനാധ്വാനവും ആത്മവിശ്വാസവും(ഇടക്ക്‌ ചില മലയാളിത്തരങ്ങളും) ഒന്നുപോലെയുള്ളവരുടെ ഗണത്തിലാണ്‌ ശ്രീശാന്ത്‌. അതുകൊണ്ട്‌ ഈ പുലിക്കുട്ടി ലോകകപ്പില്‍ പുപ്പുലിയായി മാറുമെന്ന്‌ പ്രതീക്ഷിക്കാം. അങ്ങനെ നടക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം.&lt;br /&gt;&lt;br /&gt;എന്നിട്ടു വേണം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും അധികം മാധ്യമ ശ്രദ്ധ നേടിയ താര ബന്ധുവായ സാവിത്രിദേവിയുടെ(ശ്രീശാന്തിന്‍റെ അമ്മ) മധുര പലഹാര വിതരണം ഒന്നുകൂടി കാണാന്‍&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ടീം..&lt;br /&gt;രാഹുല്‍ ദ്രാവിഡ്‌(ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(വൈസ്‌ ക്യാപ്റ്റന്‍), സൌരവ്‌ ഗാംഗുലി, യുവരാജ്‌ സിംഗ്‌, മഹേന്ദ്രസിംഗ്‌ ധോണി, റോബിന്‍ ഉത്തപ്പ, അജിത്‌ അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്‌, അനില്‍ കുംബ്ളെ, ദിനേശ്‌ കാര്‍ത്തിക്ക്‌, ഇര്‍ഫാന്‍ പഠാന്‍, മുനാഫ്‌ പട്ടേല്‍, വിരേന്ദര്‍ സെവാഗ്‌, എസ്‌. ശ്രീശാന്ത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-117128489461596041?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/117128489461596041/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=117128489461596041' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/117128489461596041'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/117128489461596041'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2007/02/blog-post_12.html' title='ഒടുവില്‍ ഒരു മലയാളി ലോകകപ്പിന്'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-116742118889563597</id><published>2006-12-29T11:17:00.000-08:00</published><updated>2006-12-29T11:39:48.906-08:00</updated><title type='text'>എല്ലാവര്‍ക്കും അടിപൊളി പുതുവത്സരം ആശംസിക്കുന്നു</title><content type='html'>&lt;a href="http://photos1.blogger.com/x/blogger/4554/3292/1600/766139/Happy%20new%20year.jpg"&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/x/blogger/4554/3292/400/629871/Happy%20new%20year.jpg" border="0" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-116742118889563597?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/116742118889563597/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=116742118889563597' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116742118889563597'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116742118889563597'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/12/blog-post_29.html' title='എല്ലാവര്‍ക്കും അടിപൊളി പുതുവത്സരം ആശംസിക്കുന്നു'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-116672829365791408</id><published>2006-12-21T11:09:00.000-08:00</published><updated>2006-12-21T11:13:53.926-08:00</updated><title type='text'>***ഏല്ലാവര്‍ക്കും മുന്‍കൂര്‍ ക്രിസ്മസ് ആശംസകള്‍***</title><content type='html'>&lt;a href="http://photos1.blogger.com/x/blogger/4554/3292/1600/807685/christmas.jpg"&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/x/blogger/4554/3292/320/498296/christmas.jpg" border="0" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-116672829365791408?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/116672829365791408/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=116672829365791408' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116672829365791408'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116672829365791408'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/12/blog-post_21.html' title='***ഏല്ലാവര്‍ക്കും മുന്‍കൂര്‍ ക്രിസ്മസ് ആശംസകള്‍***'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-116661640492819945</id><published>2006-12-20T03:49:00.000-08:00</published><updated>2006-12-20T04:24:38.296-08:00</updated><title type='text'>മദീനയിലെ തലവെട്ട് (കണ്ണീര്‍ കഥകള്‍ വരുന്ന വഴി)</title><content type='html'>&lt;span style="font-size:85%;"&gt;&lt;strong&gt;&lt;span style="color:#33ccff;"&gt;&lt;em&gt;സൗദി അറേബ്യയിലെ മദീനയില്‍ പോലീസിന്‍റെ പിടിയിലാവുകയും മരണ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ജോജോ ജോസഫ് എന്ന പ്രവാസിയുടെ കദന കഥ കേരളത്തില്‍ ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദേശീയ ദിനപത്രമെന്ന് അവകാശപ്പെടുന്ന ഹിന്ദു പോലും ഇക്കാര്യത്തില്‍ പിന്നോക്കം പോയില്ല. മംഗളം മാത്രമാണ് വസ്തുതയോട് അല്‍പ്പമെങ്കിലും അടുത്തു നില്‍ക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മദീനയില്‍ പ്രതിനിധികളുള്ള പത്രങ്ങള്‍പോലും വസ്തുതകള്‍ അന്വേഷിക്കാതെ ജോജോയുടെ കദനകഥയില്‍ കണ്ണീര്‍ ചാലിക്കാന്‍ മത്സരിക്കുകയായിരുന്നു.&lt;/em&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;em&gt;&lt;strong&gt;&lt;span style="color:#333333;"&gt;&lt;span style="font-size:85%;color:#33ccff;"&gt;ജോജോയുടെ കഥയുടെ നിജസ്ഥിതി വ്യക്തമാക്കുന്നതിനുവേണ്ടി ഇന്നത്തെ(20-12-2006) മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു. മലയാളം ന്യൂസ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമായതിനാല്‍ കേരളത്തില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥ വായിച്ച ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെങ്കിലും സത്യം മനസിലാക്കാന്‍ ഇത് ഉപകരിക്കുമെന്ന് കരുതുന്നു.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#ff99ff;"&gt;മദീനയിലെ തലവെട്ട്‌ നാടകം പരിഭ്രാന്തി പരത്തി&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;em&gt;(മലയാളം ന്യൂസ് ഡിസംബര്‍ 20 ബുധന്‍)&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ആലപ്പുഴ: പ്രവാസിയുടെ കടുത്ത ഭയവും കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്ത രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന്‌ സുഷ്ടിച്ച നാടകം നാട്ടിലും വിദേശത്തും ഏറെ നേരം പരിഭ്രാന്തി പരത്തി. മദീനയില്‍ വധശിക്ഷക്കു വിധേയനാക്കാനിരുന്ന മലയാളിയെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടേയും മറ്റും ഇടപെടല്‍ കാരണം മോചിപ്പിച്ചു എന്നൊരു വാര്‍ത്തയാണ്‌ ഇന്നലെ ആലപ്പുഴയിലെ പത്രം ഓഫീസുകളിലെത്തിയത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ നേരിട്ടു വിളിച്ചു പറഞ്ഞതിനാല്‍ മുന്‍പിന്‍ നോക്കാതെ വാര്‍ത്ത കൊടുക്കാന്‍ ചിലര്‍ തയാറായി. വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടയാളുടെ വീട്‌ പ്രതിപക്ഷ നേതാവു സന്ദര്‍ശിക്കുകയും ചെയ്തു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എടത്വ മരിയാപുരം വടക്കേകുറ്റം ജോസഫിന്‍റെ മകന്‍ ജോജോ ജോസഫാണ്‌ നായകന്‍. തായിഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ പ്രസവാനന്തരം ഹായിലില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ കാണന്‍ പുറപ്പെട്ടതായിരുന്നു. ഹായിലില്‍ നഴ്സാണ്‌ ഭാര്യ ഷീബ. ലിമോസിന്‍ ഡ്രൈവറുടെ പിഴവു കാരണം നിരോധിത മേഖലയില്‍ ജോജോ പ്രവേശിക്കുന്നതോടെയാണ്‌ കഥയാരംഭിക്കുന്നത്‌. മിനിയാന്നായിരുന്നു ഇത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പോലീസ്‌ പിടികൂടി നിജസ്ഥിതി മനസ്സിലാക്കിയ ശേഷം ഇന്നലെത്തന്നെ ഇയാളെ വിട്ടയക്കുകയും ചെയ്തു. മദീന ഹജ്‌ മിഷന്‍ ഇന്‍ ചാര്‍ജും മലയാളിയുമായ മുസ്തഫയെ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ സംഭവിച്ചതെന്തെന്ന് മനസിലാക്കിയത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പരിഭ്രാന്തനായ ജോജോ പോലീസിന്‍റെ പിടിയിലായ ഉടന്‍ തന്നെ താന്‍ വധിക്കപ്പെടുമെന്നു ഭാര്യയോട്‌ ഫോണ്‍ ചെയ്തു പറയുകയും എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്ന്‌ അപേക്ഷിക്കുകയും ചെയ്തു. ഭയന്നു വിറച്ച ഷീബ വിവരം ഉടനെ കോട്ടയത്തുള്ള സഹോദരന്‍മാരെ അറിയിച്ചു. അവര്‍ ഉടനെ ഉമ്മന്‍ചാണ്ടിയെ കാണുകയും അദ്ദേഹം ഇന്ത്യന്‍ അംബാസിഡര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വരെ ബന്ധപ്പെടുകയും ചെയ്തു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതൊന്നുമറിയാതെ ഇതിനകം മദീനയില്‍ പോലീസ്‌ ഇയാളെ മോചിപ്പിച്ചു കഴിഞ്ഞിരുന്നു. മോചന വാര്‍ത്തയും ഭാര്യാ സഹോദരന്‍മാര്‍ മുഖേനയാണ്‌ നാട്ടിലെത്തിയത്‌. ജോജോയുടെ എടത്വയിലെ വീട്ടിലേക്കു പുറപ്പെട്ട ഉമ്മന്‍ചാണ്ടിയാണ്‌ തന്നെ ഇക്കാര്യം അറിയിച്ചതെന്നും നേതാവിണ്റ്റെ ശ്രമഫലമായി നടന്ന മോചന വാര്‍ത്ത പത്രങ്ങളെ അറിയിക്കണമെന്നു തോന്നിയെന്നും മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ പറയുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്തു കുറ്റത്തിനായാലും പിടികൂടിയ ഒരാളെ പിറ്റേന്നു തന്നെ വിചാരണ കൂടാതെ തല വെട്ടാന്‍ പത്തു ലക്ഷത്തോളം മലയാളികള്‍ കഴിയുന്ന സൌദിയില്‍ നിയമമുണ്ടോ എന്നന്വേഷിക്കാന്‍ പോലും ഇവരാരും മിനക്കെട്ടില്ല. സ്വന്തം വീട്ടിലേക്ക്‌ ഫോണ്‍ ചെയ്ത്‌ കാര്യങ്ങള്‍ വിശദമായി അറിയിക്കാന്‍ മടിച്ച ജോജോ ഹായിലിലെത്തിയെങ്കിലും മൊബൈലില്‍ ബന്ധപ്പെടാന്‍ ഇയാളോ ഭാര്യ ഷീബയോ തയാറായില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എട്ടു വര്‍ഷമായി സൌദിയിലുള്ള ജോജോ താനുണ്ടാക്കിയ പുകിലുകളൊന്നും അറിയാതെ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഹായിലിലുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;....................................................................&lt;/span&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-116661640492819945?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/116661640492819945/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=116661640492819945' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116661640492819945'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116661640492819945'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/12/blog-post_20.html' title='മദീനയിലെ തലവെട്ട് (കണ്ണീര്‍ കഥകള്‍ വരുന്ന വഴി)'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-116567645249046504</id><published>2006-12-09T05:13:00.000-08:00</published><updated>2006-12-09T07:00:52.570-08:00</updated><title type='text'>സാക്ഷി കള്ളനാണേ കൂയ്‌.....</title><content type='html'>&lt;a href="http://www.ntv.in/images/ntv_12.gif"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand" alt="" src="http://www.ntv.in/images/ntv_12.gif" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;എല്ലാം കാണുന്നവന്‍.... &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;കൈരളി ടീവിയിലെ സാക്ഷി എന്ന പരിപാടി സ്വയം വിശേഷിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. സാക്ഷി എല്ലാം കണ്ടിരുന്നത്‌ കേരളം യു.ഡി.എഫ്‌ ഭരിച്ചിരുന്ന കാലത്ത്‌. സെക്രട്ടേറിയേറ്റിന്‍റെ ഇടനാഴികളില്‍ നിന്നുമുതല്‍ നാട്ടിന്‍പുറത്തെ ഓടകളില്‍നിന്നുവരെ സാക്ഷി അപ്രിയ സത്യങ്ങള്‍ തോണ്ടിയെടുത്തു. &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;കാമറാ ടെക്നിക്കുകളുടെയും(ടെക്നിക്ക്‌ എന്നു പറയാന്‍ ഉണ്ടോ എന്ന്‌ ചോദിക്കരുത്‌) രാമചന്ദ്രന്‍റെ സവിശേഷ ശബ്ദത്തിന്‍റെയും മേമ്പൊടിയോടെ അവ കണ്‍മുന്നിലെത്തിയപ്പോള്‍ ജനം കയ്യടിച്ചു പറഞ്ഞു- കൊള്ളാം യെവന്‍മാരെ സമ്മതിക്കണം!&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;സാക്ഷി കണ്ടെത്തിയതില്‍ അധികവും ഭരിക്കുന്നവരുടെ നെറികേടുകളായിരുന്നു. അമിത പബ്ളിസിറ്റിയില്‍ താല്‍പര്യമില്ലാത്ത സാക്ഷി പണ്ട്‌ ആരോ ചോദിച്ച കാര്യം ഇടക്കിടെ ആവര്‍ത്തിക്കും-സാക്ഷിക്കെന്താ കൊമ്പുണ്ടോ? &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;സര്‍ക്കാരിനെ നേര്‍വഴിക്കു നടത്തുന്നവരല്ലേ?- അവര്‍ക്ക്‌ കൊമ്പുണ്ടെന്ന്‌ സമ്മതിക്കാതെ പറ്റുമോ?പക്ഷെ ഭരണം മാറിയപ്പോള്‍ സാക്ഷിക്ക്‌ തിമിരം ബാധിച്ചു. പലതും കാണാനാവുന്നില്ല. കാണുന്നത്‌ മനസിലാകുന്നില്ല. അല്ലെങ്കിലും എത്ര മിടുക്കനാണെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ തിമിരവും വെള്ളെഴുത്തുമൊക്കെ ഉണ്ടാവും. കറതീര്‍ന്ന ഭരണത്തിനുകീഴില്‍ കേരളം മാവേലി നാടുപോലെ മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനെ എന്തിന്‌ വിമര്‍ശിക്കണം?. &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;എന്നു കരുതി പരിപാടി നിര്‍ത്താനാവുമോ? പ്രതിപക്ഷത്താണെങ്കിലും യു.ഡി.എഫിനെ നന്നാക്കുക തന്നെ. കൂടാതെ'വമ്പന്‍' അഴിമതികള്‍ നടത്തുന്ന കെ.എസ്‌.ആര്‍.ടി. സി ഡ്രൈവര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയ 'ഉന്നതരെ' കൈകാര്യം ചെയ്യാനും ഇവിടെ മറ്റാരാണ്‌ ഉള്ളത്‌?&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;പറഞ്ഞു പറഞ്ഞ്‌ കാടുകയറിപ്പോയി. പറയാന്‍ വന്നത്‌ ഇതല്ല. നേരത്തെ നമ്മടെ കൈപ്പള്ളിയാശാന്‍ മലയാളം ടെലിവിഷന്‍ ചാനലുകളും ചലച്ചിത്ര സംവിധായകരും അന്യഭാഷകളിലെ ഹിറ്റ്‌ സംഗീതങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച്‌ വിശദമായി എഴുതിയിരുന്നു. സാക്ഷിയുടെ ടൈറ്റില്‍ മ്യൂസിക്‌ കേട്ടുതുടങ്ങിയ കാലം മുതല്‍ ഇത്‌ പണ്ടെവിടെയോ കേട്ടതാണല്ലോ എന്ന്‌ ഒരു സംശയം തോന്നി. ഒത്തിരി ആലോചിച്ചിട്ടും പുടി കിട്ടിയില്ല. എങ്കില്‍ പിന്നെ നമ്മടെ തോന്നലാകുമെന്ന്‌ കരുതി ആശ്വസിച്ചു. &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;കാലം കടന്നുപോയപ്പോള്‍ ഈ മ്യൂസിക്ക്‌ കേള്‍ക്കുമ്പോള്‍ മലയാളിക്ക്‌ സാക്ഷിയെ ഓര്‍മ വരുന്ന നിലയിലെത്തി കാര്യങ്ങള്‍. സാക്ഷിയുടെ അണിയറക്കാരായ തിരുവനന്തപുരത്തെ എന്‍.ടി.വി ടെക്നോളജീസ്തന്നെ മറ്റു പല ചാനലുകളിലും പരിപാടികള്‍ നിര്‍മിക്കുന്നുണ്ട്.&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;മലയാള സിനിമയിലെ സംഗീത ചോരണത്തെക്കുറിച്ചും മറ്റു പല സര്‍ഗാത്മക മോഷണങ്ങളെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സാക്ഷിയും എന്‍.ടി.വിയുടെ മറ്റു പരിപാടികളും പുറത്തുകൊണ്ടുവന്നു. കൈരളി പീപ്പിളില്‍ ഇത്തരം മോഷ്ടാക്കളെ തുറന്നു കാട്ടുന്ന നുണക്കഥ എന്ന പ്രത്യേക പരിപാടിയും ഇവര്‍ തുടങ്ങി. ദോഷം പറയരുതല്ലോ, ഈ പരിപാടി നന്നായിരുന്നു. സിനിമാക്കാരെ വാഴ്ത്താനും ഏതു ഫ്ളോപ്പ്‌ സിനിമയുടെയും വിജയാഘോഷം നടത്താനും സമയം നീക്കിവെക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ നുണക്കഥ വേറിട്ടുനിന്നു. പക്ഷെ നുണക്കഥ അല്‍പ്പായുസായിരുന്നു. ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായി. സിനിമക്കാരെ വിമര്‍ശിച്ച്‌ മാധ്യമങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ലല്ലോ?(ചിത്രഭൂമി മാസികയില്‍ ഏറെ കൊട്ടിഘോഷിച്ച്‌ തുടങ്ങി ആഴ്ച്ചകള്‍ക്കുള്ളില്‍ നിര്‍ത്തിയ വിചാരണ എന്ന പംക്തി മറ്റൊരു ഉദാഹരണം)&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;അങ്ങനെയിരിക്കെയാണ്‌ ഒരു അവധി ദിനത്തില്‍ കാസറ്റ്‌ കളക്ഷനിലെ ഏറ്റവും പഴക്കമുള്ള ചിലത്‌ കേള്‍ക്കാമെന്ന്‌ തീരുമാനിച്ചത്‌. അക്കൂട്ടത്തിലുണ്ടായിരുന്ന ബോണി എമ്മിന്‍റെ കസെറ്റുകളിലൊന്ന്‌ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഞാന്‍ അന്വേഷിച്ചു നടന്ന പഴയ സംഗീതം. എല്ലാം കണ്ടിരുന്ന, ഇപ്പോള്‍ കാഴ്ച്ച മങ്ങിയ സാക്ഷിയുടെ ടൈറ്റില്‍ മ്യൂസിക്‌&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;''കലിംബ ദേ ലൂനാ( Kalimba De Luna &lt;/strong&gt;&lt;/span&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;span style="font-family:times new roman;"&gt;)..............''&lt;br /&gt;അന്പട സാക്ഷി...! അപ്പോള്‍ എന്‍റെ തോന്നലായിരുന്നില്ല. &lt;/span&gt;എന്‍.ടി.വിയിലെ പ്രതിഭകള്‍ കൂളായി ബോണി എം പാട്ടിന്‍റെ മ്യൂസിക്ക്‌ അടിച്ചു മാറ്റി സാക്ഷിക്ക്‌ അകമ്പടിയാക്കുകയായിരുന്നു. മോഷ്ടിച്ച സംഗീതംകൊണ്ട്‌ മേല്‍വിലാസം ഉണ്ടാക്കിയവര്‍തന്നെ സംഗീത മോഷണത്തെയും മറ്റും കുറ്റം പറയുന്നു. വാസവദത്തയുടെ ചാരിത്ര്യപ്രസംഗം എന്നല്ലാതെ എന്തുപറയാന്‍?. &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;ഞാന്‍ പരിസരം മറന്ന്‌ അറിയാതെ വിളിച്ചു പറഞ്ഞു. &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;''സാക്ഷി കള്ളനാണേ കൂയ്‌.................. ''&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;ചാനലില്‍ ഉള്ളവര്‍ക്ക്‌ സംഗീത അവബോധം കൂടുതലായതിനാല്‍ ഇതേക്കുറിച്ച്‌ അറിയില്ലായിരിക്കാം. പക്ഷെ പോപ്പും റോക്കും റാപ്പും ഉള്‍പ്പെടെ എല്ലാം അരച്ചു കലക്കി കുടിച്ചവരെന്നു നടിക്കുന്ന നമ്മള്‍ പ്രേക്ഷകരോ?&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;strong&gt;കൈപ്പള്ളിയാശാന്‍ പറഞ്ഞപോലെ വിഢികള്‍തന്നെ. &lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;em&gt;താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ ഈ പാട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;a href="http://mp3splanet.com/en/song-Kalimba-De-Luna/1DAFE/"&gt;http://mp3splanet.com/en/song-Kalimba-De-Luna/1DAFE/&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-116567645249046504?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/116567645249046504/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=116567645249046504' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116567645249046504'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116567645249046504'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/12/blog-post_09.html' title='സാക്ഷി കള്ളനാണേ കൂയ്‌.....'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-116543433289260391</id><published>2006-12-06T11:32:00.000-08:00</published><updated>2006-12-06T12:21:42.463-08:00</updated><title type='text'>അടുപ്പില്‍ അവസാനിച്ച ക്രിസ്മസ്‌ കരോള്‍</title><content type='html'>&lt;strong&gt;&lt;span style="color:#ffff00;"&gt;.....ക്രിസ്മസ്‌ സ്പെഷ്യല്‍.....&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ഡിസംബറെന്നു കേള്‍ക്കുമ്പോഴേ മനസൊന്നു തുള്ളിച്ചാടും.&lt;br /&gt;അത്‌ പണ്ടേയുള്ള ഒരു ദൌര്‍ബല്യമാണ്‌. കുളിരാര്‍ന്ന പ്രഭാതങ്ങള്‍,&lt;br /&gt;നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന രാത്രികള്‍, ഇരവിനെ പകലാക്കുന്ന ക്രിസ്മസ്‌-പുതുവത്സ ആഘോഷങ്ങള്‍... ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തുള്ളാത്ത മനവും തുള്ളിപ്പോകും.&lt;br /&gt;&lt;br /&gt;ക്രിസ്മസ്‌ കരോള്‍ എന്നൊരു കലാപരിപാടിയെക്കുറിച്ച്‌ പലര്‍ക്കും അറിയാമായിരിക്കും. കരോള്‍ എന്നാല്‍ ഗാനം, സംഗീതം എന്നൊക്കെയാണ്‌ അര്‍ത്ഥം. വിളവെടുപ്പു പോലെയുള്ള ആഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടത്തിയിരുന്ന സംഗീതാഘോഷമാണ്‌ ആദ്യകാലത്ത്‌ കരോള്‍ എന്ന്‌ അറിയപ്പെട്ടിരുന്നത്‌.&lt;br /&gt;ആളുകള്‍ വൃത്താകൃതിയില്‍ കൂടി നിന്ന്‌ പാടിയിരുന്ന പാട്ടുകള്‍ക്ക്‌ ഫ്രഞ്ച്‌ ഭാഷയില്‍ കരോളര്‍ എന്നാണ്‌ പറഞ്ഞിരുന്നത്‌ ഇത്‌ ലോപിച്ച് കരോള്‍ ആയെന്നാണ് പറയപ്പെടുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട കരോള്‍ പ്രചാരത്തിലായത്‌ 13ആം നൂറ്റാണ്ടിലാണെന്നാണ്‌ ചരിത്രം.&lt;br /&gt;&lt;br /&gt;ക്രിസ്മസ്‌ കാലത്ത്‌ നമ്മുടെ നാട്ടില്‍ പലതരം കരോളുകള്‍ നടക്കാറുണ്ട്‌. കരോള്‍ മത്സരങ്ങള്‍ക്കും പഞ്ഞമില്ല. ജിംഗിള്‍ &lt;em&gt;ബെല്‍സ്.., മേരീസ്‌ ബോയ്‌ ചൈല്‍ഡ്‌.., സൈലണ്റ്റ്‌ നൈറ്റ്‌...&lt;/em&gt; തുടങ്ങിയ വിഖ്യാത ക്രിസ്മസ്‌ ഗാനങ്ങള്‍ക്ക്‌ ഇന്നും ഒട്ടേറെ ആരാധകരുണ്ടെങ്കിലും സിനിമാ ഗാനങ്ങളുടെ ക്രിസ്മസ്‌ പാരഡികള്‍ക്കാണ്‌ കേരളത്തില്‍ കൂടുതല്‍ ജനപ്രീതി. ഇക്കാര്യത്തില്‍ ഞങ്ങളുടെ നാടും വ്യത്യസ്തമല്ല.&lt;br /&gt;&lt;br /&gt;ക്രിസ്മസിന്‌ ആഴ്ച്ചകള്‍ക്കു മുമ്പേ നാട്ടില്‍ പല സംഘങ്ങളും കരോള്‍ പരിശീലനം തുടങ്ങും. അത്യധ്വാനം ചെയ്ത്‌ കരോള്‍ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ഹിറ്റ്‌ സിനിമാ പാട്ടുകള്‍ തെരഞ്ഞെടുത്തശേഷം വരികളില്‍ ഉണ്ണീശോ, പുല്‍ക്കൂട്‌, കന്യാ മറിയം, നക്ഷത്രം തുടങ്ങിയ വാക്കുകള്‍ കയറ്റി (ഇന്‍റര്‍നെറ്റും ഈമെയിലും മൊബൈല്‍ ഫോണുമൊക്കെ ചേര്‍ത്ത്‌ തമിഴ്‌ സിനിമാ പാട്ടുകള്‍ ഉണ്ടാക്കുന്നതുപോലെ)സംഗതി ഒപ്പിച്ചെടുക്കുന്നവരും കുറവല്ല. ഇത്തരം പാരഡി കരോള്‍ പാട്ടുകളുടെ പുസ്തകങ്ങളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.&lt;br /&gt;&lt;br /&gt;വീട്ടില്‍നിന്ന്‌ അധികം ദൂരെയല്ലാതെ മൂന്ന്‌ പള്ളികളുണ്ട്‌. പെന്തക്കോസ്ത്‌, സാല്‍വേഷന്‍ ആര്‍മി, സി.എസ്‌.ഐ എന്നീ വിഭാഗങ്ങളുടേത്‌. ഈ പള്ളികളില്‍ കരോളിനുവേണ്ടി എല്ലാ വര്‍ഷവും ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്ന അവരുടെ പാട്ടുകള്‍ വളരെ മികച്ചതായിരുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ രാത്രികാലങ്ങളില്‍ അവരുടെ റിഹേഴ്സലുകള്‍ കേട്ട്‌ കിടക്കുമ്പോള്‍ ഉള്ളില്‍ ക്രിസ്മസ്‌ ആഘോഷത്തിണ്റ്റെ പെരുമ്പറ മുഴങ്ങുമായിരുന്നു.&lt;br /&gt;&lt;br /&gt;പള്ളികള്‍ക്കു പുറമെ സംഘടനകളും ക്ളബുകളും(സാങ്കല്‍പികമാകാം) ഒക്കെ കരോള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇതിനെ മാന്യമായ ഒരു രാത്രികാല പിരിവ്‌ പരിപാടിയായി കണ്ടിരുന്നവരും കുറവല്ല. രണ്ടു ഡ്രമ്മുകളും ഒരു പെട്രോ മാക്സും ഉണ്ടെങ്കില്‍ ആര്‍ക്കും കരോള്‍ നടത്താം. അല്‍പ്പം മോടി കൂട്ടണമെങ്കില്‍ സാന്താക്ളോസിന്‍റെ വേഷം കെട്ടിയ ഒരാളെ മുന്നില്‍ നിര്‍ത്താം. മുളന്തണ്ടുകൊണ്ട്‌ ഉണ്ടാക്കി, വര്‍ണ കടലാസ്‌ ഒട്ടിച്ച്‌, അകത്ത്‌ മണ്ണെണ്ണ വിളക്ക്‌ വെച്ച ഒരു നക്ഷത്രം തീവെട്ടി പോലെ പിടിക്കാനുണ്ടെങ്കില്‍ സംഗതി ഉഷാര്‍. അച്ചടി മഷി ഉണങ്ങാത്ത രസീത്‌ പുസ്തകം അനിവാര്യം.&lt;br /&gt;&lt;br /&gt;സാധാരണ കരോള്‍ സംഘങ്ങളുടെ പര്യടനം ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള രാത്രികളിലാണ്‌. പിരിവ്‌ മാത്രം ഉദ്ദേശിക്കുന്നവരാണെങ്കില്‍ 23നു തുടങ്ങി, പുതുവത്സരം വരെ ആവാം(യേശു പിറന്ന വിവരം പരമാവധി ആളുകളെ അറിയിക്കണമല്ലോ?). വാറ്റു മുതല്‍ സ്കോച്ചുവരെയുള്ള 'ഇന്ധന'ങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നേറുന്ന സംഘങ്ങളും ഇല്ലാതില്ല. ഇത്തരം 'കലാകാരന്‍മാര്‍'ക്കായി ഇടക്ക്‌ ഏതെങ്കിലും താവളത്തില്‍ രാത്രി ഭക്ഷണവും ക്രമീകരിക്കും. ഓരോ ദിവസത്തെയും പാട്ടു കഴിഞ്ഞാല്‍ ഡ്രമ്മിന്‍റെയുംപെട്രോ മാക്സിണ്റ്റെയും വാടക കഴിഞ്ഞുള്ള തുക തലയെണ്ണി വീതിക്കും. ആര്‍ക്കും സ്വന്തം വീട്ടുകാരോട്‌ സമാധാനം പറയേണ്ട, പോലീസിനെ പേടിക്കേണ്ട; എല്ലാം ഉണ്ണിയേശുവിനു വേണ്ടി-അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം!&lt;br /&gt;&lt;br /&gt;തല്ലിക്കൂട്ട്‌ സംഘങ്ങളുടെ പക്കല്‍ പാരഡി പാട്ടുകള്‍ പോലും സ്റ്റോക്ക്‌ ഉണ്ടാവില്ല. പിന്നെയോ? വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ട്‌. "ഒരീശോ രണ്ടീശോ മൂന്നീശോ നാലീശോ അഞ്ചാറീശോ...."(ഏക്‌ ദോ തീന്‍... എന്ന പാട്ടിന്‍റെ ഏറ്റവും എളുപ്പത്തിലുള്ള കരോള്‍ രൂപം) തുടങ്ങിയ നിമിഷ സൃഷ്ടികളായിരിക്കും ഇക്കൂട്ടര്‍ തട്ടിവിടുക(പണ്ടൊരിക്കല്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിണ്റ്റെ ക്യാമ്പില്‍നിന്നും ഇത്തരം ചില നിമിഷ സൃഷ്ടികളുമായി രാത്രികാല പിരിവിന്‌ ഇറങ്ങിയത്‌ ഓര്‍ക്കുന്നു).&lt;br /&gt;&lt;br /&gt;കരോള്‍ സംഘങ്ങള്‍ ഒറിജിനലാണെങ്കിലും തല്ലിക്കൂട്ടാണെങ്കിലും വെറുംകയ്യോടെ തിരിച്ചയക്കുന്നത്‌ മര്യാദയല്ലല്ലോ. പണ്ടൊക്കെ രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെയാണ്‌ കൊടുത്തിരുന്നത്‌. പിന്നീട്‌ അത്‌ പടിപടിയായി ഉയര്‍ന്ന്‌ അടുത്ത കാലത്ത്‌ അമ്പതു രൂപ വരെയായി. കൂടുതല്‍ പാട്ടു പാടിച്ച്‌ വന്‍ തുക കൊടുത്ത്‌ ഹുങ്ക്‌ കാട്ടിയിരുന്ന പുതുപ്പണക്കാരും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കരോള്‍ സംഘത്തിന്‍റെ കൊട്ടു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടികള്‍ പിടഞ്ഞെണീക്കും; അവരെ വരവേല്‍ക്കാന്‍. അത്രക്കുണ്ടായിരുന്നു അന്നത്തെ ക്രിസ്മസ്‌ ജ്വരം.&lt;br /&gt;മാത്രമല്ല പിറ്റേന്ന്‌ അയല്‍പക്കത്തെ കുട്ടികള്‍ ചോദിക്കും&lt;br /&gt;''നിങ്ങളെ വീട്ടില്‍ ഇന്നലെ എത്ര കരോളുകാര്‍ വന്നു?''&lt;br /&gt;എണ്ണം കുറഞ്ഞുപോയാല്‍ നാണക്കേടാണ്‌. ക്രിസ്മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആരുടെ വീട്ടിലാണ്‌ ഏറ്റവും കൂടുതല്‍ കരോള്‍ സംഘങ്ങള്‍ വന്നതെന്ന്‌ സഹപാഠികള്‍ക്കിടയിലും ഒരു കണക്കെടുപ്പുണ്ടാകും.&lt;br /&gt;&lt;br /&gt;കരോള്‍ സംഘത്തിണ്റ്റെ പെട്രോമാക്സ്‌ വെളിച്ചം ഏതു ദിശയിലാണ്‌ നീങ്ങുന്നതെന്നറിയാന്‍ ജനലരികില്‍ കാത്തുനില്‍ക്കുമ്പോള്‍ അപ്പന്‍ പറയും.&lt;br /&gt;"വഴിയെ പോകുന്നോരെ വിളിച്ചുകേറ്റാതെ പോയിക്കെടന്ന്‌ ഒറങ്ങു പിള്ളാരെ. ഇനീം പെറുക്കാന്‍ എന്‍റെ കയ്യില്‍ കാശില്ല"&lt;br /&gt;&lt;br /&gt;എന്തുപറഞ്ഞാലും അപ്പണ്റ്റെ കയ്യില്‍ എന്തെങ്കിലും ഇല്ലാതിരിക്കുമോ? ഒടുവില്‍ കരോള്‍ സംഘം വീട്ടിലേക്കുള്ള വഴിയില്‍ കയറുമ്പോള്‍ അകത്തെ ഇരുട്ടില്‍ വീണ്ടും അപ്പന്‍റെ സ്വരം&lt;br /&gt;&lt;br /&gt;"എണ്റ്റെ കയ്യിലുള്ള കാശ്‌ തീര്‍ന്നു. അവര്‍ക്ക്‌ രണ്ടു രൂപാ കൊടുത്താ മതി".&lt;br /&gt;&lt;br /&gt;"അതു മോശാ...ആ ഉലുവാ ടിന്നിനകത്തൂന്ന്‌ പത്തു രൂപയെടുത്തു കൊട്‌...."കട്ടിലില്‍നിന്ന്‌ എഴുന്നേല്‍ക്കുന്നതിനിടെ അമ്മ പറയും.&lt;br /&gt;&lt;br /&gt;ആശ്വാസമായി. ഞാന്‍ ഇരുട്ടില്‍തന്നെ അടുക്കളയിലേക്ക്‌ കുതിക്കും. അമ്മയുടെ താല്‍ക്കാലിക ഖജനാവു കൂടിയായ ഉലുവാ ടിന്നിന്‍റെ സ്ഥാനം എനിക്ക്‌ ഹൃദിസ്ഥമാണ്‌. രൂപയുമായി ഞാന്‍ വരുമ്പോഴേക്കും പെങ്ങള്‍ കതക്‌ തുറന്നിരിക്കും. രൂപ കയ്യില്‍ പിടിച്ച്‌ തെല്ലു ഗമയില്‍ ഞാന്‍ വാതില്‍ പടിയില്‍ നില്‍ക്കും. രണ്ട്‌ പാട്ടാണ്‌ സാധാരണ പാടുക. രണ്ടാമത്തെ പാട്ടു തുടങ്ങുമ്പോള്‍ സംഘത്തിലെ പണപ്പിരുവാകാരന്‍ മുന്നോട്ടു വരും ഞാന്‍ രൂപാ അയാള്‍ക്ക്‌ നീട്ടും. അയാള്‍ തിരിച്ച്‌ രസീതും.&lt;br /&gt;&lt;br /&gt;ദാ... ന്നു പറയും മുമ്പ്‌ പരിപാടി കഴിയും. കരോള്‍ സംഘം മടങ്ങുമ്പോള്‍ മനസില്‍ ഒരു വിഷമം. പിന്നെ അടുത്ത സംഘത്തിന്‍റെ താളമേളങ്ങള്‍ക്കായി കാതോര്‍ക്കുകയായി.&lt;br /&gt;&lt;br /&gt;കരോള്‍ സംഘത്തിന്‍റെ കാര്യം പറയുമ്പോള്‍ ജോയിയെക്കുറിച്ച്‌ പറയാതിരിക്കാനാവില്ല. ഞങ്ങളുടെ നാട്ടിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരില്‍ ഒരാളാണ്‌ ജോയി. തൊഴില്‍ ഇല്ലെന്നു കരുതി ഉപജീവനത്തിനുള്ള വക ഇല്ലാതില്ല. അറിയപ്പെടുന്ന കലാകാരനല്ലെങ്കിലും കക്ഷിയുടെ മനസില്‍ ഒരു കലാകാരനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്മസ്‌ വേളയില്‍ ജോയി മുന്‍കൈ എടുത്ത്‌ ഒരു കരോള്‍ സംഘം ഉണ്ടാക്കുന്നത്‌.&lt;br /&gt;&lt;br /&gt;കുറെ ദിവസം പാട്ടും കൂത്തുമൊക്കെയായി ആഘോഷിക്കാം, മാത്രമല്ല ക്രിസ്മസ്‌ കരോള്‍ എന്നാല്‍ ആത്മീയതയുടെ പരിവേഷവുമുണ്ടല്ലോ?. ജോയിയുടെ കരോള്‍ സംഘത്തെ മുന്‍പ്‌ പറഞ്ഞ തട്ടിക്കൂട്ട്‌ വിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. അന്ന്‌ ക്രിസ്മസ്‌ രാത്രിയായിരുന്നു. അവരുടെ കരോള്‍ പര്യടനം ഇരുപത്തിയഞ്ചോളം വീടുകള്‍ പിന്നിട്ടു. അടുത്ത വീട്ടില്‍ എത്താന്‍ നടപ്പാതയില്‍നിന്നും കല്‍പടവുകള്‍ കയറി അല്‍പ്പ ദൂരം നടക്കണം.&lt;br /&gt;&lt;br /&gt;"നിങ്ങള്‍ പോയിട്ടു വാ.. ഞാന്‍ ഇവിടെ നില്‍ക്കാം" ജോയി പറഞ്ഞു.&lt;br /&gt;&lt;br /&gt;അല്‍പ്പം വിശ്രമിക്കാന്നായിരുന്നു ജോയിയുടെ തീരുമാനം. സംഘാംഗങ്ങള്‍ അടുത്ത വീട്ടിലേക്ക്‌ പോയി. പെട്രോമാക്സ്‌ അകന്നപ്പോള്‍ ജോയി നിന്നിരുന്ന സ്ഥലത്ത്‌ നേരിയ നിലാവെളിച്ചം മാത്രം അവശേഷിച്ചു.&lt;br /&gt;&lt;br /&gt;പോക്കറ്റില്‍നിന്ന്‌ ഒരു ബീഡി എടുത്ത തീകൊളത്തിയശേഷം ഒന്ന്‌ ഇരിക്കാന്‍ പറ്റിയ സ്ഥലത്തിനായി കക്ഷി ചുറ്റുപാടും നോക്കി. അല്‍പ്പം അകലെ ഇടവഴിയുടെ അരികില്‍തന്നെ വലിയൊരു പാറ. ബീഡിയില്‍നിന്ന്‌ ആദ്യ പുക എടുത്തുകൊണ്ട്‌ അവിടേക്ക്‌ നടന്നു. മുണ്ട്‌ പൊക്കി ഒതുക്കി വലതു കൈ പാറയില്‍ കുത്തി പുറകിലേക്ക്‌ നീങ്ങി ഇരുന്നു.&lt;br /&gt;&lt;br /&gt;"എന്‍റമ്മച്ചിയേ.................... ''&lt;br /&gt;ജോയിയുടെ അലര്‍ച്ചയില്‍ പരിസര പ്രദേശം നടുങ്ങി. രാഘവനും ഭാര്യയും മക്കളും ഞെട്ടി ഉണര്‍ന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ സ്തബ്ധനരായിരുന്ന അവര്‍ അടുക്കളയില്‍നിന്ന്‌ ഒരു ഞരക്കം കേട്ട്‌ അവിടേക്ക്‌ പാഞ്ഞു&lt;br /&gt;"എന്‍റമ്മേ................. "&lt;br /&gt;അടുപ്പിനു മുകളില്‍ അവശനിലയില്‍ കിടക്കുന്ന ജോയി. സമീപത്ത്‌ മണ്‍പാത്രങ്ങളും കുപ്പി ഗ്ളാസുകളും പൊട്ടിത്തകര്‍ന്ന്‌ കിടക്കുന്നു. തലേന്ന്‌ ബാക്കിവന്ന ചോറും കറിയും അടുക്കളയിലെമ്പാടും ചിതറിയിരിക്കുന്നു.ജോയിയുടെ മുഖത്തും ദേഹത്തും ചാരം. മണ്‍പാത്രത്തിന്‍റെയും ഗ്ളാസുകളുടെയും ചീളുകള്‍ കൊണ്ട്‌ കയ്യും പുറവും മുറിഞ്ഞിരിക്കുന്നു.&lt;br /&gt;"ഇതെന്നാ എടപാടാ ജോയിക്കുഞ്ഞേ"&lt;br /&gt;അടുപ്പിനു മുകളില്‍നിന്ന്‌ ജോയിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ രാഘവന്‍ ചോദിച്ചു.&lt;br /&gt;"കരോളിന്‌ വന്നതാ... "&lt;br /&gt;&lt;br /&gt;''എന്‍റെ കൂര പൊളിച്ചിട്ടാണോ കരോള്‌. കള്ളക്കടം മേടിച്ച്‌ കുത്തിക്കൂട്ടിയതാ എനി ഞാന്‍ എന്നാ ചെയ്യും?"&lt;br /&gt;&lt;br /&gt;"പാറയാണെന്നു കരുതി ഇരുന്നതാ ചേട്ടാ.. മേല്‍ക്കൂരയാണെന്ന്‌ അറിഞ്ഞില്ല"&lt;br /&gt;&lt;br /&gt;അര്‍ധ നഗ്നനായ ജോയിയോട്‌ അടുത്ത ചോദ്യം ഉന്നയിക്കുന്നതിനു മുമ്പേ രാഘവന്‍ കണ്ടു- മുകളില്‍ കഴുക്കോലില്‍ ഉടക്കി കിടക്കുന്ന വെള്ള മുണ്ട്‌. മുണ്ട്‌ എടുത്ത്‌ ജോയിക്ക്‌ കൈമാറുന്നതിനിടെ രാഘവന്‍ ഭാര്യയോടു കയര്‍ത്തു.&lt;br /&gt;&lt;br /&gt;"നീ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം. ഓല മേഞ്ഞാ മതീന്ന്‌ പല വട്ടം ഞാമ്പറഞ്ഞതാ. മോഡേണ്‍ റൂഫ്‌ ഇടാന്‍ നിനക്കല്ലാരുന്നോ നിര്‍ബന്ധം. കൂഴിലിരിക്കുന്ന വീടിന്‌ മോഡേണ്‍ റൂഫ്‌ ഇട്ടതിന്‍റെ ഇപ്പം അനുഭവിച്ചില്ലേ?"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-116543433289260391?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/116543433289260391/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=116543433289260391' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116543433289260391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/116543433289260391'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/12/blog-post_06.html' title='അടുപ്പില്‍ അവസാനിച്ച ക്രിസ്മസ്‌ കരോള്‍'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-115538605387773384</id><published>2006-08-12T05:29:00.000-07:00</published><updated>2006-08-12T05:34:13.886-07:00</updated><title type='text'>നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍.....</title><content type='html'>നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍..... &lt;br /&gt;എന്നു തുടങ്ങുന്ന പഴയ പാട്ട്‌ &lt;br /&gt;ആര്‍ക്കെങ്കിലും അറിയുമോ?&lt;br /&gt;അറിയാവുന്നവര്‍ ഒന്നു പോസ്റ്റണേ..........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-115538605387773384?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/115538605387773384/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=115538605387773384' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/115538605387773384'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/115538605387773384'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/08/blog-post_12.html' title='നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍.....'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-115315189118805536</id><published>2006-07-17T08:58:00.000-07:00</published><updated>2006-07-17T08:58:11.200-07:00</updated><title type='text'>kochuvarthamanam</title><content type='html'>&lt;strong&gt;&lt;span style="color:#993399;"&gt;ഉരുളക്കുപ്പേരി&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ഒ. എന്‍. വിയുടെ ഒരു കവിത 10 പ്രസംഗത്തിനു തുല്യം&lt;br /&gt;&lt;span style="color:#ff0000;"&gt;                                                 വി. എസ്‌ അച്യുതാനന്ദന്‍.&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;അച്യുതാനന്ദണ്റ്റെ ഒരു പ്രസംഗം 10 കവിതക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt; അഭിനയ ജീവിതത്തില്‍ കാട്ടിയ എറ്റവും വലിയ അബദ്ധമായിരുന്നു&lt;br /&gt;ഗജനിയിലെ റോള്‍ സ്വീകരിച്ചത്‌. ക്യാമറയില്‍ എന്നെ മോശമായി ചിത്രീകരിക്കുകയായിരുന്നു.&lt;br /&gt;&lt;span style="color:#ff0000;"&gt;                                                                             നയന്‍താര&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;നിറയെ തുനിയുടുത്ത്‌ അഭിനയിച്ച ഒരാളെ തുണിയില്ലാതെ ചിത്രീകരിച്ച ആ ക്യാമറ കണ്ടുകെട്ടണം. &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#009900;"&gt;(കടപ്പാട്‌: ചിത്രഭൂമി ജൂലൈ 9-15)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-115315189118805536?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/115315189118805536/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=115315189118805536' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/115315189118805536'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/115315189118805536'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/07/kochuvarthamanam.html' title='kochuvarthamanam'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30656142.post-115204534560186491</id><published>2006-07-04T13:34:00.000-07:00</published><updated>2009-06-23T03:44:41.825-07:00</updated><title type='text'>കൊച്ചു വര്‍ത്തമാനം</title><content type='html'>ഒടുവില്‍ ഞാനും അതിന് നിര്‍ബന്ധിതിനായി-ബ്ലോഗിംഗിനേയ്.&lt;br /&gt;ഹരിശ്രീ ഗണപതായേ നമ:&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30656142-115204534560186491?l=justinpathalil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://justinpathalil.blogspot.com/feeds/115204534560186491/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30656142&amp;postID=115204534560186491' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/115204534560186491'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30656142/posts/default/115204534560186491'/><link rel='alternate' type='text/html' href='http://justinpathalil.blogspot.com/2006/07/blog-post.html' title='കൊച്ചു വര്‍ത്തമാനം'/><author><name>പതാലി</name><uri>http://www.blogger.com/profile/06544649739299134780</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='23' src='http://1.bp.blogspot.com/-jXrrl3HOtSI/TkeN_Z8yyTI/AAAAAAAAAps/NArwLMsKJ8M/s220/98.jpg'/></author><thr:total>8</thr:total></entry></feed>
